18 January 2018

സിദ്ധാനുഗ്രഹം - 50



എൻ്റെ മകന് 38 വയസ്സ് ആകുവാൻ പോകുന്നു. നന്നായി പഠിച്ചിട്ടുണ്ട് അതോടൊപ്പം നല്ല ശംബളവും മേടിക്കുന്നു. ഇനിയും കല്യാണം ആയിട്ടില്ല. എപ്പോൾ കല്യാണം നടക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക - എന്ന് ചോദിച്ചു പയ്യൻറെ മാതാപിതാവ്.

ആ മാതാപിതാവിനെ നോക്കിയപ്പോൾ വളരെ സുഖപ്രദമായ ജീവിതം നയിക്കുന്ന എന്നത് മനസ്സിലായി. പയ്യന് ഏതെങ്കിലും ദോഷം ഉണ്ടായിട്ട് അത് ചെയ്യാതെ വിട്ടുപോയോ? എന്നത് അറിയില്ല.

അവർ വന്ന സമയം അഷ്ടമിയായിരുന്നു. ഈ നേരത്തിൽ എന്നെ തേടി വന്നിരിക്കുന്നലോ, ഏതെങ്കിലും വ്യത്യാസമായി അഗസ്ത്യ മുനി പറയരുതേ എന്ന ഭയം എനിക്കുള്ളിൽ ഉണ്ടായി. ചിലർക്ക് അഷ്ടമി എന്നത് ഭാഗ്യമാണ്.

ഇപ്പോൾ ജീവ നാഡി നോക്കുവാൻ പറയുന്നല്ലോ, അതും ശുഭ കാര്യ വിഷയത്തെ കുറിച്ച് കേൾക്കുവാൻ ആഗ്രഹിക്കുന്നു, അഷ്ടമിയാണല്ലോ ഇന്ന്, എന്ന് ഞാൻ പറഞ്ഞു. കുറച്ചു തടുത്തു നോക്കാം എന്ന് ഒരു ആഗ്രഹം മാത്രം മായിരുന്നു, എന്നാൽ അവരോ.........

ഞങ്ങൾക്ക് അഷ്ടമി തിഥി ദിവസം പോലെ മറ്റൊരു ദിവസവും വിശേഷമായി ആകാറില്ല. ഇതു അഗസ്ത്യ മുനിക് തന്നെ അറിയാം, വേണെമെങ്കിൽ അഗസ്ത്യ മുനിയോട് തന്നെ ഇതിനെപറ്റി ചോദിക്കാം - എന്ന് അവർ പറഞ്ഞു.

എനിക്ക് ഉള്ളിൽ ഒരു ചോദ്യം വന്നു. എന്നിരുന്നാലും, വിധി ആരെയാണ് വിട്ടത് എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവർക്ക് ശുഭ കാര്യങ്ങൾ പറയുവാനും നടത്തുവാനും അഷ്ടമി തിഥി നല്ലതാണ് എന്നത് സത്യം തന്നെ. ഇവന് മാത്രമല്ല, ഇതു പോലെ പലർക്കും അഷ്ടമി, നവമി, ഭരണി - കാർത്തിക  അനുകൂലമായി ഇരിക്കും. എന്നതുകൊണ്ട് നീയായിട്ടു ഒരു നിർണയവും എടുക്കരുത്. നിനക്ക് അതിനായിട്ടുള്ള അധികാരമില്ല എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി, അഗസ്ത്യ മുനി. 

അങ്ങനെയാണെങ്കിൽ അഷ്ടമി- നവമി, ഭരണി - കാർത്തിക എന്നീ ദിവസങ്ങളിൽ താങ്കൾ അനുഗ്രഹ വാക്കുകൾ തന്നില്ലല്ലോ.  അതിന് എന്താണ് കാരണം? എന്ന് ഞാനും തിരിച്ചു ചോദിച്ചു. 

അത് എൻറെ ഇഷ്ടം. ഞാൻ പറയുന്നത് പോലെ ചെയുക, ഇത് സിദ്ധൻറെ ആജ്ഞയല്ല. ഭഗവാൻ ശിവന്റെയാണ്. ആരൊക്കെയാണോ അഷ്ടമി - നവമി ദിവസങ്ങളിൽ വരുന്നത് അവർക്കായി അനുഗ്രഹ വാക്കുകൾ നൽകേണ്ടതാണ് എന്ന്.

അന്ന് മുതൽ ഇന്ന് വരെ, ഏത് തിഥിയാണെങ്കിലും ഞാൻ ജീവ നാഡി എടുത്തു നോക്കും. അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുകയാണെങ്കിൽ ഞാൻ പറയും, ഇല്ലെങ്കിൽ അടച്ചു വയ്ക്കും.

ആ സുഖപ്രദമായി ജീവിക്കുന്ന പയ്യന് വയസ്സ് 38 ആകുന്നു. കല്യാണ ഭാഗ്യം ഉണ്ടായില്ല എന്ന് ആ മാതാപിതാവ് പറഞ്ഞതാലും, അഷ്ടമി അവന് ശുഭ ദിവസമായതു കൊണ്ടും മേൽകൊണ്ടു വായിക്കുവാൻ തുടങ്ങി. 

മുൻ ജന്മ വിധി പ്രകാരം ഇവന് കല്യാണ ഭാഗ്യം ഇല്ല. എന്നാലും കഴിഞ്ഞ 15 വർഷത്തിൽ മാതാപിതാവ് ചെയ്ത പൂജയുടെ പരിണാമമായി ഒരു ചെറു കുറവുകൾ ഇരുന്നാലും കല്യാണം നടക്കും. അത് ഏൽക്കുവാൻ തയ്യാറാണോ എന്ന് അഗസ്ത്യ മുനി ചോദിച്ചു.

ഒരു ചില കുറവ് എന്ന് പറഞ്ഞാൽ എങ്ങനെ?, എന്ന് ചോദിച്ചു ആ മാതാപിതാവ്.

ആ പെൺകുട്ടി ഒരു ചെറു പ്രായത്തിലുള്ള വിധവയായിരിക്കും. പാവപെട്ട വീട്ടിൽ നിന്നായിരിക്കും. ആവശ്യത്തിനുള്ള സൗന്ദര്യം കാണും. അവളുടെ സഹോദരിക് കാൽ ഊനം കാണും. ഈശ്വര വിശ്വാസം കാണും. ഇങ്ങനെയുള്ള കുടുംബത്തിൽ നിന്നും ഒരു വിവാഹ ആലോചന വന്നാൽ നിങ്ങൾ സ്വീകരിക്കുമോ? - എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ ആ മാതാപിതാവിൻറെ മുഖം ഉദാസീനമായി.

5 നിമിഷമായിട്ടും അവരുടെ പക്കത്തിൽ നിന്നും ഒരു വിധത്തിലും ഉള്ള ഉത്തരം ലഭിച്ചില്ല. അവർക്കു ഇത്തരം കുറവുകൾ ഉള്ള വധുവിനെ ഏൽക്കുവാൻ തയ്യാറില്ല എന്നത് മനസ്സിലായി.

ഞങ്ങൾ ഇത്തരമുള്ള വധുവിനെ സ്വീകരിക്കില്ല. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്ന് നല്ല ഒരു വാക്കാണ് പ്രതീഷിച്ചത് - എന്ന് പാതിമനസ്സോടെ അവർ പറഞ്ഞു.

പയ്യൻ അന്യ രാജ്യത്തിലാണ് താമസിക്കുന്നത്. പല സ്ഥലത്തിൽ നിന്നും നല്ല കല്യാണ ആലോചനകൾ വന്നിരുന്നു. ഞങ്ങൾ ആണ് കൃത്യമായ ശ്രമം നൽകാതെ വിട്ടത്. ഇപ്പോൾ കൂടെ ഒരു വലിയ വീട്ടിൽ നിന്നുള്ള ആലോച വന്നിരുന്നു. ഞങ്ങൾ ഒന്ന് സമ്മതം പറയേണ്ട താമസം നാളെ തന്നെ കല്യാണം നടത്തുവാൻ താത്പര്യം കാണിച്ചു നിൽക്കുകയാണ് അവർ എന്ന് വളരെ ഗർവതോടെ പറഞ്ഞു, ആ മാതാപിതാക്കൾ.

അങ്ങനെയുള്ള സാഹചര്യത്തിൽ അത് തന്നെ നടത്തുക, എന്തിനാണ് ഇവിടെ വരേണ്ടത്, എന്ന് ഞാനും തിരിച്ചു ചോദിച്ചു.

അതെല്ലാം ഇരിക്കട്ടെ ഞങ്ങൾ നോക്കിയ വധുവിൻറെ ഒപ്പമുള്ള വിവാഹം നടക്കുമോ? നടക്കില്ലയോ? എന്ന് അഗസ്ത്യ മുനിയോട് ഒന്ന് ചോദിച്ചു നോക്കുക, എന്ന് ആ പയ്യൻറെ അമ്മ ചോദിച്ചു. അവർ വളരെയധികം കേണു ചോദിക്കുകയും ചെയ്തു. 

പാവപെട്ട കുടുംബത്തിൽ നിന്നുള്ള വധുവാണ് നിങ്ങളുടെ മകൾക് നല്ലത്. വേറെ വിധത്തിൽ നിന്നും വരുന്ന ഒരു ആലോചനയും അധികം ദിവസത്തേക്ക് നിൽകുകയില്ല. പിന്നീട് നിങ്ങളുടെ യുക്തിപോലെ, എന്ന് അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി.

കുറച്ചു നേരത്തിൽ ആ മാതാപിതാവ് പകുതിമനസ്സോടെ അവിടെ നിന്ന് പുറത്തിറങ്ങി. അവരുടെ മനസ്സിൽ അഗസ്ത്യ മുനി പറഞ്ഞത് ഒട്ടും തൃപ്തികരം ആയിട്ടില്ല എന്ന് തോന്നിയിരുന്നു. 

ഒരു മാസത്തിനു ശേഷം .........

ആ മാതാപിതാവ് ഒരു കല്യാണ കുറി എനിക്ക് കൊണ്ടുവന്നു, തുറന്നുനോക്കി. 

അവരുടെ ആഗ്രഹം പ്രകാരം ആ വലിയവീട്ടിൽ നിന്നുമുള്ള ആ വധുമുമായി അവരുടെ പയ്യൻറെ വിവാഹം നടത്തുവാൻ പോകുന്നതായി വിവാഹ കുറിയിൽ എഴുതപ്പെട്ടിരുന്നു. 

അഭിനന്ദനങ്ങൾ എന്ന് ഒരേ വാർത്തയിൽ പറഞ്ഞു. ഇതു കേട്ടതും അവർ അർഥപൂർണമായ മുഷ്ടിയിൽ എന്നെ നോക്കി ചിരിച്ചു. ഞാൻ മൗനമായി ഇരുന്നു. മനഃപൂർവം അവർ എന്നെ കളിയാകുവാൻ വേണ്ടിയായിരുന്നു ഈ കല്യാണ കുറി കൊണ്ട് വന്നത് എന്ന് പിന്നീട് മാത്രമാണ് അറിയുവാൻ സാധിച്ചത്.

15 ദിവസത്തിന് ശേഷം......

വളരെ ധിറുതിൽ ആ മാതാപിതാക്കൾ എന്നെ നോക്കി ഓടി വന്നു. എന്തിനാണ് ഇവർ ഇത്ര വേഗമായി വന്നുകൊണ്ടിരിക്കുന്നു എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ..........

ഒരു വലിയ തെറ്റ് ഒന്ന് നടന്നുപോയി ആദ്യം മാപ്പാക്കി എന്ന് പറഞ്ഞാൽ മാത്രമേ ഇവിടം വിട്ടു ഞങ്ങൾ നീങ്ങുകയൊള്ളു എന്ന് പറഞ്ഞു അവർ.

പ്രായത്തിൽ മുതിർന്നവർ നിങ്ങൾ, ഒരു തെറ്റും ചെയ്‌തിരിക്കില്ല പിന്നെ എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ മാപ്പാകേണ്ടത്, എന്ന് ഞാൻ ചോദിച്ചു.

ഞാനും എൻറെ ഭാര്യയും അഗസ്ത്യ മുനിയെ വളരെയധികം അപമാനിച്ചു.

എങ്ങനെ?

അഗസ്ത്യ മുനി അന്ന് തന്നെ പറഞ്ഞു. പാവപെട്ട കുടുംബത്തിൽ നിന്നുമുള്ള വധുവാണ് ആ പയ്യന് ചേരേണ്ടതു എന്ന്. ആദ്യം ഈ വാക്കുകൾ ഞങ്ങൾ വിശ്വസിച്ചില്ല. ഞങ്ങൾക്ക് ഇഷ്ടപെട്ട ആ വലിയ വീട്ടിൽ നിന്നുമുള്ള പെൺകുട്ടിയെ നിശ്ചയിച്ചു മാത്രമല്ല കല്യാണ ദിവസവും തീരുമാനിച്ചു. എല്ലാവർക്കും കല്യാണ കുറി കൊടുക്കുകയും ചെയ്തു. പയ്യനും ആ പെൺകുട്ടിയും സംസാരിച്ചുവരാറുണ്ടായിരുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. അഗസ്ത്യ മുനി പറഞ്ഞ വാക്ക് പോലും ദാ ഇതാ മാറിയിരിക്കുന്നു എന്ന് പോലും പലരോടും പറഞ്ഞു. എന്നാൽ ഇന്നലെ രാത്രി ആ പെൺകുട്ടി ഈ വിവാഹത്തിൽ തനിക് സമ്മതക്കുറവ് ഉണ്ടെന്ന് പറയുകയും, കല്യാണം നിന്ന് പോകുകയും ചെയ്തു.

എന്നോട് ക്ഷമിക്കണം, ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? എന്ന് ചോദിച്ചു. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ സാധിക്കുമോ?

ചോദിച്ചു നോക്കാം - എന്ന് അവരോടു പറഞ്ഞിട്ട്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

കുല ദൈവം ക്ഷേത്രത്തിൽ പോയി അവിടെ അഭിഷേകം, അർച്ചന ചെയ്തു വരട്ടെ. ഭക്തിയോടെ ചെന്ന് വരുക നിങ്ങളുടെ പയ്യന് പറ്റിയ ഒരു ആലോചന വരും. അതോടൊപ്പം കല്യാണ കുറിയിൽ എഴുതപ്പെട്ടിരുന്ന അതെ ദിവസത്തിൽ, അതെ നേരത്തിൽ കല്യാണം നടക്കും എന്ന് നാല് വരികളിൽ അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി. 

വേറെ ഒന്നും വിവരിച്ചു പറഞ്ഞില്ല.

ദൈവമേ.....ഇതു വരെ ഞങ്ങൾക്ക് കുല ദൈവം ക്ഷേത്രമിരുന്നിട്ടും ഇതു വരെ ഒന്നും ചെയുവാൻ തോന്നിയിട്ടില്ല. ഇപ്പോളെങ്കിലും അഗസ്ത്യ മുനി ഞങ്ങളെ ഓർമ്മ പെടുത്തിയല്ലോ, അദ്ദേഹത്തിന് നന്ദി, എന്ന് പറഞ്ഞിട്ട് പൂർണ വിശ്വാസത്തോടെ നടക്കുവാൻ തുടങ്ങി ആ മാതാപിതാവ്. 

അഞ്ചാമത്തെ ദിവസം രാവിലെ ഒട്ടും വിശ്വസിക്കുവാൻ സാധിക്കാതെവണ്ണം വധു - വരനോടൊപ്പം എൻറെ അടുത്ത് വന്നിറങ്ങി ആ മാതാപിതാവ്. 

"കാര്യമെന്താണ്?" എന്ന് ഞാൻ ചോദിക്കും മുൻപേ, അവർ സംസാരിക്കുവാൻ തുടങ്ങി. അത് ഇതാണ്.

അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം പരിഹാരങ്ങൾ ചെയുവാൻ വേണ്ടി വളരെ ഭക്തിയോടെ ട്രെയിനിൽ കുംഭകോണം ചെല്ലുന്ന സമയം ഇവരുടെ എതിർവശം വളരെ സാധാരണ കുടുംബത്തെ ചേർന്നവരും യാത്ര ചെയ്യുകയായിരുന്നു . 

അവരിൽ സമീപകാലത്തിൽ കല്യാണം കഴിഞ്ഞു എന്നാൽ വിധവയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. നോക്കുവാൻ സാധുവും കുടുംബത്തിന് ചേരുന്ന ഒരു പെൺകുട്ടിയായതുകൊണ്ടും, ആ പയ്യന് ഈ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. 

ആ വലിയ വീട്ടിൽ നിന്നുള്ള പെൺകുട്ടി തന്നെ ബഹുമാനിക്കാത്തതുകൊണ്ടും ഈ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി എത്രയോ ഉചിതം എന്നതുകൊണ്ടും, തൻറെ മനസ്സിൽ ഈ പെൺകുട്ടിയെ വിവാഹം ചെയുവാൻ ആഗ്രഹം ഉണ്ട് എന്ന് മാതാപിതാവിനോട് പറഞ്ഞു. 

ഇത് അവർക്കു ഒരു അതിശയമായിരുന്നാലും, തൻറെ മകൻറെ ആഗ്രഹത്തെ നിറവേറ്റുന്നതിനായി, മനസ്സ് ഉറപ്പിച്ചുകൊണ്ടു ആ ഗൃഹനാഥനുമായി സംസാരിച്ചിരിക്കുന്നു. 

പെൺ വീട്ടുകാർക്ക് ആദ്യം ഒരു ഭയം ഉണ്ടായിരുന്നു, അതെ സമയം തങ്ങളുടെ മകൾക് ട്രെയിനിൽ വച്ച് ഒരു വിവാഹ ആലോചന ലഭിക്കും എന്ന് ഒട്ടും വിശ്വസിച്ചിരുന്നില്ല. കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കാം, അനുഗ്രഹം ലഭിക്കുകയാണെങ്കിൽ, കല്യാണത്തിന് സമ്മതിക്കാം എന്ന് പറഞ്ഞു ആ പെൺകുട്ടിയുടെ അച്ഛൻ.

ഇതിൽ അതിശയം എന്തെന്നാൽ ഏത് കുല ദൈവത്തെ ദർശിക്കുവാൻ വേണ്ടി ചെന്നുകൊണ്ടിരിക്കുന്നുവോ, അതെ കുല ദൈവം ക്ഷേത്രത്തിലേക്കാണ് ആ വിധവ പെൺകുട്ടിയും ചെന്നുകൊണ്ടിരിക്കുന്നു. ഇരുപേർക്കും ഇഷ്ടപെട്ടതുപോലെ അവർ ആഗ്രഹിച്ചതുപോലെ കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കിയപ്പോൾ അനുമതിയും ലഭിച്ചിരിക്കുന്നു. ഇതിനപ്പുറം താമസിക്കരുത് എന്ന് കരുതി പെട്ടെന്ന് തന്നെ അവരുടെ കല്യാണ നിശ്ചയം അവിടെ വച്ച് നടത്തി.

ഈ കഥ പറഞ്ഞു കാറിൽ ചെന്നിരുന്നാൽ ആ വിവാഹ ആലോചന ലഭിച്ചിരിക്കില്ല. ട്രെയിനിൽ ചെന്നതുകൊണ്ടു വധുവിനെ ലഭിച്ചു. അത് മാത്രമല്ല അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ ലഭിച്ചു. ഇത് ഞങ്ങൾ ചെയ്ത ഭാഗ്യം. അഗസ്ത്യ മുനി കാണിച്ച നല്ല വഴി എന്ന് ആനന്ദം കൊണ്ടു ആ മാതാപിതാക്കൾ. 

ഇത് കേട്ടതും എൻറെ മനസ്സിൽ തോന്നിയത് ഒന്ന് തന്നെ. 

അഗസ്ത്യ ഭഗവാനെ, എള്ളോരുടെയും പ്രതീക്ഷകളെയും ഇതുപോലെ നിറവേറ്റി കൊടുക്കണേ.........


സിദ്ധാനുഗ്രഹം.............തുടരും! 

11 January 2018

സിദ്ധാനുഗ്രഹം - 49



എൻറെ അടുത്തുള്ള എല്ലാം വസ്തുക്കളും വിട്ടുപോയി പക്ഷേ എൻറെ വസ്തു മാത്രം വിട്ടുപോകുന്നില്ല. ഇതിന് പറ്റിയ ഒരു പരിഹാരം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക എന്ന് എന്നോട് ഒരു കോടിശ്വര സ്ത്രീ ചോദിച്ചു.

ആ സ്ത്രീയെ ഞാൻ ഒന്ന് നോക്കി.

അവരുടെ പക്കം ധാരാളം സമ്പത് ഉണ്ട് എന്നത് അവർ ധരിച്ചിരുന്ന ആഭരണങ്ങളിൽ നിന്നും തന്നെ മനസിലാകുവാൻ കഴിഞ്ഞു. കഷ്ടപ്പെട്ട് ഒരു കാര്യവും ചെയ്യണ്ട ആവശ്യം ഇല്ല എന്നത് എന്നത് അവരെ കണ്ടതും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. 

ആ സ്ത്രീയോട് ചോദിക്കുമ്പോൾ പോലും, സമ്പത്തിന് ആവശ്യം കാരണമാണ് ആ വസ്തു വിൽക്കുന്നത് എന്ന് അവർ പറഞ്ഞില്ല. ഉടൻ തന്നെ വിൽക്കുവാൻ സാധിച്ചാൽ നല്ലത്. ഒന്ന് - രണ്ട് കോടി രൂപ ആദായമായി ലഭിക്കും എന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്.

ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ, അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി നോക്കുവാൻ വേണ്ടി പ്രാർത്ഥിച്ചു.

എന്നാൽ അഗസ്ത്യ മുനിയിൽ നിന്നും ഒരു വിധത്തിലും ഉത്തരം ഒന്നും ലഭിച്ചില്ല. ഇത് വളരെ അതിശയമായിരുന്നു. വീണ്ടും വീണ്ടും പ്രാർത്ഥിച്ചതിനും ശേഷവും ജീവ നാഡി വായിച്ചു.

ഒരു വാർത്ത പോലും അഗസ്ത്യ മുനി പറഞ്ഞില്ല. ഇത് എനിക്ക് തന്നെ വളരെ കഷ്ടമായി ഇരുന്നു. വന്നവരെ ത്രിപ്തിപെടുത്തുവാൻ വേണ്ടി കള്ളം പറയുവാനും സാധിക്കില്ല. അതെ സമയം അവരുടെ മനസ്സ് സങ്കടമാകാതെ വണ്ണം എന്ത് ചെയ്യാം എന്ന് ഞാൻ ആലോചിച്ചു.

"നിങ്ങൾക് ഇന്നേ ദിവസം പറ്റിയ ദിവസമല്ല എന്ന് തോന്നുന്നു, ഒരു ആഴ്ചക്ക് ശേഷം വരാൻ സാധിക്കുമോ", എന്ന് ചോദിച്ചു?

ഇല്ല, ഇന്ന് തന്നെ എനിക്ക് ജീവ നാഡി നോക്കണം. അടുത്ത ആഴ്ച ഞാൻ വിദേശ പര്യടത്തിന് പോകും, തിരിച്ചുവരാൻ ഒരു മാസം ആകും, എന്ന് ആ സ്ത്രീ പറഞ്ഞു. 

ക്ഷമിക്കണം, ഇന്നേ ദിവസം തങ്ങൾക്കായി അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുന്നതായി ഇല്ല. എപ്പോൾ സൗകര്യം കിട്ടുമോ അപ്പോൾ എത്തുക എന്ന് ഞാൻ പറഞ്ഞു.

വൈത്തീശ്വരൻ ക്ഷേത്രത്തിൽ ഉടൻ തന്നെ പറയുന്നു. മറ്റ്‌ സ്ഥലങ്ങളിലും ഞാൻ പോയാൽ അപ്പോൾ തന്നെ പറയുന്നു. നിങ്ങൾ മാത്രം എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു വേണെമെങ്കിൽ അധിക ധനം ഞാൻ തയ്യാറാണ് എന്ന് അവർ പറഞ്ഞു.

ഇതു വരെ ക്ഷമയോടെ ഇരുന്ന എനിക്ക് ഈ വാർത്ത കേട്ടപ്പോൾ ദേഷ്യം വന്നു. എന്നിരുന്നാലും ഞാൻ മൗനമായി തന്നെ ഇരുന്നു, എൻറെ പാകത്തിൽ നിന്നും ഒരു ഉത്തരവും ലഭിക്കാത്തതുകൊണ്ട് ആ കോടിശ്വരിയായ സ്ത്രീ കുറച്ചു സമയം അവിടെ ഇരുന്നിട്ട് ഇറങ്ങി പോയി.

ഒരു മാസത്തിന് ശേഷം.

ഒരു ദിവസം അതി രാവിലെ തന്നെ ആ കോടിശ്വരിയായ സ്ത്രീ അവിടെ വന്നു, ഞാൻ താങ്കളുടെ പക്കം ഇപ്പോൾ ജീവ നാഡി നോക്കുവാൻ വേണ്ടിയല്ല വന്നത്, അന്നേ ദിവസം എനിക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു. അതിനുവേണ്ടി വന്നു, പക്ഷേ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിച്ചില്ല. അദ്ദേഹത്തിൻറെ അനുഗ്രഹ വാക്ക് ഇല്ലാതെ എൻറെ വസ്തു, വിചാരിച്ചതിനേക്കാൾ പത്തു മടങ്ങു അധികമായി വിൽക്കുവാൻ സാധിച്ചു എന്നത് പറയുവാൻ വേണ്ടിയാണ് വന്നത്. എന്ന് എന്നെയും അഗസ്ത്യ മുനിയെയും അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചിട്ട് പോയി.

ഇന്ന്  എനിക്ക് ചന്ദ്രാഷ്ടമം, അതുകൊണ്ട് തന്നെയാണ് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വരുന്നത്, എന്ന് ഓർത്തു വേദനിച്ചു, ജീവ നാഡി എടുക്കുവാൻ തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.

"ചന്ദ്രാഷ്ടമം കഴിജത്തിന് ശേഷം അതിരാവിലെ എന്തുകൊണ്ട് എനിക്ക് ഇത്തരം ഒരു അപമാനം ആ സ്ത്രീ മൂലം എനിക്ക് ഏർപ്പെട്ടു," എന്ന് ചോദിച്ചു?

അഗസ്ത്യ മുനി ഉത്തരം പറഞ്ഞു..........................

ആ സ്ത്രീയെ കുറിച്ച് പറയാം, അവർ പുരാണത്തിൽ ഉള്ള ശകുനിയെ കാളും ഹാനികരമാണ്. പണത്തിന് വേണ്ടി എന്തും ചെയുന്നവൾ. അന്ന് ജീവ നാഡി നോക്കുവാൻ വരുന്നതിന്‌ മുൻപ് ഒരു ചീത്ത ബന്ധത്തിൽ ഏർപെട്ടതിന് ശേഷം ശരീരം ശുദ്ധമാകാതെയായിരുന്നു വന്നത്. 

അത് മാത്രമല്ല അവൾ വസ്തു വിൽക്കുവാൻ വേണ്ടിയാണ് വന്നതെങ്കിലും അത് അവളുടെ വസ്തു അല്ല. മറ്റൊരാളെ വഞ്ചിച്ചു അടിയാളുടെ സഹായത്താൽ എഴുതി വാങ്ങിയ സ്ഥലമാണ്. മറ്റൊരാൾക്ക് സ്വന്തമായ സ്ഥലം വഞ്ചിച്ചു തൻറെ പേരിൽ എഴുതി വാങ്ങി. അത് തൻറെ പക്കം ഇരികുകയാണെങ്കിൽ പിന്നീട് പ്രശ്നമാകും എന്ന് കരുതിയാണ് ഉടൻ തന്നെ വിറ്റു പണം ഉണ്ടാകുവാൻ ശ്രമിച്ചത്. ഇതിന് ഒരുചിലർ സർക്കാർ ഉദ്യോഗസ്ഥരും പങ്കു കൊണ്ടെന്നത് വാസ്തവമാണ്. ഇത് അഗസ്ത്യന് ഇഷ്ടപ്പെട്ടില്ല. പാവങ്ങളുടെ വസ്തു പിടിച്ചെടുക്കുന്ന ആ സ്ത്രീയെ കോടിശ്വരി എന്ന് നീ കരുതുന്നു. ഇന്ന് മുതൽ 9 ദിവസം കാത്തിരിക്കുക. നിന്നെയും, എന്നെയും അലക്ഷ്യമായി കണ്ട ആ സ്ത്രീയുടെ അവസ്ഥ എന്താകുവാൻ പോകുന്നു എന്ന് കാണുക. എന്നത്  കൊണ്ട് ഇതിനായി മനസ്സ് തളരരുത്. ഈ സ്ത്രീയാണെങ്കിൽ നേരിട്ട് അപമാനപെടുത്തി. ഇന്ന് നിന്നെ ചുറ്റിയിരിക്കുന്നവർ പലരും നിന്നെയും, എന്നെയും അങ്ങനെയെല്ലാം കരുതുന്നു എന്ന് അറിയാമോ. അവർക്കും ആ സ്ത്രീയുടെപോലെ തന്നെ അവസ്ഥയായിരിക്കും എന്ന് അസത്യ മുനി എന്നെ തട്ടിക്കൊണ്ടു ഉത്സാഹപ്പെടുത്തി. 

ഇതു ഒരു വിധത്തിലുള്ള ആശ്വാസം തന്നാലും എന്താണ് നടക്കുവാൻ പോകുന്നു എന്ന് മനസ്സിലാക്കുവാൻ 9 ദിവസം കാത്തിരുന്നു. 

പത്താമത്തെ ദിവസം രാവിലെ...........

എനിക്ക് വേണ്ടിയ ഒരു സുഹൃത് അവിടെ വന്നു.

ഇന്നേ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത  നോക്കിയായിരുന്നു?

"എന്ത് വാർത്ത? നിങ്ങൾ തന്നെ പറയുക", എന്ന് ഞാൻ പറഞ്ഞു.

ഒരു സ്ത്രീ 15 വർഷമായി കള്ളത്തരത്തിലൂടെ മറ്റുള്ളവരുടെ വസ്തുക്കൾ തൻറെ പേരിൽ മാറ്റി, അത് മറ്റും അന്യ സംസ്ഥാനങ്ങളിൽ ഉള്ള പണക്കാരുടെ പക്കം കൈമാറ്റം ചെയ്തു കോടി കണക്കിന് സമ്പാദിച്ചിരിക്കുന്നു.

എനിക്ക് ഇത് ഏതാണ് എന്ന് മനസ്സിലായി.

ആ സ്ത്രീയുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് കൃത്യമായി പറയുവാൻ സാധിച്ചില്ല. ഉടൻ തന്നെ അടുത്തുള്ള കടയിൽ ചെന്ന് പത്രം നോക്കിയപ്പോൾ അവളുടെ ഫോട്ടോ കാണപ്പെട്ടു. ആ ഫോട്ടോ നോക്കിയപ്പോൾ എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വന്ന അതെ സ്ത്രീയുടെ തന്നെയായിരുന്നു എന്ന് മനസ്സിലായി.

ഇപ്പോൾ.


ആ സ്ത്രീ 16 വർഷം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടതിനു ശേഷം ഇപ്പോൾ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി പലപ്പോഴായി അഗസ്ത്യ മുനിയോട് ചോദിച്ചു വയസായവർക്കായി, മറ്റും അനാഥർക്കായി ആശ്രമം നടത്തുകയാണ്.


സിദ്ധാനുഗ്രഹം.............തുടരും! 

04 January 2018

സിദ്ധാനുഗ്രഹം - 48



എന്നെ അഗസ്ത്യ മുനി തന്നെ രക്ഷിക്കണം. ഇല്ലെങ്കിൽ ഞാൻ മാത്രം അല്ല, എൻറെ കുടുംബാംഗങ്ങൾ സഹിതം ആത്മഹത്യ ചെയേണ്ടി വരും, എന്ന് പറഞ്ഞുകൊണ്ട് ഒരു മധ്യ വയസ്സ് പ്രായം വരുന്ന ഒരാൾ വന്നു.

അവർ ഇത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ വളരെ അതിശയമായി ഒന്നും തന്നെ തോന്നിയില്ല.

ഇങ്ങനെ വളരെ അതിശയമായി സംസാരിച്ചിട്ട് ഉള്ള പലരെയും ഞാൻ നോക്കിയിരിക്കുന്നു. അവരിൽ ഏവരും ചേരും എന്ന് ഞാൻ വിചാരിച്ചു. 

എനിക്ക് സ്വന്തം സ്ഥലം തിരുനെൽവേലിക് അടുത്തുള്ള പാപനാസം. പഠിച്ചിട്ടില്ല, കാട്ടിൽ നിന്നുമുള്ള ചുള്ളിക്കമ്പുകൾ വിറ്റു എൻറെ അമ്മ എനിക്ക് ആഹാരം പാകം ചെയ്യുമായിരുന്നു. 18 വർഷത്തോളം ഒരു പുതുവസ്ത്രം പോലും ഞങ്ങൾ ഉടുത്തിട്ടില്ല, അത്രയും കഷ്ടപെട്ടുള്ള കുടുംബം. ഇപ്പോൾ ഞാൻ നല്ലരീതിയിൽ തന്നെയാണ് ഉള്ളത്, മാത്രമല്ല എൻറെ കുടുബത്തെയും എനിക്ക് രക്ഷിക്കുവാൻ സാധിച്ചു, എന്നാൽ.......

വിഷയം എന്താണ് എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യാർകൂടത്തിൽ  പലപ്പോഴായി ഞാൻ പോകാറുണ്ട്. അഗസ്ത്യ മുനിയെ ദിവസവും തൊഴുതു, പറ്റുന്നപ്പോൾ എല്ലാം ചെമ്പകപൂവ് കൊണ്ട് മാലയായി ചാർത്തിയിരിക്കുന്നു.

ഇതു വരെ വിഷയം എന്താണ് എന്ന് പറഞ്ഞിട്ടില്ല - എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

കുടുംബത്തിൽ ഉള്ള കഷ്ടതകൾ എല്ലാം തീരണം എന്നതിനായി ഞാൻ ഒരു തെറ്റ് ചെയ്തിട്ട് വരുകയാണ്. ഒരു ചീത്ത കൂട്ടുകെട്ടുമായി എനിക്ക് എങ്ങനെയോ നല്ല ഒരു ബന്ധം ഉണ്ടായി. നല്ല രീതിയിൽ പണം തന്നു അവർ. അവർ പറയുന്ന സ്ഥലത്തിൽ പോകണം. ആരെങ്കിലും ഏതെങ്കിലും സാധനം ഇവന് കൊടുക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ ഇവരുടെ പക്കം എത്തിക്കണം. അകത്തു എന്താണ് താൻ കൊണ്ടുപോകുന്നത് എന്ന് നോക്കുവാൻ പാടില്ല. സാധനം സൂക്ഷിച്ചു കൊണ്ടെത്തിക്കുകയാണെങ്കിൽ നല്ല പ്രതിഫലം ലഭിക്കും.

ഓഹോ.....

അങ്ങനെ ഇരിക്കുമ്പോൾ നാല് ദിവസം കൊണ്ട് ഒരാളുടെ പക്കം നിന്നും സാധനം വാങ്ങി വരുവാൻ വേണ്ടി പറഞ്ഞു. അത് വാങ്ങി കൊണ്ട് വരുമ്പോൾ പോലീസും, കസ്റ്റംസ് ഡിപ്പാർട്മെൻറ് കാരും എന്നെ പിടികൂടി. സാധനം അവിടെ തന്നെ ഇട്ടു ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു, എന്ന് പറഞ്ഞു അദ്ദേഹം.

അപ്പോൾ പോലീസ് താങ്കളെ തേടുകയാണോ, ഇപ്പോൾ?

കാണും.

അങ്ങനെയെങ്കിൽ താങ്കൾ വന്ന ഇതിനായിട്ടുള്ളത്. ഒരു അഭിഭാഷകൻറെ പക്കം പോയി പറഞ്ഞു എന്താണോ ചെയ്യേണ്ടത് അത് ചെയുക. അത് തന്നെയാണ് ന്യായം എന്നതിൽ ഞാൻ നോക്കുകയായിരുന്നു. 

"ഇല്ല സാർ, താങ്കളെ പറ്റിയും, താങ്കളുടെ പക്കമുള്ള ജീവ നാഡിയെ കുറിച്ചും ഞാൻ വളരെയധികം കേട്ടിരിക്കുന്നു. ഈ ഒരു അവസ്ഥയിൽ നിന്നും അഗസ്ത്യ മുനിക് മാത്രമേ എന്നെ രക്ഷിക്കുവാൻ സാധിക്കൂ എന്ന് ഉറച്ച തീരുമാനത്തിൽ ആണ് ഞാൻ താമസിക്കുന്ന  ജില്ലയിൽ നിന്നും ഈ ജില്ലയിൽ വന്നിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, പെട്ടെന്ന് എൻറെ കാലിൽ വീണു ബലമായി പിടിച്ചിരുന്നു.

അഗസ്ത്യ മുനി ഇത്തരമുള്ള മനുഷ്യർക്കു എല്ലാം അനുഗ്രഹ വാക്കുകൾ തരുമോ, എന്ന ചോദ്യം എന്നുള്ളിൽ ഉണ്ടായി, മാത്രമല്ല വേറെ എന്തൊക്കയോ വിചാരിക്കുകയും ചെയ്തു അപ്പോൾ. അവസാനം അഗസ്ത്യ മുനി എന്താണോ പറയുവാൻ പോകുന്നത് എന്ന് മനസിലാകാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ വേണ്ടി ആരംഭിച്ചു.

"ഇവൻ നല്ല രീതിയിൽ അല്ല ധനം സമ്പാദിച്ചിരിക്കുന്നു എന്നിരുന്നാലും, അവൻ പലപ്പോഴായി ധാരാളം ദാനം ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ ഉള്ള ചുടലൈമുത്തു ക്ഷേത്രവും, ഇശക്കി അമ്മൻ ക്ഷേത്രവും നിർമിച്ചവൻ. എന്നിരുന്നാലും ചെയ്ത കുറ്റത്തിന് ശിക്ഷയും ഉണ്ട്. അതെ സമയം അവൻറെ പുണ്യവും ഇവനെ രക്ഷിക്കും എന്ന് പറയുമ്പോൾ എനിക്കൊരു നിബന്ധനയും വച്ചു.

"ഞാൻ പറയുന്നത് ദൈവ രഹസ്യം, ഇത് ഇപ്പോൾ തന്നെ ഇവനോട് പറഞ്ഞാൽ ഭയം വിട്ടുപോകും. ശിക്ഷയിൽ നിന്ന് വീണ്ടും ഇളവ് ലഭിക്കും എന്ന് കരുതി ഒരിക്കൽ കൂടി ഈ തൊഴിൽ തന്നെ ഇവൻ ചെയുവാൻ തുടങ്ങും. പിന്നെ ഓരോ പ്രാവശ്യവും അഗസ്ത്യ മുനിയായ എന്നെ ശരണം പ്രാപിക്കും. ഈ പ്രാവശ്യം മാത്രം നമ്മൾ ഇവനെ പ്രശ്നത്തിൽ നിന്നും രക്ഷികാം", എന്നവർ ഇപ്പോൾ പറയുന്നത് അവൻറെ കാതിൽ കേൾകുന്നവണ്ണം ഉറച്ചു വായിക്കുവാൻ പറഞ്ഞു. അതിൻ പ്രകാരം തന്നെ ഞാനും വായിച്ചു.

ആ തെറ്റിൽ നിന്നും രക്ഷ നേടണമെങ്കിൽ, ആദ്യം കുല ദേവത ക്ഷേത്രത്തിൽ  നീ സമ്പാദിച്ചു വച്ചിരിക്കുന്നതിൽ നിന്നു പാൽ അഭിഷേകം ചെയ്തു വരുവത്തായി പ്രാർത്ഥന ചെയുക. പ്രത്യകിര ദേവിക്ക് അമ്മാവസ്യ ദിവസത്തിൽ ഒരു യാഗം ചെയുക. അറുപടൈ വീട്ടിൽ ചെന്ന് മുരുകന് അംഗം എല്ലാം കുളിരുവനായി ചന്ദന കാപ്പ് ചാർത്തുക. 

ഗരുഡ ദണ്ഡക യാഗം ഒന്ന് ഗരുഡ സന്നധിയിൽ ചെയ്യട്ടെ. ഇതു ചെയ്താൽ പഴിയിൽ നിന്നും രക്ഷപെടാം, എന്നാൽ ഒന്ന് എത്രയും പ്രാർത്ഥനകൾ ചെയ്യുബോൾ ശുദ്ധമായി വേണം ഇരിക്കേണ്ടത്. മനസ്സ് ഏകാഗ്രതയായി ഇരിക്കണം. 40 ദിവസം ശുദ്ധമായി ഇരിക്കണം. ഇങ്ങനെ നടക്കാത്ത പക്ഷം അഗസ്ത്യ മുനി അല്ല ഇതിന് കാരണം. മാത്രമല്ല ഇതാണ് ആദ്യത്തെയും അവസാനത്തെയും, ഒരിക്കൽ കൂടി ചോദിക്കുവാൻ വരുകയാണെങ്കിൽ വാക്കുകൾ പറയില്ല.

അഗസ്ത്യ മുനി പറഞ്ഞതുപോലെ അദ്ദേഹത്തോട് ഞാൻ പറഞ്ഞു.

കൈകൂപ്പി നിന്ന അദ്ദേഹം ഇതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് പറഞ്ഞു. ഇതിനപ്പുറം ഒരിക്കൽ പോലും ആ കൂട്ടുകെട്ടിൽ ചേരുകയില്ല, എന്ന് പറഞ്ഞു. അദ്ദേഹം എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസം ഉണ്ടായില്ല.

രണ്ട് മാസങ്ങൾക്ക് ശേഷം.

എന്നോട് ജീവ നാഡി നോക്കിപോയ അദ്ദേഹത്തിൻറെ ഒരു ബന്ധു എന്നെ നോക്കുവാൻ വേണ്ടി വളരെ ധിറുതിയിൽ അവിടെ വന്നു. ഒരു എഴുത് എനിക്ക് അദ്ദേഹം തന്നു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ഞാൻ എല്ലാം പ്രാർത്ഥനകളും ഞാൻ ശുദ്ധമായി തന്നെ നടത്തി, അദ്ദേഹത്തിൻറെ അനുഗ്രഹത്താൽ എല്ലാ വിധ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ടു. ഒരു വിഷയം ഞാൻ പറഞ്ഞുതന്നെ തീരണം. ഞാൻ അകപ്പെട്ടത് ഒരു മയക്ക് മരുന്നു കടത്തുന്ന ഒരു സംഘത്തിൽ തന്നെയാണ്. എന്നാൽ ഞാൻ അന്ന് പിടിപെട്ടപ്പോൾ എൻറെ പക്കം ഉണ്ടായിരുന്നു എന്ന് വിചാരിച്ചു. എന്നാൽ അത് മയക്ക് മരുന്നല്ല പകരം വേപ്പിൻറെ ഇലയിൽ നിന്നും ഒരു പൊടി. അതും എനിക്ക് വളരെയധിക നേരത്തിന് ശേഷമാണ് അറിയുവാൻ സാധിച്ചത്. 

എന്നെ കബളിപ്പിക്കുവാൻ വേണ്ടിയാണ് മയക്ക് മരുന്നിനു പകരം വേപ്പില കൊണ്ടുള്ളപൊടി കോടിതിയിൽ കൊണ്ടുവന്നത്. ഒരു പക്ഷേ അഗസ്ത്യ മുനി തന്നെ  എന്നെ രക്ഷിക്കുവാൻ വേണ്ടി എപ്രകാരം ചെയ്തതാണോ എന്ന് തോന്നിപോയി. എന്നിരുന്നാലും ഇപ്രകാരം ഉള്ള തൊഴിൽ ചെയ്യരുത് എന്ന് ഞാൻ തീരുമാനിച്ചു. പോലീസ് സ്റ്റേഷനിൽ ചേർന്ന് ഞാൻ പിടികൊടുത്തു. എൻറെ പേരിലുള്ള പഴയ ഒന്ന് - രണ്ട് കേസ് ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ അന്വേഷണത്തിൽ ആണ്.

ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കുകയാണെങ്കിലും അതും ഞാൻ സ്വീകരിക്കും. ഒരു പക്ഷം അഗസ്ത്യ മുനിയുടെ കാരുണ്യത്തിൽ എന്നെ വിടുകയാണെങ്കിൽ, കൂലി പണി ചെയ്‌തെങ്കിലും ഞാൻ എൻറെ കുടുംബത്തെ രക്ഷിക്കും ജീവിക്കും. എനിക്ക് വേണ്ടി പ്രാർത്ഥന ചെയ്തുകൊള്ളുക എന്ന് ആ എഴുത്തിൽ എഴുതിയിരുന്നു. 

ചില വർഷങ്ങൾക്കു ശേഷം.............

അഗസ്ത്യ മുനിയുടെ അനുഗ്രത്താൽ അവൻ ശിക്ഷയൊരുന്നും ഇല്ലാതെ രക്ഷപെട്ടു. ഇപ്പോൾ തന്നെ ഒന്നര വർഷ സമയം ശിക്ഷയിൽ പിടിപെട്ട് മാത്രമല്ല കാലാവധി തീരുകയും ചെയ്തു. 


ഇതിൽ അതിശയം എന്തെന്നാൽ അവന് കുറഞ്ഞ പക്ഷം ശിക്ഷ മാത്രം കൊടുത്ത ആ ജഡ്ജിൻറെ പേര് "അഗസ്തീശ്വരൻ"


സിദ്ധാനുഗ്രഹം.............തുടരും!