27 December 2018

സിദ്ധാനുഗ്രഹം - 70





മലയിൽ കയറുമ്പോൾ ഒരു വെള്ളത്തിൻറെ ബോട്ടിൽ എടുക്കാതെ പോയല്ലോ, വഴിക്ക് വച്ച് ദാഹം എടുക്കുകയാണെങ്കിൽ ഞാൻ ചെന്ന വഴിയിൽ ഒരു ഗുളിക കഴിക്കുവാനുള്ള വെള്ളം പോലും ഉണ്ടായിരുന്നില്ല, ശെരിക്കു അവിടെ പെട്ടുപോയല്ലോ എന്ന് ഞാൻ ആലോചിച്ച പൊയി. 

മല എന്ന് പറഞ്ഞാൽ ചെറു ചെറു അരുവികൾ കാണുവാൻ സാധിക്കും, അവിടെ അവിടെയായി ചെറിയ തടാകങ്ങൾ ഉണ്ടാകും.  വലിയ വലിയ നീര് ഉറവകൾ ഉണ്ടാകും. ഭൂമിയിൽ ലഭിക്കാത്ത ശുദ്ധമായ വെള്ളം ഇവിടെ ലഭിക്കും എന്ന് വായിച്ചത് എനിക്ക് ഓർമ വന്നു.

രണമണ്ഡലത്തിൽ ഉള്ള മലയിൽ കയറിയിട്ട് വരുക എന്ന് എനിക്ക് അശരീരിയായി പറഞ്ഞ ശ്രീ രാഘവേന്ദ്ര സ്വാമി എങ്കിലും എനിക്ക് ദാഹമെടുക്കാതെ ഇരിക്കുവാൻ എനിക്ക് സഹായിച്ചിരിക്കണം.  അല്ലെങ്കിൽ അഗസ്ത്യ മുനിയെങ്കിലും നീരുറവ ഉള്ള സ്ഥലം പറഞ്ഞുതന്നിരിക്കണം. ഇങ്ങനെ ഒന്നും തന്നെയില്ലാത്ത രാവിലെ 10:30 മണിക്ക്  വെയിലിൽ മലയുടെ നടുക്കിൽ,  ചുട്ടെരിക്കുന്ന സൂര്യൻറെ ഉഷ്ണം കാരണവും, ദാഹം കാരണവും ഞാൻ ഒരു നിമിഷം അവസ്ഥ പെട്ടുപോയി.  

അഗസ്ത്യ ഗുരുവേ താങ്കൾ എന്ത് ചെയ്യും എന്ന് അറിയില്ല എൻറെ ദാഹം മാറ്റുവാനുള്ള മാർഗം കാണിച്ചു തരുക, അതോ വെള്ളമില്ലാതെ ദാഹം കാരണം മലയുടെ മുകളിൽ കയറുവാൻ സാധിക്കാതെ വെള്ളം അന്വേഷിച്ചു മലയിൽ നിന്നും താഴോട്ടു ഇറങ്ങുവാനോ, അതോ ഒരു അനാഥയെപോലെ എൻറെ ശ്വാസം വിട്ടുപോകണമെങ്കിൽ തങ്ങളുടെ ഇഷ്ടം പോലെ അങ്ങനെ തന്നെ നടക്കട്ടെ എന്ന് പറഞ്ഞു, ഒരു പടി പോലും എടുത്തു വയ്ക്കുവാൻ പറ്റാതെ, അവിടെ തന്നെ ഞാൻ ഇരുന്നു.

ഒന്ന് വിളിച്ചാൽ പോലും ആർക്കും വന്നു സഹായിക്കുവാൻ പറ്റാത്ത ഒരു സ്ഥലം. വൈയിൽ 100 ഡിഗ്രിക് മുകളിൽ ഇരിക്കും. ദാഹമോ നെഞ്ചിൽ പരിഭ്രാന്തി ഉണ്ടാകുന്നു. ഇതെല്ലാം നോക്കുമ്പോൾ എന്തിനാണ് ജീവ നാഡിയുടെ ആവശ്യം? അത് മൂലം എന്താണ് ലാഭം? ഇതെല്ലാം തൂക്കി എറിഞ്ഞാലോ എന്ന് ഒരു ചിന്ത എന്നെയും അറിയാത്ത ഏർപ്പെട്ട സമയം, ഏകദേശം 100 അടി ദൂരത്തിൽ ആരോ ഒരാൾ തലയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്നത് കാണുവാൻ സാധിച്ചു. 

അത് ആര് തന്നെയാണെങ്കിലും, എന്ത് തന്നെയാന്നെങ്കിലും കുഴപ്പമില്ല, ദാഹത്തിന് വെള്ളം കിട്ടിയാൽ മതി എന്ന് കരുതി, എൻറെ പക്കം ഉള്ള ശക്തി എല്ലാം ഒന്ന് കൂട്ടി, "ആയ്, ആയ്", എന്ന് വിളിച്ചു കൊണ്ട് തന്നെ ആ വരുന്ന ആളുടെ ദിക്ക് നോക്കി ഞാൻ എഴുനേറ്റു.

ആ മലയിൽ എൻറെ ശബ്‍ദം മാത്രമേ കേൾക്കുവാൻ സാധിക്കുകയൊള്ളു. ആദ്യം ഞാൻ വിളിച്ചത് അദ്ദേഹത്തിൻറെ കാതുകളിൽ എത്തിയില്ല. കുറച്ചു കൂടി ഉച്ചത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു, അദ്ദേഹവും ആ വിളി കേട്ടു.

തിരിഞ്ഞു നോക്കി, ഞാനും അദ്ദേഹത്തെ കൈ വീശി അടുത്തേക്ക് വരാൻ പറഞ്ഞു. അത് അവൻ എങ്ങനെ മനസ്സിലാക്കിയോ എന്ന് അറിയില്ല!

പെട്ടെന്ന് അവൻ ഓടുവാൻ തുടങ്ങി.

എന്താണ് ഇത് നടക്കുന്നത്, ഇവനും നമ്മെ സഹായിച്ചില്ലല്ലോ എന്ന് ഞാൻ കരുതി, ആ വിചാരണ എന്നെ കൂടുതൽ തളർത്തി.

എന്താണോ നടക്കുന്നത് അത് നടക്കട്ടെ, എന്ന് കരുതി, അവൻ പോയ ദിശ നോക്കി അവനെ പിടിക്കുവാനായി ഞാൻ ഓടി.

കുറച്ചു ദൂരം ചെന്നതും, അവൻ തന്റെ തലയിൽ വച്ചിരുന്ന ഭാണ്ഡം താഴെ വച്ചിട്ടു ഓടിപോയി. 

അവനെ തുടർന്ന് ഓടിയ ഞാൻ, അവൻ താഴെ വച്ചിരുന്ന ഭാണ്ഡത്തിന്റെ അടുത്ത് പോയി.

അത് ഒരു ചാരായം ഉണ്ടാകുന്ന പാനയായിരുന്നു.

ഭഗവാനെ എന്ന് ഉച്ചത്തിൽ നിലവിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, ആ പാനയുടെ ഇടതു വശം ഒരു നീരുറവ കാണുവാൻ സാധിച്ചു. 

"ദാഹിച്ചിരുന്നവർക് വെള്ളം" എന്ന വാർത്ത എത്ര മാത്രം ശെരിയാണ് എന്ന എനിക്ക്  നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നാക്കെല്ലാം വരണ്ടു, വായിൽ നിന്നും ഒരു ശബ്ദം പോലും വരാൻ സാധികാത്ത വണ്ണം നിന്ന ആ സമയത് അദ്ദേഹത്തെ കണ്ടു. വെള്ളം ചോദിച്ചുകൊണ്ട് ആ  മലയിൽ വീണ്ടും ഓടിയതു കൊണ്ടു വല്ലാത്ത ദാഹമായിരുന്നു. അധികരിച്ചുകൊണ്ടിരുന്ന ദാഹവുമായി ഞാൻ അവൻ വച്ചിരുന്ന ഭാണ്ഡത്തിൽ വെള്ളം ഇരിക്കും എന്ന് കരുതി പോയ എനിക്ക് ചാരായ പാന കണ്ടതും ഒരു മിനിഷം  തുടിച്ചു പോയി.

ആ നീരുറവയുടെ ചുറ്റിലും ഇത് വരെ കാണുവാൻ സാധികാത്ത ഒരു ഹരിതം കാണുവാൻ സാധിച്ചു, അത് കണ്ണിനു കുളിർമയും നൽകി. അവിടെ ഉണ്ടായിരുന്ന വെള്ളമാണെങ്കിൽ സ്ഫടികം പോലെ കാണുവാൻ സാധിച്ചു.

ആഹാ, ഒരു വഴിയായി ഭഗവാൻ എന്നെ രക്ഷിച്ചു, ഒരായിരം പ്രാവശ്യം ഞാൻ ദൈവത്തിന് നന്ദി രേഖപ്പെടുത്തി. പതുക്കെ ഇറങ്ങി ആ നീരുറവയിൽ നിന്നും മനസ്സ്നിറയെ വെള്ളം കുടിച്ചു.

വെള്ളത്തിൻറെ മഹത്വം എനിക്ക് അന്ന് നന്നായി മനസ്സിലായി. എന്നിരുന്നാലും അഗസ്ത്യ മുനി ഇത്തരം ഒരു പരീക്ഷണം എനിക്ക് തരേണ്ട അവശയം ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് തോന്നിയത്! സത്യത്തിൽ ആ സമയം ആ നീരുറവ എൻറെ കണ്ണുമുന്നിൽ കാണുവാൻ സാധിച്ചില്ലെങ്കിൽ എൻറെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയില്ല. 

അഗസ്ത്യ മുനി നിന്ദിച്ചതിന് മാനസീകമായി ക്ഷമ പറഞ്ഞിട്ട് മല കയറുവാൻ തുടങ്ങി. 

അര മണിക്കൂർ നടന്നപ്പോൾ എൻറെ കണ്ണിൽ അവിടെ ഒരു ചെറിയ ക്ഷേത്രം കാണുവാൻ സാധിച്ചു. 

ജീവ നാഡിമൂലം അഗസ്ത്യ മുനി കാണിച്ചു തന്ന, "റാം" എന്നത് ഈ ക്ഷേത്രമായിരിക്കും എന്ന് ഞാൻ കരുതി.                                                      




സിദ്ധാനുഗ്രഹം.............തുടരും!


20 December 2018

സിദ്ധാനുഗ്രഹം - 69







രണമണ്ഡലത്തിൽ ഒരു മലയുണ്ട്, ആ മല കയറിവരുവാൻ എന്ന് പൂജാരിയുടെ രൂപത്തിൽ വന്ന് പറഞ്ഞത് ശ്രീ രാഘവേന്ദ്ര സ്വാമി തന്നെയാണ് എന്ന് എൻറെ സുഹൃത് പറഞ്ഞപ്പോൾ എനിക്ക് വളരെ അതിശയം ഉണ്ടാക്കി.

സാധാരണമായി എൻറെ സുഹൃത് അത്തരം ഒന്നും പെട്ടെന്ന് പറയില്ല. അദ്ദേഹത്തിൻറെ കണ്ണുകളിൽ ശ്രീ രാഘവേന്ദ്ര സ്വാമി പൂജാരിയുടെ രൂപത്തിൽ ദർശനം നൽകിയിരിക്കുന്നു. കുറച്ചു നേരത്തിന് മുൻപ് ഒരു ബാലകൻറെ രൂപത്തിൽ വന്നിട്ട് അതിന് ശേഷം രാഘവേന്ദ്ര സ്വാമിയായി ദർശനം നൽകി, വൃക്ഷ ലതാതികൾക്കിടയിലൂടെ മറഞ്ഞുപോയി ഇപ്പോൾ പൂജാരിയുടെ രൂപത്തിൽ പ്രസാദവും തന്നിട്ട്, അശരീരിയായി രണമണ്ഡലത്തിൽ പോയി വരാൻ പറഞ്ഞിരിക്കുന്നു എന്നത് കാണുമ്പോൾ ആ മഹാനെ വളരെ അടുത്ത് കാണുവാനായി ഞങ്ങൾ ഭാഗ്യം ചെയ്തിരിക്കുന്നു, ഇത് പൂർവ ജന്മ സുകൃതം തന്നെയാണ്. 

അങ്ങനെയുള്ള അദ്ദേഹത്തെ ദർശനം ചെയ്യുവാൻ വേണ്ടി തിരിഞ്ഞു നോക്കി, അവിടെയെല്ലാം തേടി നോക്കി, അവിടെ നിന്നുകൊണ്ടിരുന്ന പലരോടും അദ്ദേഹത്തെ പറ്റി അന്വേഷിച്ചു നോക്കി, മാത്രമല്ല അവിടെ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരികളോടും ഞങ്ങൾ ചോദിച്ചു നോക്കി.

അവരൊക്കെ പറഞ്ഞ ഉത്തരം കേട്ടപ്പോൾ, ഞങ്ങൾക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. 

ഞങ്ങൾ അല്ലാതെ ഇവിടെ വേറെയൊരു പൂജാരിമാരുമില്ല. നിങ്ങളുടെ കയ്യിലുള്ള പ്രസാദം ഇവിടെയുള്ളത് തന്നെയാണ്. പക്ഷേ ഇതിന് ശേഷം മാത്രമാണ് ഞങ്ങൾ നൈവേദ്യം ചെയ്യേണ്ടത്. അതിനുള്ളിൽ നിങ്ങൾക്ക് എങ്ങനെ ലഭിച്ചു, എന്നതാണ് അതിശയം. നിങ്ങൾ പറയുന്നതുപോലെ ആരും തന്നെ ഈ ക്ഷേത്രത്തിൽ ഇല്ല. ഞങ്ങളുടെ കണ്ണുകളിലും കാണുവാൻ സാധിച്ചില്ല.

ഇത് കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി.

പൊതുവാകെ ഇത്തരം അത്ഭുതങ്ങൾ ഒക്കെ, സിനിമയിൽ മാത്രം കാണുവാൻ സാധിക്കുകയൊള്ളു. സ്വപ്നത്തിൽ വരാം, പക്ഷേ സ്വന്തം ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നു എന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പരിപൂർണമായ അനുഗ്രഹം വളരെയധികം ഗുരുതുല്യർക്കു ലഭിച്ചിരിക്കുന്നു. അനുഗ്രഹം ലഭിച്ചിരിക്കുന്നു, വളരെയധികം നല്ല വിഷയങ്ങൾ നടന്നിരിക്കുന്നു, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ.

എന്നാൽ.......

ഇപ്പോൾ ഇതു ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.  ഈ സന്തോഷം ഞങ്ങൾ രണ്ടു പേരല്ലാതെ വേറെ ആർക്കും തന്നെ പങ്കുവയ്ക്കുവാൻ ആക്കില്ല.

ആ സമയം ഞങ്ങൾക്കു ലഭിച്ച പ്രസാദം ശ്രീ രാഘവേന്ദ്ര സ്വാമി തന്നതാണ് എന്ന് മനസ്സിലാക്കിയപ്പോൾ  അത് അവിടെയുള്ളവർ എല്ലോരും ഇത് സ്വാമിതന്നെ തന്നതാണ് എന്ന് പറഞ്ഞു സ്വീകരിച്ചു.  ഇത് മനസ്സിന് വളരെ കുളിർമ നൽകി.

പക്ഷേ എനിക്കോ എൻറെ സുഹൃത്തിനോ ഒരു അംശംപോലും ആ പ്രസാദം ലഭിച്ചില്ല.  നാട്ടിലേക്ക് അൽപം പ്രസാദം കൊണ്ടുപോകാം എന്നത് പോലും നടന്നില്ല.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ അത്ഭുത ദർശനത്തെകുറിച്ചു ആലോചിച്ചുകൊണ്ടു ഞങ്ങൾ തുങ്കഭദ്ര നദിയുടെ ഇക്കരയ്ക്കു വന്നു. സന്തോഷവും,  നിറഞ്ഞ മനസ്സുമായി ഞങ്ങൾക്ക്  പുതിയ ഉണർവ് നൽകി. 

സുഹൃത്തിനോട് എന്നൊട്ഒപ്പം രണമണ്ഡലത്തിൽ വന്ന് ദർശനം ചെയ്തിട്ട് പോകാമല്ലോ എന്ന് പല തവണ പറഞ്ഞു നോക്കി. ഓഫീസ് പണി ഉള്ളതുകൊണ്ട് രണമണ്ഡലത്തിൽ വരാൻ പറ്റാത്ത ഒരു സന്ദർഭം ഉണ്ടായി.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം തനിക്ക് പരിപൂർണമായി ലഭിക്കാത്ത ഒരു സങ്കടം എൻറെ സുഹൃത്തിന് ഉണ്ടായിരുന്നു.  എന്നിരുന്നാലും അത് അതിജീവിക്കണമല്ലോ?

പെട്ടെന്ന് ഞാൻ രണമണ്ഡലത്തിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നത്താൽ എനിക്ക് വേണ്ടി അന്നേദിവസം തന്നെ ചെന്നൈയിലേക്ക്  തിരിച്ചുപോകേണ്ടിയിരുന്ന എൻറെ സുഹൃത്, അടുത്ത ദിവസം രാവിലെ എന്നെ രണമണ്ഡലത്തിൽ  കാറിൽ ഇറക്കിയതിന് ശേഷം  ചെന്നൈയിലേക്ക് യാത്ര തുടരുന്നതായി തീരുമാനിച്ചു.

ഇതിനും വേറെ ഒരു കാരണം ഉണ്ടായിരുന്നു.

രാത്രിയിൽ രണമണ്ഡലത്തിൽ എത്തിച്ചേരുകയാണെങ്കിൽ അവിടെ താമസ സൗകര്യം ഉണ്ടാകുമോ അതോ ഇല്ലയോ എന്ന ഒരു ഭയം.  രണ്ടാമതായി ഭാഷ അറിയില്ല.  അതുകൊണ്ട് തന്നെയാണ് എൻെറ സുഹൃത് അടുത്ത ദിവസം രാവിലെ യാത്ര തുടരുവാൻ മുൻ വന്നത്.

അർധരാതി സമയം.

നാട്ടിലേക്ക് യാത്ര തുടരുന്നത് മുൻപ് വൃന്ദാവനം ചെന്ന് ശ്രി രാഘവേന്ദ്ര സ്വാമിയുടെ ദർശനം ചെയ്തു വരാം എന്ന് പറഞ്ഞു യാത്ര തുടർന്നു. അന്ന് വളരെ യധികം കൂട്ടം അവിടെ ഉണ്ടായിരുന്നു, സ്വർണ രഥ യാത്ര കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് മന്ത്രാലയം മഠത്തിന്റെ പ്രധാന സ്വാമിയും അവിടെ വന്നിരുന്നു.

കൂട്ടത്തിൽ  അവസാനം നിന്നുകൊണ്ടിരുന്ന  ഞങ്ങളെ പെട്ടെന്ന് ഞങ്ങളുടെ നേർക്ക് തിരിഞ്ഞ സ്വാമി എന്നെ മുനോട്ടു വരാൻ പറഞ്ഞു.

ഇന്ന് രാത്രി നിങ്ങൾ രണ്ട് പേരും എന്നോട് ഒപ്പം സ്വാമിയുടെ തീർത്ഥ പ്രസാദം കഴിക്കണം. നേരിട്ടു നേരത്തെ വന്നേക്കുക, എന്ന് പറഞ്ഞു അദ്ദേഹം ഒരു പുഞ്ചിരിയോടെ അവരെ ആശിർവാദം ചെയ്തതിന് ശേഷം തൻറെ ഇരിപ്പിടത്തിന്റെ അടുത്തേക്ക് ചെന്നു.

ഈ പെട്ടെന്നുള്ള ക്ഷണം കേട്ടപ്പോൾ ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോ എന്ന് ഞാൻ വിചാരിച്ചു? ഇത് വരെ ഞാൻ മന്ത്രാലയം മഠത്തിലെ സ്വാമിയെ ഞാൻ കണ്ടിട്ടില്ല. നമസ്കാരം പോലും ചെയ്തിട്ടില്ല.  ഇവിടെ വന്ന് മൂന്ന് ദിവസമാകുന്നു, എന്നാൽ ഞാൻ ആരാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ധേഹത്തിന്റെ അടുത്തേക്കും ഞാൻ ചെന്നിട്ടില്ല, ഇങ്ങനെ ഇരിക്കവേ ആ സ്വാമിജിയുടെ അടുത്തിരുന്നു അത്താഴം കഴിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഇത് അത്ര മാത്രം എളുപ്പത്തിൽ ലഭിക്കുന്ന ഭാഗ്യമാണോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി.

എന്നെ തന്നെയാണോ അദ്ദേഹം വിളിച്ചതോ? അതോ എൻറെ പിന്നിൽ നിന്നുകൊണ്ടിരുന്ന വേറെയാരെങ്കിലുമാണോ വിളിച്ചത്? അതോ എനിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണോ? എന്ന് കൂടി ആലോചിച്ചു നോക്കി. അങ്ങനെയൊന്നും ഇല്ല എന്ന് കുറച്ചു നേരത്തിൽ അവിടെ മഠത്തിൽ നിന്നു വന്ന പരിചാരകർ ഉറപ്പിച്ചു.

അടുത്ത അരമണിക്കൂറിൽ ഗർഭഗൃഹത്തിൽ ഉള്ള ശ്രീ രാമൻറെ പൂജയ്ക്കു ശേഷം, എനിക്കും എൻറെ സുഹൃത്തിനും മന്ത്രാലയം സ്വാമിയുടെ അരുകിൽ ഇരുന്നു ശ്രീ രാഘവേന്ദ്ര സ്വാമിയുടെ രഥ യാത്ര തീർത്ഥ പ്രസാദം കഴിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

കഴിച്ചതിന് ശേഷം സ്വാമി ഞങ്ങളെ കൂട്ടികൊണ്ട് അവിടെയുള്ള രീതി പ്രകാരം ചുവന്ന  വസ്ത്രം അണിഞ്ഞു അക്ഷത ഇട്ട് ആശിർവാദം നൽകി നന്ദി രേഖപ്പെടുത്തി.

എനിക്ക് ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പ്രസാദം നിങ്ങൾക്കു നൽകുവാനുള്ള ഒരു ഉത്തരവ് ലഭിച്ചതുപോലെ തോന്നി. അതിൻ പ്രകാരം ചെയ്തു അത്ര മാത്രം എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

അപ്പോൾ പോലും സ്വാമിജിയോട് അഗസ്ത്യ മുനിയെ പറ്റിയോ, എൻറെ പക്കം അദ്ദേഹത്തിൻറെ  ജീവ നാഡിയുള്ളതായോ, അന്നേ ദിവസം രാവിലെ ഉണ്ടായ അനുഭവത്തെ പറ്റിയോ ഒന്നും ഞാൻ പറഞ്ഞില്ല. സ്വാമിയും മറ്റൊന്നും ഒന്നും ചോദിച്ചില്ല എന്നതായിരുന്നു വിശേഷം.

അടുത്ത ദിവസം രാവിലെ.

സുഹൃത്തിൻറെ കാറിൽ ഞാനും അദ്ദേഹവും രണമണ്ഡലത്തിലേക് പുറപ്പെട്ടു. 

അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചു. രണമണ്ഡലത്തിൽ വേറെ എന്ത് ദര്ശനമാണോ ലഭിക്കുവാൻ പോകുന്നത് എന്ത് തന്നെയാണെങ്കിലും എന്നെയും കൂടി ഓർത്തുകൊള്ളുക എന്ന് എൻറെ സുഹൃത് എന്നോട് പറഞ്ഞു.

എന്തേ നിനക്കും വരാമല്ലോ, രണ്ട് പേർക്കും കൂടി ചേർന്ന് അനുഭവിക്കാം. എൻറെ സുഹൃത്തിന് ആഗ്രഹം തന്നെയാണ്. എന്നാലും സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ട് രണമണ്ഡലത്തിൽ എന്നെ മാത്രം ഇറക്കിയതിനു ശേഷം അദ്ദേഹം പുറപ്പെട്ടു. 

എന്നെ ഒഴിച്ച് ആ മലയിൽ പോകുവാൻ നിൽക്കുന്നതിൽ ആരുംതന്നെ കാണുവാൻ സാധിച്ചില്ല. എതിരെ ഉള്ള മലയിൽ നിന്ന് ഇറങ്ങി വന്ന ചിലർ എന്നെ നോക്കി, അവർ പരസ്പരം മൗനമായി ഭാഷയിൽ ഏതോ ചിലത്  പറയുകയുണ്ടായി.

അവർ സാധാരണ ഗ്രാമ വാസികൾ ആയത്കൊണ്ട് മലയിലേക്ക് പോകുവാനുള്ള ഇത് ശെരിയായ വഴിയാണോ എന്ന് ചോദിച്ചു മനസ്സിലാക്കുവാൻ സാധിച്ചില്ല.

അങ്ങനെ ഞാൻ ചോദിച്ചാലും അവർ ഉത്തരം പറയുമോ? അവർ ഒരു സമയം ഉത്തരം നല്കുകയാണെങ്കിലും എനിക്ക് അത് മനസ്സിലാക്കുവാനുള്ള ശേഷി കാണുമോ, എന്നത് സംശയം തന്നെയാണ്? ഇരുന്നാലും ഏതോ ഒരു ശക്തി എനിക്ക് വഴി കാണിക്കും, എന്നെ രക്ഷിക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

എന്തായാലും അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം എന്ന് കരുതി, ഒരു സ്ഥലത്തിൽ പെട്ടിയും വച്ച്, തോൾ സഞ്ചിയിൽ വച്ചിരുന്ന ജീവ നാഡിയെടുത്തു.

മന്ത്രാലയത്തിൽ ഇറങ്ങിയതിന് ശേഷം ഇപ്പോൾ വരെ ഞാൻ ജീവ നാഡി നോക്കാത്തതിന് കാരണം ഉണ്ട്. അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങളിൽ അഗസ്ത്യ മുനി ആർക്കും ഒരു അനുഗ്രഹ വാക്കുകൾ ജീവ നാഡി മൂലം നൽകാറില്ല.  എത്ര തന്നെ വിഷമമേറിയ സാഹചര്യത്തിലും, അത് ആര് തന്നെയാണെങ്കിലും മുൻപ് പറഞ്ഞ 4 ദിവസത്തിൽ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്കുകൾ ലഭിക്കാറില്ല.

നാഡി നോക്കുന്നതിന് മുൻപ് എനിക്ക് അഗസ്ത്യ മുനി തന്നിട്ടുള്ള അദേശങ്ങളിൽ ഇതുവും ഒന്ന്. ഈ അദേശങ്ങൾ പാലിക്കാതെ ഒരു പ്രാവശ്യം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ത്യന് നാഡി നോക്കിയതിൽ അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായി, ഇത് കാരണം അദ്ദേഹത്തിൻ്റെ കുടുംബ സന്തതികൾ ഭ്രാന്തു പിടിച്ചു കാണാതെ പോകും എന്ന് പറഞ്ഞത് പോലെ തന്നെ അറോഡ്രോമിൽ മരണമടഞ്ഞുപോയ ആ സംഭവത്തിന് ശേഷം,  നാഡി വായിച്ച എനിക്കും ഭയം ഉണ്ട്. 

പറ്റുന്നതുവരെ നല്ലതു പറയാം എന്നതാണ് എൻറെ ആഗ്രഹം.

മലയിൽ നിന്ന് അഗസ്ത്യ മുനിയുടെ മൂല മന്ത്രം പ്രാർത്ഥന ചെയ്തു ജീവ നാഡി നോക്കി.

നവമി തിഥി ഒരു 4 നാഴിക കൂടി ബാക്കി ഉള്ളതുകൊണ്ട് ജ്യോതി രൂപമായി മലയുടെ ഉച്ചത്തിൽ വഴി കാണിച്ചു. 

കൈയിൽ ഇരുന്ന ജീവ നാഡിയിൽ നിന്നും ഒരു ജ്യോതി നേരെ മലയുടെ ഉച്ചിയിൽ പോയി പതിഞ്ഞു. പിന്നീട്  ഇടത് വശം തിരിഞ്ഞു ഒരു ആൽമരത്തെ കാണിച്ചു. പിന്നീട് അവിടെ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞു തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു താഴെ ഇറങ്ങി ഒരു സ്ഥലത്തേക്ക് ചുറ്റി കാണിച്ചു. ചുറ്റി കാണിച്ച ആ ഭാഗത്തിൽ ഒരു ചെറിയ നീരുറവയെ കാണിച്ചു. പിന്നീട് വലത് ഭാഗത്തിലൂടെ മുകളിലേക്ക് കയറി.

അങ്ങനെ പോയിക്കൊണ്ടിരുന്നു ആ ജ്യോതി ഒരു ഭാഗത്തു എത്തിയപ്പോൾ അവിടെ "ശ്രീ രാമർ ക്ഷേത്രം" എന്ന് എഴുതി കാണിച്ചു. പിന്നീട് ആ ക്ഷേത്രത്തിൻറെ മുകൾ ഭാഗം ചെന്ന് മലയുട ഉച്ചം എന്ന് എഴുതി കാണിച്ചു, ഒപ്പം മറഞ്ഞു പോകുകയും ചെയ്തു.

എഴുത്തു മൂലം മാത്രം എനിക്ക് വഴി കാണിച്ചുതന്നിരുന്ന അഗസ്ത്യ മുനി ഇത് ആദ്യത്തെ പ്രാവശ്യമാണ് ഒരു ജ്യോതി രൂപത്തിൽ വഴി കാണിച്ചു തന്നിരിക്കുന്നത്.  ഇത് പോലെ വഴി കാണിച്ചു തന്നിട്ടുള്ള അനുഭവം ഇത് ആദ്യമായിട്ടാണ് ഇതിന് മുൻപ് ഇതുപോലെ നടന്നിട്ടില്ല.

ഭാഗ്യവശാൽ "നവമി തിഥി"  4 നാഴിക  ഇനിയും ഇരിക്കവേ, അഗസ്ത്യ മുനിയിൽ നിന്നും നല്ല വഴി ലഭിച്ച സന്തോഷം എനിക്ക് ഉണ്ടായി.

ഒരു വിധം മുനി കാണിച്ചു തന്ന വഴി മനസ്സിൽ വച്ച് കൊണ്ട് ഞാൻ മല കയറുവാൻ തുടങ്ങി.  എവിടെയെങ്കിലും വിട്ടു പോകുകയാണെങ്കിൽ അഗസ്ത്യ മുനി വഴി കാണിച്ചു തരും. ഇല്ലെങ്കിൽ ആരെങ്കിലും ഒരാളെങ്കിലും എതിർവശം വരാതെപോകുമോ, എന്ന വിശ്വാസം തന്നെയാണ്. 

എന്നാൽ.......

ഒന്നര മണിക്കൂർ മല കയറിയതിന് ശേഷവും ഒരാളെപ്പോലും കാണുവാൻ സാധിച്ചില്ല. എനിക്ക് പിന്നാലെ കട്ടിലുള്ള ചുള്ളിക്കമ്പുകൾ എടുക്കുവാനായി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിട്ടും ഫലം ഒന്നും ഉണ്ടായില്ല. ആ മലയിൽ ഒരു ജീവനുള്ള വ്യക്തി ഞാൻ അല്ലാതെ മറ്റാരുമില്ലയിരുന്നു.

ഒരു വിധത്തിൽ ഈ ഒറ്റക്കുള്ള നടത്ത ഭയമുണ്ടാക്കി. ആകാശത്തിൽ അൽപം മേഘമുണ്ടായിരുന്നാൽ വെയിൽ നിന്ന് എന്നെ കുറച്ചു രക്ഷിച്ചിരിക്കും.  മലയിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നാൽ വെയിൽ ഇല്ലാതെ വളരെ സുഗമമായി നടക്കുവാൻ സാധിച്ചിരുന്നേനെ. മിക്ക ചെടികളും മോരണ്ടിരിക്കുന്നു, ഭയങ്കരമായി മുള്ളുകൾ ഉള്ള ചെടികളും. ചില സമയം ചെറിയ മരങ്ങളും വരണ്ടുപോയിരിക്കുന്നു.  കാറ്റ് പോലും നല്ല രീതിയിൽ ഏതോ വീശുവാൻ ഇഷ്ടമില്ലാതെ  നിൽക്കുകയായിരുന്നു. 

ഇപ്പോളാണ് ഞാൻ ധിറുതിയിൽ ചെയ്ത തെറ്റ് എനിക്ക് ഓർമ വന്നത്.


സിദ്ധാനുഗ്രഹം.............തുടരും!

13 December 2018

സിദ്ധാനുഗ്രഹം - 68





ആ പ്രകൃതി രമണീയമായ സാഹചര്യത്തിൽ, അവിടെയുള്ള ചെടികൾ, വൃക്ഷങ്ങൾ ഇടയിൽ ഒരു ചെറു പാറയിൽ ഒരു ബാലകൻ ഇരിക്കുകയായിരുന്നു. മുഖത്തിൽ ഈശ്വര പ്രസാദം, കണ്ണുകളിൽ അപാരമായ ആകർഷണ ശക്തി, ചുവന്ന ശരീരം, ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദീർഘമായ വിടർന്ന ചുണ്ടുകൾ, നെറ്റിയിൽ "യു" എന്ന ആകൃതിയിൽ ചന്ദനം കൊണ്ടുള്ള തിലകം.  ഭാഗവതർ ക്രോപ്, ശരീരത്തിൽ തൊട്ടും തൊടാത്തതുമായ ഒരു ഉപനയന ചിരട് (പുനുവൽ. ഇടുപ്പിൽ ഒരു ഓറഞ്ച് നിറത്തിൽ വളരെ നേരിയ വേഷ്ടിയുമായി  ഇരുന്നു അവൻ.  എവിടെയോ ഒരു സിനിമയിൽ കാണുന്നതുപോലെ എനിക്ക് കാണുവാൻ സാധിച്ചു.

ആരും ഇല്ലാതെ അവിടെയുള്ള പ്രകൃതി രമണീയമായ സ്ഥലത്തിൽ ഒരു ചെറു ബാലകൻ അവിടെ ഇരിക്കുന്നത്  വളരെ അതിശയകരമായിരുന്നു.

എന്നെ കണ്ടതും അവൻ ചിരിച്ചു.

എൻറെ സുഹൃത്തും ഞാനും ആ ബാലകന്റെ അടുത്തേക്ക് ചെന്നു. 

"പഞ്ചമുഖ ആഞ്ജനേയരെ കാണുവാൻ പോകുന്നുവോ", എന്ന് വളരെ ശുദ്ധമായ തമിഴിൽ ചോദിച്ചു.  

അതേ, ഇത്ര ഭാഷാശുദ്ദിയുടെ  തമിഴ് ഭാഷ സംസാരിക്കുന്നുവല്ലോ  നിൻറെ സ്ഥലം തമിഴ് നാടാണോ എന്ന് ഞാൻ ചോദിച്ചു.

"കുംഭകോണത്തിന് അരികിൽ".

"ഇവിടെയാണോ താമസിക്കുന്നത്."

അതേ.

കൂടെ ആരെങ്കിലും വന്നിരിക്കുന്നുവോ, എന്തെന്നാൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ.

"ഒറ്റയ്ക്ക് തന്നെയാണ് താമസിക്കുന്നത്, കൂടെപിറന്നവരോ, മാതാപിതാവോ, അവസാനം നമ്മുടെയൊപ്പം കൂടെ വരുന്നില്ലല്ലോ", എന്ന് അവൻ പറഞ്ഞു.

ഇത് കേട്ടതും എനിക്ക് മാത്രമല്ല എൻറെ കൂടെ നിന്ന സുഹൃത്തിനും അതിശയമായിരുന്നു.

ഇവിടെ വേദം പഠിക്കുവാൻ വന്നിരിക്കുന്നു എന്ന് തോന്നുന്നു.  അതുകൊണ്ട് തന്നെ ഇത്തരം സംസാരിക്കുന്നു എന്ന് പറഞ്ഞു എൻറെ സുഹൃത്.

"എല്ലാ, വേദം പഠിപ്പിക്കുവാൻ വേണ്ടി വന്നിരിക്കുന്നതാണ്", എന്ന് ചിരിച്ചുകൊണ്ട് അവൻ ഉത്തരം പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്ക് വളരെ അധികപ്രസംഗിയായി ആ ബാലനെ തോന്നി, എന്തെന്നാൽ വേദം അത്രക്ക് എളുപ്പമാണോ?

എന്ത് വയസ്സിന് ഉപരിയായി സംസാരിക്കുന്നു എന്ന് വിചാരിക്കുന്നുവോ? അത് ശെരി താങ്കൾ രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്തുവോ? എന്ന് ചോദിച്ചു.

രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ഞങ്ങൾ ദർശനം ചെയ്തു. ഇന്ന് തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നു എന്ന് എൻറെ സുഹൃത് പറയുകയുണ്ടായി.

ഞാൻ കേട്ടതിന് ഉത്തരം ലഭിച്ചില്ലലോ? എന്ന് അർത്ഥ പുഷ്ടിയുടൻ നോക്കിയപ്പോൾ എൻറെ ഉള്ളിൽ അത് കൊണ്ടു.

ഇവൻ ചോദിക്കുന്നതും അതുപോലെ പറയുന്നതും കേട്ടാൽ ഒരു ചെറു ബാലകൻ പറയുന്നത് പോലെയില്ല. അവനെപ്പറ്റി ഒന്നും പറയാതെ ഞങ്ങളെപ്പറ്റി മാത്രം അവൻ ചോദിക്കുകയായിയുന്നു.ഇവനോട് ഉത്തരം പറയുന്ന അവശയം നമുക്ക് എന്തിന്? ഞാൻ രാഘവേന്ദ്ര സ്വാമിയെ ദർശനം ചെയ്യുകയോ അതോ ചെയ്യാതെ പോകുകയോ ചെയ്താൽ ഇവന് എന്ത്? മറ്റും മന്ത്രാലയത്തിൽ വരുന്ന ഓരോ ഭക്തരും രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയുന്നത് അല്ലാതെ വേറെയെന്തിനാ വരുന്നത്.

ഇങ്ങനെ ഞാൻ ആലോചിച്ചപ്പോൾ സുഹൃത് എന്നോട് പറഞ്ഞു വാ പോകാം എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു. 

ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം ഒന്നും വാനില്ലലോ, എന്ന് ആ ബാലകൻ ചോദിച്ചത് എൻറെ കാതുകളിൽ അത് ഹ്രീംകാരമായി  കേള്കുന്നുണ്ടായിരുന്നു.

ശെരി എന്നാൽ ഞങ്ങൾ തിരിക്കുന്നു, എന്ന് പറഞ്ഞതിന് ശേഷം, സോറി നിൻറെ പേര് എന്താണ് എന്ന് പറഞ്ഞില്ലാലോ? എന്ന് വെറുതെ ഒരു ചോദ്യം ചോദിച്ചു.

ബാല രാഘവേന്ദ്രൻ, എന്ന് ഉത്തരം ലഭിച്ചു.

"എന്ത് ബാലരാഘവേന്ദ്രനോ"?

"അതേ അവിടെ ജീവ സമാധിയിൽ വലിയ  രാഘവേന്ദ്രൻ. ഇവിടെ ജീവനോടെ ഇരിക്കുന്നത് ബാല രാഘവേന്ദ്രൻ", എന്ന് പറഞ്ഞു ചിരിച്ചു.

ഇപ്പോഴും ഇവന് കുസൃതി മാറിയില്ല എന്ന് മനസ്സിലായി.

പൊതുവാകെ മാധ്വ സമുദായത്തിൽ ഉള്ളവർ എല്ലാം രാഘവേന്ദ്രൻ എന്ന പേര് വയ്ക്കുന്നത് സാധാരണം. അതിൻ പ്രകാരം ഇവനും സ്വന്തമായി ബാല രാഘവേന്ദ്രൻ എന്ന് പറയുന്നതിൽ ഒരു അതിശയവുമില്ല എന്ന് കരുതി വിട്ടു.

സുഹൃത് എന്നെ കുറച്ചുകൂടി ധിറുതിപ്പെടുത്തി.

കുറച്ചു സമാധാനമായി ചിന്തിക്കുക, നിങ്ങൾ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ദർശനം ചെയ്‌താലും, രാഘവേന്ദ്രനെ ദർശനം ചെയ്തിട്ടില്ല. ഇതിന് രാഘവേന്ദ്ര സ്വാമിയുടെ മൂലമന്ത്രം ജപിച്ചാൽ അദ്ദേഹത്തിൻറെ ദർശനം ലഭ്യമാകും, ചെയ്തു നോക്കുക എന്ന് പറഞ്ഞു ആ ബാലകൻ അവിടെ നിന്ന് എണീറ്റു.

എനിക്ക് ആ വാക്കുകൾ, ഒരു ആണി അടിച്ചതുപോലെ ഉറച്ചു.

ഛെ, രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്യുന്നതിന് മുൻപ്, അദ്ദേഹത്തിൻറെ മൂല മന്ത്രമായ 

"പൂജയായ രാഘവേന്ദ്രായ സത്യാ ധർമ രാതായ ചാ 
ഭജാതം കല്പവൃക്ഷയാ നമതാം കാമധേനവേ"

ഇത് മനസ്സിൽ ദിവസവും  ഉരുവിടാൻ അഗസ്ത്യ മുനി പറഞ്ഞിരുന്നു.

പക്ഷേ ഞാൻ ആ കാര്യം, വേരോടെ മറന്നിരുന്നു.

പൊതുവാകെ ജീവ നാഡി നോക്കുന്നതിന് മുൻപ് അഗസ്ത്യ മുനി കുറച്ചു മൂല മന്ത്രങ്ങൾ ഉരുവിട്ടിട്ടു അത് ജപിച്ചുകൊണ്ടിരിക്കുവാൻ പറയും. ഇത് നിൻറെ മനസ്സിൽ മാത്രം ഉരുവിടുക, പുറത്തു അറിയുന്ന വിധം ജപിക്കരുത്, എന്നും പറയാറുണ്ട്.

അങ്ങനെ ഞാൻ ജപിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവ നാഡി നോക്കിയാൽ, അവിടെ അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ ഒന്നിന് ഉത്തരമായി വേറെയൊന്നു വരും ശെരിയായി ഒരു ഉത്തരവും വരില്ല.

ചില സമയമാണെങ്കിൽ ഇത് നിൻറെ മനസ്സിൽ മാത്രം ഇരിക്കട്ടെ. എന്ന്  കാര്യം നടക്കുന്നത് വരെ ഇതിനെ പുറത്തു പറയരുത് എന്ന് ഒരു ചില വാർത്തൽ മുൻകൂട്ടി എൻറെ അരികിൽ മുൻകൂട്ടി പറയാറുണ്ട്.ഇതല്ലാതെ വേറെ ഞാൻ ധിറുതിപ്പെട്ടുഓ പെട്ടെന്നോ ഞാൻ എന്തെങ്കിലും പുറത്തുപറഞ്ഞാൽ, നടക്കുന്നതെല്ലാം വിപരീതമായി അവിടെ നടക്കും

ഇതെല്ലാം ജീവ നാഡിയുടെ സൂക്ഷമാണെങ്കിലും, ഇരുന്നാലും ഇത് എന്നെ ധർമ്മസങ്കടത്തിലും ആഴ്ത്തിവിടാറുമുണ്ട്. 

രാഘവേന്ദ്ര സ്വാമിയുടെ ഈ മൂലമന്ത്രം അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിരുന്നു, എന്നാൽ അത് ഞാൻ മറന്നപ്പോൾ ഈ  ബാലകൻ എങ്ങനെ  എനിക്ക് പറഞ്ഞുതന്നു എന്ന് തന്നെയായിരുന്നു എനിക്ക് മനസ്സിലാവാത്തത്.

എൻറെ സുഹൃത്തിനോടും ഈ വിവരം അറിയിച്ചു.

ഈ ചെറു ബാല്കനിൽ ഒരു ഈശ്വരാധീനം കാണുവാൻ സാധിക്കുന്നു. രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ഉരുവിടുവാൻ പറയുന്നു. ഇവിടെ ആ ബാലകൻറെ മുന്നിൽ നിന്നു തന്നെ നമുക്ക് ഉരുവിടുവാൻ തുടങ്ങാം.

സുഹൃത്തും തൻറെ ധിറുതി  മറന്നിട്ടു, കൊണ്ടുവന്ന ബാഗ് താഴെവച്ചുകൊണ്ട് കണ്ണ് അടച്ചു. ആ ജപ മന്ത്രം രണ്ടുപേരും തുടർന്ന് പറഞ്ഞു.

ചില നിമിഷങ്ങൾക്ക് ശേഷം കണ്ണ് തുറന്നു നോക്കുമ്പോൾ ആ പയ്യൻ പതുക്കെ നടന്ന് കൊണ്ടിരുന്നു. 10 അടി ദൂരത്തിൽ ഒരു ചെറു ബാലകനായി തോന്നിയവൻ. 15 അടി ദൂരത്തിൽ ഭഗവൻ ശ്രീ രാഘവേന്ദ്ര സ്വാമിയായും കണ്ണുകളിൽ കാണുവാൻ സാധിച്ചു.  ആകാശത്തിൽ ഉള്ള ഒരു ജ്യോതി ഭൂമിയിൽ പോകുന്നതുപോലെ ഇരുന്നു.

ഇതിന് ശേഷം എനിക്ക് മന്ത്രമൊന്നും വായിൽ വന്നില്ല, എന്നെ അറിയാത്ത ഏതോ ഒരു ശക്തി വന്ന് ഇടിച്ചത് പോലെ തോന്നുവാൻ തുടങ്ങി.  ദൈവ ദർശനം എന്ന് പറയപ്പെടുന്നത് ഇത് തന്നെയാണോ  എന്ന് ഓർത്തു-ഓർത്തു ഞാൻ പുളകിതനായി.

ഇങ്ങനെയുള്ള ഒരു അനുഭവം ലഭിച്ചത് എന്ന് പറയുന്നത് എനിക്ക് ലഭിച്ച ഒരു പുണ്യം എന്നത് സത്യം തന്നെ.  ഇത് എൻറെ ഉള്ളുണർവ് എപ്പോഴൊക്കെ ഞാൻ വൃന്ദാവനത്തെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷിക്കുന്നു.

ഇങ്ങനെയുള്ള ഒരു ഭാഗ്യം എനിക്ക് തന്ന അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.

ഞാൻ എൻറെ ബോധാവസ്ഥയിൽ വന്നപ്പോൾ എൻറെ സുഹൃത്തിനെ നോക്കി. 

അദ്ദേഹം അപ്പോഴും കണ്ണടച്ചു ജപിച്ചുകൊണ്ടിരുന്നു.

10 നിമിഷം കഴിഞ്ഞു, ആ ബാലനെ കാണുവാൻ സാധിച്ചില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട്, അവിടെയൊക്കെ നോക്കുവാൻ ഓടി.


സുഹ്രിതെ നിനക്ക് ഞാൻ എങ്ങനെയാണോ നദി പറയേണ്ടത് എന്ന് അറിയുന്നില്ല. നമുക്ക് ദർശനം നൽകിയ ആ ചെറു ബാലകൻ, ബാല രാഘവേന്ദ്ര സ്വാമിയല്ല. സാക്ഷാൽ രാഘവേന്ദ്ര സ്വാമിതന്നയാണ്, ഞാൻ മൂലമന്ത്രം ഉരുവിടാൻ മറന്നുപോയതുകൊണ്ടു അത് ഓർമിപ്പിക്കുവാൻ വന്നതായും, എനിക്ക് രാഘവേന്ദ്ര ദർശനം നൽകിയതായും, പിന്നീട് അവിടെയുള്ള വൃക്ഷ ലതാതികളിലൂടെ മറഞ്ഞു പോയതായും പറഞ്ഞു.

"സത്യമായും"?

അതുമാത്രമല്ല എൻറെ കണ്ണുകളിൽ ബാലകനായി തോന്നിയവൻ,  15 അടി ദൂരത്തിൽ വയസ്സായ രാഘവേന്ദ്ര സ്വാമിയായി എനിക്ക് കാണിച്ചുതന്നത് ഞാൻ മനസ്സിലാക്കി.

ഇലഞ്ഞി പൂവിൻ മണവും, പവിഴ മല്ലിയുടെ മണവും പെട്ടെന്ന് എനിക്ക് അറിയുവാൻ തുടങ്ങി. എങ്ങനെ അവിടെ അത്തരം ഒരു മണം വന്നു എന്ന് ഞാൻ ആലോചിച്ചു, എന്തെന്നാൽ അവിടെ അരികിൽ അത്തരം ഒരു മരം ഇല്ല. എന്തായാലും പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ  അവിടെ ദൂരെ വൃക്ഷ ലതകൾക്കിടയിലൂടെ വയസ്സായ ഒരാൾ പതുകെ നടന്നുപോകുകയായിരുന്നു. അദ്ദേഹത്തിൻറെ പുറകുവശം കാണുവാൻ സാധിച്ചു. അതെല്ലാതെ നീ കണ്ടതുപോലെ രാഘവേന്ദ്ര സ്വാമി എൻറെ കണ്ണുകളിൽ കാണുവാൻ സാധിച്ചില്ല.  എനിക്ക് അത്ര മാത്രമേ കാണുവാൻ വിധിച്ചിട്ടുള്ളു എന്ന് പറഞ്ഞു എൻറെ സുഹൃത്.  

അങ്ങനെ പറയരുത് നീ, നിൻമൂലമാണ് എനിക്ക് രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചിരിക്കുന്നത്.  നീ തന്നെയല്ലേ പഞ്ച മുഖ ഹനുമാനെ ദർശനം ചെയ്യാം എന്ന് പറഞ്ഞു ഇവിടേക്ക് കൂട്ടികൊണ്ടു  വന്നത്. ഇല്ലെങ്കിൽ ഒന്നും ലഭിക്കാതെ നമ്മൾ തിരിച്ചുപോയേനെ, എന്ന് ഞാൻ പറഞ്ഞു.

അതേ , നമ്മൾ രണ്ടുപേരും ഈ ദൈവീക അനുഭൂതി ഉൾക്കൊണ്ടിരിക്കുന്നല്ലോ. ഇത് നമ്മൾ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ,  എന്ന് അദ്ദേഹം ചോദിച്ചു.

മറ്റുള്ളവർ വിശ്വസിച്ചാൽ വിശ്വസിക്കട്ടെ, ഇല്ലെങ്കിൽ പോകട്ടേ.  നിനക്കും എനിക്കും ഈ ദർശന ഭാഗ്യം ലഭിച്ചുവല്ലോ, എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.

അപ്പോൾ അവിടെ ഒരു അതിശയം നടന്നു.

താഴെ വച്ചിരുന്ന ഞങ്ങളുടെ ബാഗിൽ, ഞങ്ങൾ എടുക്കുമ്പോൾ ആ ബാഗിൻറെ മുകളിൽ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനത്തിൽ കൊടുക്കുന്നതായ കുങ്കുമം അരച്ച ചാർത്തും, മന്ത്രാക്ഷതയും, റോസ് നിറത്തിൽ ചെറു ചെറു തുണ്ടുകളായി ഹൽവ പോലെ കഷ്ണങ്ങളായി കൊടുക്കുന്ന മധുരപലഹാരവും പൂവിൻറെ ഒപ്പം കാണുവാൻ സാധിച്ചു.

നന്നായി അടച്ചു വച്ചിരുന്ന ഞങ്ങളുടെ രണ്ടു പേരുടെയും ബാഗിൻറെ മുകളിൽ മാന്ത്രാക്ഷതയും ഈ മധുരവും, മറ്റും പുഷ്പത്തിനൊപ്പം വച്ചത് ആരാണ്?

ഞങ്ങൾ അല്ലാതെ വേറെയാരും തന്നെ അവിടെയില്ല.

അങ്ങനെയെങ്ങിൽ സാക്ഷാൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ കരുണയില്ലാതെ ഇത് നടക്കില്ലലോ.  ആഹാ ! എങ്കിൽ നമ്മൾ അനുഗ്രഹീതനാണ് എന്ന് വളരെ സന്തുഷ്ടവാന്മാരായി, മാത്രമല്ല ആനന്ദ ബാഷ്പവും പൊഴിഞ്ഞു.

ഇതിനപ്പുറം പഞ്ച മുഖ ഹനുമാനെ ദർശിക്കണമോ, അതോ ഈ സന്തോഷത്തോടെ അക്കരയിൽ എത്തി നാട്ടിലേക്ക് തിരിച്ചുപോയാലോ? എന്ന ഒരു മനസ്സ് ചാഞ്ചാട്ടം ഉണ്ടായി.

ഉടൻ തന്നെ എൻറെ സുഹൃത് പറഞ്ഞു നമ്മൾ ഇവിടേക്ക് വന്നത് തന്നെ പഞ്ച മുഖ ഹനുമാനെ ദർശിക്കുവാൻ വേണ്ടിയാണ്. അത് മറന്നിട്ടു പോകുന്നത് നല്ലതല്ല, വാ പോകാം അവിടേക്ക് എന്ന് പറഞ്ഞു.

രാഘവേന്ദ്ര സ്വാമി ദർശനം നൽകിയ ആ മണ്ണിൽ നമസ്കരിച്ചതിനു ശേഷം പഞ്ച മുഖ ഹനുമാനെ ദർശനം ചെയുവാൻ വേണ്ടി ഞങ്ങൾ പുറപ്പെട്ടു.

ഒരു പാറ  പൊട്ടിച്ചു ഇരുത്തിയതുപോലെ ഹനുമാൻ സ്വാമി ദർശനം നൽകി, ഞങ്ങളും ആനന്ദ പൂർവം ആവിടെ തൊഴുതു.

ആ ദിവ്യമായ ഹനുമാൻ സ്വാമിയുടെ ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോൾ അവിടെയുള്ള ഒരു പൂജാരി എന്നെ നോക്കി പാഞ്ഞു വരുകയായിരുന്നു.

കൈ നിറയെ ഹനുമാൻ സ്വാമിയുടെ പ്രസാദം നൽകി, അദ്ദേഹം പറഞ്ഞു, നിങ്ങൾ ആരാണെന്നോ, എവിടെനിന്നാണോ വരുന്നത് എന്ന് എനിക്ക് അറിയില്ല, നിങ്ങൾ രണ്ടുപേരെയും "രണമണ്ഡലം" ഉടൻ തന്നെ പുറപ്പെട്ടു വരാൻ എന്നോട് പറയുവാൻ പറഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"രണമണ്ഡലമോ", അത് എവിടെയാണ് ഉള്ളത് എന്ന് ഞാൻ ചോദിക്കുവാൻ തുടങ്ങുമ്പോൾ, എൻറെ സുഹൃത് തടുത്തു.

അടുത്ത് തന്നെയാണ് ഉള്ളത്.  അവിടെ തന്നെയാണ് ഞാൻ ഒഫീഷ്യൽലായി വന്നത്. അതിനുള്ളിൽ മറന്നുപോയോ? എന്ന് ചോദിചു? അതുപോലെ  രണമണ്ഡലത്തിൽ എവിടേക്കാണ് ചെല്ലേണ്ടത്, എന്ന് ചോദിച്ചു. എന്താണ് നോക്കേണ്ടത്, എപ്പോഴാണ് പോകേണ്ടതും എന്ന് അവൻ ചോദിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

06 December 2018

സിദ്ധാനുഗ്രഹം - 67





ആ അംബാസിഡർ കാറിൽ എൻറെ ഒരു സ്നേഹിതൻ ഉണ്ടായിരുന്നു.

അദ്ദേഹത്തെ കണ്ടതും എനിക്ക് വളരെ സന്തോഷം ഉണ്ടായി, ഒന്നും അറിയാത്ത ഒരു സ്ഥലത്തിൽ എനിക്ക് വളരെ അറിയാവുന്ന ഒരു സ്നേഹിതൻ, അതും കാറിൽ വന്നു നിൽക്കുന്നു എന്ന് കണ്ടപ്പോൾ  വളരെ സന്തോഷമായിരുന്നു.  അദ്ദേഹത്തോടൊപ്പം കാറിൽ ഞാൻ മന്ത്രാലയത്തേക്ക് യാത്ര തുടങ്ങി.  അദ്ദേഹം ക്ഷേത്രത്തിൽ ദർശനം ചെയ്യുക അല്ലാതെ, തീർത്ഥാടന യാത്രകൾ ചെയ്തു അവിടെ ഉള്ളവർക്ക് നല്ലത് ചെയ്യണം എന്ന ആഗ്രഹം ഉള്ളവൻ. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കിൽ, എൻറെ പക്കമുള്ള ജീവ നാഡി സത്യമുള്ളതാണോ? ഞാൻ പറയുന്നതൊക്കെ കഥയാണോ അതോ എൻറെ ഭാവനശക്തി മൂലം ഉണ്ടാക്കിയ കഥയാണോ എന്ന് പോലും നോക്കിയവൻ.

ആദ്യം ഞാൻ അദ്ദേഹത്തിന് ജീവ നാഡി നോക്കിയപ്പോൾ ഒരായിരം ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.  "അതെങ്ങനെ ഒരാളുടെ തള്ളവിരൽ രേഖയില്ലാതെ ജീവ നാഡി പറയുവാൻ കഴിയും? എപ്പോളൊക്കെ ചോദ്യങ്ങൾ ചോദിച്ചാലും അഗസ്ത്യ മുനി എങ്ങനെ ഉത്തരം നൽകും?  ഇത്‌ വരെ അഗസ്ത്യ മുനി ജീവ നാഡിയിലൂടെ  പറഞ്ഞതൊക്കെ, എള്ളോർക്കും എല്ലാം കാര്യങ്ങളും നടന്നിട്ടില്ലല്ലോ? കാശ് കൊടുത്തു തന്നെയാണല്ലോ പരിഹാരം ചെയേണ്ടിയിരിക്കുന്നത്! അതും മാത്രമല്ല ഏതൊരു നാഡി ഇവിടെ എടുത്താലും ഇതൊക്കെ മുൻ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ പരിഹാരം എന്നല്ലേ  ഇവിടെ എല്ലാം നാഡികളും പറയുന്നത്?  നാഡി എന്നത് സത്യമാണോ അതോ  അല്ലയോ? ഈ ഇരുപതാം നൂറ്റാണ്ടിൽ ഇത്തരം ഒന്ന് നടക്കുന്നെങ്കിൽ പിന്നെ കുറ്റവാളികളെ കണ്ടുപിടിക്കുവാൻ വളരെ എളുപ്പമാകുവല്ലേ, ഇവിടെ പോലീസുകാരുടെ ആവശ്യം പോലും ഉണ്ടാകില്ല. പോലീസ് സ്റ്റേഷനും ആവശ്യമില്ലലോ, ജീവ നാഡി വായിച്ചു തന്നെ കുറ്റവാളി ആരാണെന്ന് മനസ്സിലാക്കാമല്ലോ? അത് എന്ത് കൊണ്ട് അഗസ്ത്യ മുനി പറയുന്നില്ല, എന്ന് ഇത് പോലെ ആയിരകണക്കിന് ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.

ഇദ്ദേഹത്തിൻറെ ചോദ്യങ്ങൾ കൃത്യമായി പറയുകയാണെങ്കിൽ ഒരു യുക്തിവാദിയെ കണക്കിന് ഇരിക്കും, ഇദ്ദേഹത്തിന്റ ചോദ്യങ്ങൾ ആ യുക്തിവാദിയെ കാട്ടിലും  വളരെ കൂടുതലിയിരുന്നു.  സത്യത്തിൽ എൻറെ സ്നേഹിതൻ ചോദിച്ചത് എല്ലാം ന്യായമായ ചോദ്യം തന്നെയാണ്, പക്ഷേ എനിക്ക് ആ ചോദ്യങ്ങൾക് ഒരു ഉത്തരം നൽകുവാൻ സാധിച്ചിരുന്നില്ല.  സാധാരണമായി ഞാനും ഇരുന്നിരിന്നാൽ, എൻറെ പക്കം ജീവ നാഡി ഉണ്ടായിരുന്നില്ലെങ്കിൽ ഞാനും ഇതുപോലെ തന്നെയായിരിക്കും  ചിന്തിച്ചിരിക്കും. സ്നേഹിതൻ ദൈവ ഭക്തിയുള്ളവൻ. പഴയ കാല ആചാരങ്ങളിലൂടെ നടക്കുന്നവൻ. എന്നാൽ ഞാനോ ഒന്നിലും ഉത്തരവിത്വം മില്ലാതെ, മറ്റുള്ളവരെ കളിയാക്കിയും, പ്രായമുള്ളവരെ കളിയാക്കിയും, ഈശ്വരനെ നിന്ദിച്ചിരുന്നതിനാലാവും തനിക്ക് മറ്റുള്ളവരെ ഈശ്വരൻറെ പക്കം എത്തിക്കുവാൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് എൻറെ സ്നേഹിതൻ പലപ്പോഴും പറയും.  

സ്നേഹിതൻ ചോദിച്ച എല്ലാം ചോദ്യങ്ങൾക്കും അപ്പോൾ തന്നെ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരമായി ഒരു വാർത്ത പോലും വന്നില്ല. ഉടൻ തന്നെ ഉത്തരം വരാത്തതുകൊണ്ട്  ഈ ജീവ നാഡി എല്ലാം കള്ളമാണെന്നും, ദൈവം ജീവ നാഡിയിലൂടെ സംസാരിക്കുമോ? ഇതെല്ലാം വെറും കള്ളത്തരമാണെന്ന് പറഞ്ഞു.  ഇത്തരം കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന നിന്നെ  ഇന്ത്യൻ പീനൽ കോഡ് 120  പ്രകാരം ശിഷിക്കണം എന്ന് കൂടെ കളിക്ക് പറഞ്ഞിട്ടുണ്ട്.  

എന്നാൽ കാലം കടന്ന് പോകവേ അഗസ്ത്യ മുനിയുടെ ജീവ നാഡി തുടർന്ന് വിടാതെ പറ്റിക്കുന്നതിന്റെ പര്യായമായി,  ആ സ്നേഹിതൻ അതിശയിച്ചുപോകുന്ന വിധം ചില ഉദാഹരങ്ങളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന ഒരു ചില സംഭവങ്ങളും അഗസ്ത്യ മുനി പറഞ്ഞു, അത് നടന്നതിന് ശേഷം മാത്രമാണ് നാഡി ജ്യോതിഷം നല്ല ജ്യോതിഷം എന്നും, അത് പറയുന്നവർ  നല്ല വ്യക്തികളും, വിശ്വാസമുള്ളവരും, പ്രതിക്കുന്നവരും, ആയിരുന്നാൽ, അവരിലൂടെ വരുന്ന വാക്കുകൾ എല്ലാം നല്ലതായിരിക്കും എന്ന് മാത്രമല്ല നാഡി ജ്യോതിഷത്തിന്റെ തത്വം മനസ്സിലാകുകയും ചെയ്തു.

വിധിയെ മാറ്റുവാൻ മുനീശ്വരൻ നമുക്കായി  ഈശ്വരനോട് പ്രാർത്ഥിക്കുകയും ഈശ്വരൻ എടുക്കുന്ന തീരുമാനം ഈ മുനീശ്വരൻ നമുക്ക് മുൻകൂട്ടി കാണിച്ചു തരുകയും ചെയുന്നു.  ഇതിന് ആദ്യമായി വിശ്വാസവും ക്ഷമയും ആവശ്യമാണ്, നമുക്ക് എല്ലാം തന്നെ പെട്ടെന്ന് നടക്കണം എന്ന് ആഗ്രഹം,  ഇല്ലെങ്കിൽ തോറ്റുപോകുന്ന. ഇതുകൊണ്ട് തന്നെ നമ്മൾ കബളിപ്പിക്കപ്പെടുന്നത്. വിശ്വാസം കുറയുന്നത് മൂലം എല്ലോരും ഒരു  കാൽപനിക ലോകത്തിൽ ജീവിക്കുന്നത് പോലെയും തോന്നുന്നു.  ഇത് എന്റെ സ്നേഹിതൻ പിന്നീട് തന്നയാണ്  മനസ്സിലാക്കിയത്. 

ഈ ആലോചനകളിലൂടെ എൻറെ സ്നേഹിതൻ ഏതൊക്കെയോ സംസാരങ്ങളിലൂടെ തുങ്കഭദ്ര നദിയിലൂടെ, അദ്ദേഹം മന്ത്രാലയത്തിൽ  താമസികൊണ്ടിരുന്ന റൂമിൽ വന്ന് ചേർന്നു.

അകത്തു എത്തിയതും ഞാൻ ചോദിച്ച ചോദ്യം ഇത്ര മാത്രം. ഞാൻ എവിടേക്കാണ് വരാൻ പോകുന്നത് എന്ന് നിനക്ക് എങ്ങനെ അറിയും.  

എനിക്ക് അറിയും, നീ ഇവിടെ വരാൻ പോകുന്നതായി എന്ന്  ഉത്തരം പറഞ്ഞു. 

എങ്ങനെ?

അഗസ്ത്യ മുനി താങ്കൾക് മാത്രമേ അനുഗ്രഹവാക്കുകൾ പറയുവൊള്ളോ? ഇപ്പോൾ എനിക്കും അനുഗ്രഹ വാക്ക് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു ചിരിച്ചു.

നേരം വെറുതെ കളയാതെ കാര്യത്തേക്ക് വേഗം വാ, എന്ന് ഞാൻ പറഞ്ഞു.

ഞാൻ പറയുന്നതിന് മുൻപ് ഒരു ചോദ്യം. കാലഭൈരവർക് 9 ദിവസം വിളക്ക് തെളിയിക്കുവാൻ പറഞ്ഞിരുന്നു അഗസ്ത്യ മുനി. എന്നാൽ 4 ദിവസം മാത്രമേ നീ വിളക്ക് തെളിയിച്ചുട്ടുള്ളു ബാക്കി 5 ദിവസം ആരാണ് വിളക്ക് തെളിയിക്കുക?

എനക്ക് ഒരു നിമിഷം ഷോക്ക് അടിച്ചതുപോലെ ഉണ്ടായി, ഇവന് എങ്ങനെ ഈ കാര്യം അറിയുവാൻ സാധിച്ചു. 

വീണ്ടും അവൻ പറയുവാൻ തുടങ്ങി.

സാരമില്ല, നിനക്ക് വേണ്ടി അവിടെ വിളക്ക് തെളിയിക്കുവാൻ വേണ്ടി അവിടെ ഞാൻ തന്നെ ഏൽപിച്ചിരിക്കുന്നു. അത് ഇരിക്കട്ടെ, നിനക്ക് വേണ്ടി ട്രെയിനിൽ ടിക്കറ്റ് എടുത്തതും ഞാൻ തന്നെയാണ് അതും നീ അറിയില്ലയോ, എന്ന് അവൻ ചോദിച്ചു.

എനിക്ക് കൈയും, കാലും ഒന്നും അനങ്ങിയില്ല. എങ്ങനെ ഈ വിഷയം എല്ലാം ഇവന് മനസ്സിലായത്. എന്തെന്നാൽ ഞാൻ ഈ സ്നേഹിതനെ കണ്ടതും ഇല്ല, ഈ വിഷയത്തെപ്പറ്റി ഒന്നും തന്നെ അവനോട് സമരിച്ചിട്ടില്ല. 

എനിക്ക് ഇതെല്ലാം എങ്ങനെയാണ് മനസ്സിലായത് എന്ന് നീ ആലോചിക്കുന്നുവോ, പറഞ്ഞുതരാം. കഴിഞ്ഞ ആഴ്ച്ച ഞാൻ തിരുവണ്ണാമലയിൽ സപ്ത ഋഷി നാഡി ജ്യോതിഷം നോക്കികൊണ്ടിരിക്കുമ്പോൾ നിൻറെ ഒപ്പം മന്ത്രാലയത്തിൽ ഞാൻ ദർശനത്തിനായി വരും എന്ന് അനുഗ്രഹ വാക്ക് ഉണ്ടായി. സപ്ത ഋഷി നാഡിയിൽ പറഞ്ഞതുപോലെ ഇന്നലെ തന്നെ രണ്ടു ടിക്കറ്റ് പോകുന്നതിനും & വരുന്നതിനുമായി ഞാൻ ഇവിടെ വന്നു റിസർവേഷൻ ചെയ്തു. ഇത് രഹസ്യമായി വച്ചിരുന്നു, റെയിൽവേ സ്റ്റേഷനിൽ നിന്നെ അതിശയിപ്പിക്കും എന്ന് വിചാരിച്ചിരുന്നു. അതിനുള്ളിൽ ഞാൻ ചെയുന്ന കമ്പനിയുടെ ഒരു വിഷയത്തിനായി രണമണ്ഡലം വരെ പോകേണ്ടിവന്നു. ഇന്നലെ തന്നെ രണമണ്ഡലം വരാൻ ഉള്ളതുകൊണ്ട് കാറിൽ പുറപ്പെട്ട് വരേണ്ടതായിട്ടു.  ഇതിന് മുൻപും ഞാൻ സപ്തഋഷി നാഡി തിരുവണ്ണാമലയിൽ വച്ച് വായിക്കുന്ന വ്യക്തിയോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ കാലഭൈരവർ സന്നധിയിൽ വിളക്ക് കത്തിക്കുവാൻ വേണ്ടി ബാക്കി 5 ദിവസത്തിന് ഏർപ്പാട് ചെയ്‌തിട്ട്‌ പിന്നീട് ഗണപതിക്ക്‌ തേങ്ങാ അടിച്ചതിന് ശേഷം, ഋഷി പറഞ്ഞ വാക്കുകൾ ശെരിയായി ചെയ്യാത്തതിന്റെ കാരണമായി അഗസ്ത്യ മുനിക്ക് കാണിക്ക ചെയ്തിട്ട് ഇന്നലെ പുറപ്പെടുവാൻ പറഞ്ഞത് കാരണം, എല്ലാം ഏർപ്പാടും ചെയ്‌തിട്ട്‌ കാറിൽ ഇന്നലെ ഉറപ്പെട്ടു ഇവിടെ രാത്രി എത്തിച്ചേർന്നു.

ഇത് കേൾക്കുവാൻ അതിശയമായിരുന്നു പക്ഷേ വിശ്വസിക്കുവാൻ പല മണിക്കൂർ നേരം എടുത്തു.

എൻറെ കമ്പനിയിൽ കൂടെ പണി ചെയുന്ന അദ്ദേഹത്തിൻറെ ബണ്ടുകൾക് ഇതിനെ  കുറിച്ച് ഒന്നും അറിയില്ല. രണ്ടു ടിക്കറ്റും കൊടുത്തതിന് ശേഷം നിൻറെ അംഗ അടയാളങ്ങളും പറഞ്ഞു. വീട് അഡ്രസ്സും കൊടുത്തു. അതിൻപ്രകാരം ടിക്കറ്റ് കൊടുക്കുന്നതിന് പകരം സ്റ്റേഷനിൽ വന്നിട്ട് കണ്ടുപിടിക്കുവാൻ കഷ്ടപ്പെട്ട് അവസാനം ട്രെയിൻ എടുക്കുന്നതിന് മുൻപ് ടിക്കറ്റ് കൊടുത്തിരിക്കുന്നു. വീട്ടിൽ വന്ന് ടിക്കറ്റ് കൊടുത്തിരുന്നാൽ നീയും ടെന്ഷനായിരിക്കില്ല, എന്തെന്നാൽ നീ എൻറെ സുഹൃത്.

ഇത് വരെ അഗസ്ത്യ മുനി താൻ അരൂപമായി ജീവ നാഡിമൂലം ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു  എന്നരിക്കെ തിരുവണ്ണാമലൈ സപ്തഋഷിയുടെ നാഡിമൂലം ഇങ്ങനെ വരുന്നത് വളരെ സന്തോഷവും, അതിശയവും തന്നു.

ഇത് എങ്ങനെ സാധ്യമാക്കും എന്ന് അറിയുവാൻ ഞാനും മുൻവനില്ല. നദി മൂലം, ഋഷി മൂലം എന്നത് നോക്കുവാൻ എങ്ങനെയോ പാടില്ലാത്തത്, ഞാൻ സപ്തഋഷി നാഡി മൂലം ഞാൻ നോക്കുവാൻ ആഗ്രഹിച്ചില്ല.

മന്ത്രാലയത്തിൽ മൂന്ന് ദിവസം താമസിക്കണം, മൂന്നാമത്തെ ദിവസം പകലിലോ രാത്രിയിലോ, ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിക്കും എന്നത് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക്.

ആവിയെ കാണിച്ച അദ്ദേഹം, അവതാര പുരുഷനായ അഗസ്ത്യ മുനി,ആവിയെ കാണിച്ചുതന്നതുപോലെ എനിക്ക് രാഘവേന്ദ്ര സ്വാമിയെയും കാണിച്ചു തരാൻ പോകുന്നു എന്ന് എനിക്ക് തോന്നി.

ജീവ സമാധിയുടെ മുൻപ് ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി, ആദ്യത്തെ രണ്ട് ദിവസം ഒന്നും തന്നെ നടന്നില്ല. കൂട്ടുകാരൻ എന്ത് കൊണ്ടാണ് മൂന്ന് ദിവസം ഇവിടെ മൂന്ന് ദിവസം താമസിച്ചത്. ഓരോ സമയത്തിലും എന്ത് ദർശനമാണ് ലഭിച്ചത് എന്ന് അവൻ ചോദിച്ചു.

എൻറെ കണ്ണിൽ മന്ത്രാലയം ക്ഷേത്രത്തിൽ ഉള്ള എല്ലോരും ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. അവിടെ കാണപ്പെട്ട ഒട്ടു മിക്ക ജനങളുടെ ശരീര പ്രകൃതി, ചന്ദന നിറത്തിലായിരുന്നു. വസ്ത്രധാരണത്തിൽ ചുവപ്പ് നിറം, ഓറഞ്ച് നിറം എന്നീ വേഷത്തിൽ വരുന്നവരെ ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. നല്ല ആഹാരം, മൂന്ന് നേരം തുങ്കഭദ്രയിൽ കുളിക്കുക, രാഘവേന്ദ്ര ആശ്രമത്തിൽ 8 ദിശയിലും 18 നമസ്കാരം ചെയ്തു രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ചൊല്ലി ചെലവ്ചെയ്തു.

എൻറെ കൺകളിൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചില്ല. എന്നെ കാട്ടിലും എൻറെ സുഹൃത്തിനു വളരെ സങ്കടമായിരുന്നു. 10 മണിക്കൂർ മാത്രമേ ശേഷം ഉണ്ടായിരുന്നുവൊള്ളൂ. സമയം പോകുന്നില്ലായിരുന്നു, വേറെ എന്താണ് ചെയുക എന്നും അറിയുന്നില്ലായിരുന്നു.

തുങ്കഭദ്ര നദിയുടെ മറുവശത്തു പഞ്ചമുഖ ആഞ്ജനേയൻ സ്വാമിയുടെ ക്ഷേത്രം ഉണ്ട്, അത് ഒന്ന് പോയി നോക്കാമല്ലോ, എന്ന് സുഹൃത് വളരെ കർശനമായി പറയുന്നതുമൂലം ഞങ്ങൾ അക്കരയിൽ ചെന്നു. അങ്ങനെയെങ്കിലും കുറച്ചു സമയം പോകട്ടെ എന്ന ആഗ്രഹം മാത്രം. 

സാധാരണമായി കാൽ മുട്ട് അളവ് വെള്ളം മാത്രമേ ഉണ്ടാകുകയുള്ളൂ. നടന്ന് അവിടേക്ക് ചെല്ലാം. എന്നാൽ അവിടെ അവിടെയായി മുത്തലകൾ അവിടെ ഉള്ളത് കൊണ്ട് കുറച്ചു നോക്കിവേണം ആ നദി മുറിച്ചു കടകേണ്ടത്. എന്ന് എല്ലോരും  ആദ്യം പറഞ്ഞു.

ഇങ്ങനെ ഒരു ഭയവുമായി പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രത്തിൽ പോകുന്നതിനു പകരം ഇവിടെ രാഘവേന്ദ്ര ബ്രിന്ദാവനത്തിൽ തന്നെ താമസിച്ചു പ്രാർത്ഥന ചെയ്തു വിടാം എന്ന് എൻറെ വിചാരത്തെ വേരോടെ  മാറ്റി, അക്കരയ്ക്കു നിർബന്ധപൂർവം കൂട്ടികൊണ്ടുപോയ എൻറെ സുഹൃത്തിനെ സമ്മതിക്കണം.

അക്കരയിൽ ഇറങ്ങി അങ്ങനെ തന്നെ   ഒരു ഒറ്റയടി പാഥയിൽ ചെന്നുകൊണ്ടിരുന്നു, അവിടെ ഞങ്ങൾ അല്ലാതെ വേറെയൊരു ജീവരാശിയും ഇല്ലായിരുന്നു.

നേരം ഏകദേശം ഉച്ചക് 3 അല്ലെങ്കിൽ 3:40 ആയിരിക്കും, ഒരു ശബ്ദം ഞങ്ങളുടെ പിന്നിൽ നിന്നു പെട്ടെന്ന്‌ കേട്ടു, തിരിഞ്ഞുനോക്കിയപ്പോൾ 


സിദ്ധാനുഗ്രഹം.............തുടരും!

15 November 2018

സിദ്ധാനുഗ്രഹം - 66






ആ രാത്രി നേരം എനിക്ക് ധൈര്യം തന്ന അഗസ്ത്യ മുനിക്ക് നന്ദി രേഖപ്പെടുത്തി ഞാൻ അവിടെനിന്ന് തിരിക്കുമ്പോൾ സമയം 12 മണിയായിരിക്കുന്നു.

തിരിച്ചു നടക്കുമ്പോൾ വഴി കാണുന്നുവോ എന്ന് അറിയുവാൻ വേണ്ടി ടോർച്ച അടിച്ചപ്പോൾ നല്ല രീതിയിൽ കാണുവാൻ സാധിച്ചു.

കുറച്ചു നേരത്തിന് മുൻപ് വരെ കാത്തിരിക്കുകയായിരുന്ന ടോർച്ച ഇപ്പോൾ കത്തിനിൽകുന്നത് കണ്ടപ്പോൾ എനിക്ക് വളരെ അതിശയം ഉണ്ടാക്കി. 

ആ ടോർച്ചിൻറെ വെളിച്ചത്തിൽ ഞാൻ എനിക്ക് എതിർവശം നിന്നുകൊണ്ടിരുന്ന അമുദയുടെ ആവിയിൽ അടിച്ചു. പക്ഷേ അവിടെ ആവിയെ കാണുവാൻ സാധിച്ചില്ല, ചുവര് മാത്രമേ കാണുവാൻ സാധിച്ചൊള്ളു.

ശെരി, ഇതിന് ശേഷം ഇവിടെ നിൽക്കുന്നതിൽ ഫലമില്ല എന്ന് മനസ്സിലാക്കി, അവിടം നിന്ന് ഞാൻ യാത്ര തുടർന്നു.

ആ കെട്ടിടത്തിൽ നിന്നും പുറത്തേക്കുള്ള വീഥിയിൽ വന്നപ്പോൾ ആദ്യം എനിക്ക് വഴി കാട്ടിയായി നിന്നുകൊണ്ടിരുന്ന ആ കറുത്ത പട്ടി അവിടെ നിൽക്കുകയായിരുന്നു. നടുക്ക് വച്ച് കാണാതെപോയ അത് ഇപ്പോൾ എന്തിനുവേണ്ടിയാണ് അവിടെ നിൽക്കുന്നത് എന്ന് അറിയില്ല. 

എന്നെ കണ്ടതും ആ പട്ടി മുന്നോട്ട് നടക്കുകയും, അതിന് പുറകിൽ ഞാനും ടോർച്ച അടിച്ചു നടക്കുവാൻ തുടങ്ങി. 

വേഗമായി റോഡ്  കടന്ന് മെയിൻ റോഡിൽ നടന്ന് വരുമ്പോൾ, ഇത് വരെ കുരയ്ക്കാതെ, ആ പട്ടി വളരെയധികം കുരയ്ക്കുകയും അല്ലാതെ അവിടം ഒരു അടി പോലും മുന്നോട്ടോ - പിന്നോട്ടോ വച്ചിട്ടിലല്ല.

അതിൻറെ പിന്നിലായി 10 അടി ദൂരത്തിൽ വന്നുകൊണ്ടിരുന്ന ഞാൻ, ഈ സംഭവം കണ്ട് ഒന്ന് ഞെട്ടി. 

ആ പട്ടിയുടെ ചുറ്റിലും ടോർച്ച അടിച്ചു നോക്കിയപ്പോൾ, ഏകദേശം 8 അല്ലെങ്കിൽ 9 അടി നീളമുള്ള ഒരു പാമ്പ് വായിൽ ഒരു എലിയെ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ചെന്നുകൊണ്ടിരിക്കും വഴി അല്ലാതെ വേറെ യൊരു വഴിയിലൂടെ ചെന്നുകൊണ്ടിരിക്കുന്നത് കണ്ടു. 

അത് കണ്ടത് ഒരു ചെറിയ ഒരു ഞെട്ടൽ ഉണ്ടാക്കി.

രണ്ട് നിമിഷം ഞാൻ ഒറ്റയ്‌ക്കു  നിന്നതുകൊണ്ടോ, അതോ  ആ കറുത്ത പട്ടി എനിക്ക് ഒരു അറിയിപ്പ് നൽകിയതുകൊണ്ടോ ആവും, ഇല്ലെങ്കിൽ ഞാൻ ആ പാമ്പിനെ ചവിട്ടിയിരിക്കും.

ഇത് ആലോചിച്ചു നോക്കിയപ്പോൾ ഇതെല്ലാം എനിക്ക് ആവശ്യമാണോ  എൻറെ സുഹൃത്തിനെ പോലെ വീട്ടിൽ ഇരുന്നിരുന്നാൽ ഈ ആപത്തിൽ ഒന്നിലും വീണുകാണില്ലല്ലോ, എന്ന് തന്നെയാണ് തോന്നിയത്.

ഒട്ടും ധിറുതിയില്ലാതെയും, ഭയമില്ലാതെയും, ആ നാഗം എൻറെ ഒരു വശത്തിൽനിന്നും മറ്റൊരു വശത്തേക്ക് പോകുന്നത് കണ്ട് നിൽക്കുകയായിരുന്നു.

ഒരു സമയം എന്നെ നോക്കി ആ നാഗം തിരിച്ചുവന്നാലോ, അല്ലെങ്കിൽ ആ പട്ടി കുറയ്ക്കുന്നത് കേട്ടിട്ട് അതിനെ നോക്കി ചീറ്റിയാലോ, അല്ലെങ്കിൽ  ഈ പട്ടി ഏതെങ്കിലും ഒരു ആവേശത്തിൽ ആ നാഗത്തിനെ കടിക്കുവാൻ പാഞ്ഞു വിട്ടാലും എൻറെ ഗതി കഷ്ടം തന്നെയാണ്.

എന്ത് തന്നെയാണ് കൈയിൽ ജീവ നാഡി ഇരുന്നാലും ഈ അവസ്ഥയിൽ എല്ലാം ഞാൻ തന്നെയാണല്ലോ കഷ്ടപ്പെടുന്നത്. ഞാനും ഒരു ശരാശരി  മനുഷ്യൻ തന്നെയാണല്ലോ.

ഏതെങ്കിലും ഒന്നിന് - ഒന്നിന് തെറ്റായി നടന്നാൽ നാട്ടുകാർ ഇവന് ഭ്രാന്തനെന്നും, ജീവ നാഡിയുമായി അവൻ  പോയി പെട്ടുപോയി എന്ന് പറയും.  ഈ കാലത്തിൽ ഇത്തരം കൂടി ഭ്രാന്തന്മാർ ഉണ്ടോ എന്ന് മാത്രമേ എല്ലോരും പറയുകയുള്ളൂ എന്ന് എനിക്ക് അറിയാം. 

ഇത്തരം ഉള്ള പല ചോദ്യങ്ങളും മനസ്സിലൂടെ കടന്നു പോയി.

കുറച്ചു സമയത്തിൽ ആ പാമ്പ് വഴി മാറി അടുത്തുള്ള വയലോരത്തിൽ വേഗമായി മാറിയതിന് ശേഷം മാത്രമായിരുന്നു ആ പട്ടിയും, കൂരയ്ക്കുന്നതും നിറുത്തിയത്. 

ഏകദേശം സമയം 3:00 ആയിരിക്കും ഞാൻ മെയിൻ റോഡിൽ എത്തിയപ്പോൾ.

ഇത് വരെ എൻറെ കൂടെ എനിക്ക് വഴികാണിച്ചു മുൻപിൽ നടന്നുകൊണ്ടിരുന്ന ആ കറുത്ത പട്ടി, റോഡിലുള്ള അയ്യനാറിന്റെ ശില്പത്തിന് ശേഷം കാണുവാൻ സാധിച്ചില്ല. 10 നിമിഷം ഞാൻ അവിടെയെല്ലാം തേടി നോക്കി, പക്ഷേ കാണുവാൻ സാധിച്ചില്ല. 

എൻറെ ശരീരം മൊത്തം വിയർത്തിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ കുളിച്ചതിന് ശേഷം വസ്ത്രം ധരിച്ചിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നി. ഇത് ഭയമാണോ, അതോ നടക്കാത്ത ഒന്നിനെ കുറിച്ച് അതിശയിക്കുന്നതിൻറെ  കാരണമാണോ എന്ന് എനിക്ക് അറിഞ്ഞില്ല.

എന്തുവന്നാലും അവിടെ നിന്ന് ബസ് ലഭിക്കുന്നതിന് വേണ്ടി മൂന്ന് മണിക്കൂർ ആകും എന്നത് കൊണ്ട് ഒരിക്കൽ കൂടി അഗസ്ത്യ മുനിയെ  ധ്യാനിച്ച് താളിയോല ഞാൻ എടുത്തു.

അയ്യനാരെ നമസ്കരിച്ചിട്ടു നിനോട്‌ പോകുവാൻ പറഞ്ഞു. എന്നാൽ നീ അങ്ങനെ ചെയ്തിട്ടില്ല. അതിന്റെ ഭവിഷ്യത്താണ് എനിക്ക് ആ പാമ്പിനെ കാണുവാൻ ഇടയായത്. നിന്നെ താകീത് ചെയുവാൻ വന്നു വേറെ രെണ്ണം കൂടി. എന്നെ വിശ്വസിക്കാതെ പല തവണ എന്ത് കൊണ്ടാണ് എനിക്ക് എന്തുകൊണ്ടാണ് ഈ കഷ്ടകാലം എന്ന് നീ പറയുന്നത് എന്തിനാണ്? ഈ അഗസ്ത്യ മുനിയെ നീ വിശ്വസിച്ചിരുന്നാൽ ഒരു കാരണവശാലും ഒരു വിധത്തിലുമുള്ള തടസ്സങ്ങളും  വരത്തിലായിരുന്നു. നീ പോലും എന്നെ വിശ്വസിക്കാത്ത മറ്റുള്ളവരെ പോലെ നടന്നതുകൊണ്ടു അതിനുള്ള ഉത്തരമായി തന്നെയാണ് ആ പാമ്പ് അവിടെ വന്നത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അദ്ദേഹത്തോട് ഞാൻ മാപ്പ് അപേക്ഷിച്ചു.

പിന്നീട് ആ കറുത്ത പട്ടിയെ താങ്കൾ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. അത് അയ്യനാര് ആയിരുന്നുവോ അവിടെ വന്നത് എന്ന് ഞാൻ ചോദിച്ചു?

"അല്ല, അദ്ദേഹം തന്നെയാണ് കാലഭൈരവർ. നിനക്ക് തുണയായി ആ രാത്രിനേരത്തിലും അവിടെ വന്നതും അദ്ദേഹം തന്നെയായിരുന്നു. ആ കാലഭൈരവർക് നന്ദി രേഖപെടുത്തുവാനായി നാട്ടിൽ എത്തിയതിന് ശേഷം അദ്ദേഹത്തിൻറെ സന്നധിയിൽ 9 ദിവസം വിളക്ക് കത്തിക്കുക.

ഇത്‌ കേട്ടതും ദൈവമേ, എനിക്ക് വേണ്ടി ആ രാത്രി സമയം തുണനിന്നത് താങ്കൾയായിരുന്നുവോ, എന്ന് വളരെ അഭിമാനത്തോടെ ഉൾക്കൊണ്ടു.

അടുത്ത ദിവസം എൻറെ കൂട്ടുകാരോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അതിശയിച്ചു അവരും. അതേ സമയം ഇത് സത്യം തന്നെയാണോ എന്ന് അവർ ചോദിക്കുകയും ചെയ്തു.

ഞാൻ കാല ഭൈരവർ ക്ഷേത്രത്തിൽ പോയപ്പോൾ എനിക്ക് അവിടെ ഒരു അതിശയം കൂടി നിൽക്കുകയായിരുന്നു.

ആ ക്ഷേത്രത്തിൽ ഉള്ള പൂജാരി, "നിങ്ങൾ എപ്പോഴാണ് ഇവിടേക്ക് വരാന്പോകുന്നത്, 9 ദിവസം ഭൈരവരുടെ സന്നധിയിൽ വിളക്ക് തെളിയിക്കുവാൻ, പോകുന്നു എന്ന് പറഞ്ഞു ഒരു വയസ്സായ മനുഷ്യൻ രണ്ട് നല്ലെണ്ണ വിളക്ക് എൻറെ പക്കം നൽകി". 

എനിക്ക് ഇത് വളരെ അതിശയിപ്പിക്കും വിധമായിരുന്നു.

ആ ക്ഷേത്രത്തിൽ ഗർഭഗൃഹത്തിൽ രണ്ട് വിളക്ക് തെളിയിക്കുവാൻ വേണ്ടി തന്നത് അഗസ്ത്യ മുനി അല്ലാതെ വേറെ ആരായിരിക്കും, എന്ന് എൻറെ ഉൾമനസ്സു പറഞ്ഞു.

എന്തെന്നാൽ ഈ കാല ഭൈരവർ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്ന വിഷയം ഞാനും അഗസ്ത്യ മുനിയും മാത്രമേ അറിയുകയുള്ളൂ. എൻറെ കൂട്ടുകാരോട് ഞാൻ ആവിയെ പറ്റി  കാര്യങ്ങൾ പറഞ്ഞുവല്ലാതെ പാമ്പ് വന്നതിന് കാരണം ഞാൻ അയ്യനാരെയും അഗസ്ത്യ മുനിയിലും വിശ്വാസം കുറഞ്ഞത് കാരണമാണ് എന്ന് ഒരു വാർത്ത പോലും പറഞ്ഞില്ല.

ഇതിനപ്പുറമെങ്കിലും അഗസ്ത്യ മുനിയുടെ വാക്കുകൾ അതുപോലെ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരണം. ഒരു വിധത്തിലും സംശയിക്കപ്പെടരുത് എന്നതിൽ വളരെ ഉറച്ചു നിന്നു.

ഒരു ചില സമയം അഗസ്ത്യ മുനി പറയുന്ന വാക്കുകൾ ചിലർക്ക് ശെരിയായി നടന്നുകാണില്ല, എന്നാൽ അവിടെയൊക്കെ ഏതെങ്കിലും ഒരു കാരണവും ഉണ്ടായിരിക്കണം. അപ്പോളെല്ലാം എന്തുകൊണ്ടാണ് ഇത്തരമൊക്കെ നടക്കുന്നത്, അതിന് കാരണം താൻ തന്നെയാണോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്? എന്ന് കുഴഞ്ഞു പോവുകയും മാത്രമല്ല അഗസ്ത്യ മുനി എന്ത് കൊണ്ടാണ് ഇത്തരം ഒക്കെ ചെയ്തത് എന്ന് കരുതിയിട്ടുണ്ട്.

അതെല്ലാം കൂടി തെറ്റാണ് എന്ന് കൂടെ അഗസ്ത്യ മുനി, എനിക്ക് മനസ്സിലാക്കി തന്നു.

എൻറെ സുഹൃത് ഒരാൾ അമുദയെപ്പറ്റി സത്യമായി നടന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കി, അത് പോലീസ് സ്റ്റേഷനിൽ പോയി വിവരമറിഞ്ഞപ്പോൾ അന്നേ തീയതിയിൽ  "കാണ്മാനില്ല" എന്ന് പറഞ്ഞു ഒരാൾ കംപ്ലൈന്റ്റ് കൊടുത്തതായി അറിയുവാൻ സാധിച്ചു.

അമുദ മരണപെട്ടതാലും, അമുദയെ കൊന്നവനും ഒരു വിപത്തിൽ കൊല്ലപ്പെട്ടതാലും എനിക്ക് ആരാണ് ആ കംപ്ലൈന്റ്റ് കൊടുത്ത് എന്ന് മനസ്സിലാക്കുവാൻ തോന്നിയില്ല.

അവിടെ വച്ച് തന്നെ ആ നടന്ന കാര്യങ്ങളെല്ലാം ഞാൻ മറന്നു, പിന്നീട് ആ അമുദയുടെ ആവിക്ക്‌ മോക്ഷം ലഭിച്ചതായി അഗസ്ത്യ മുനി ഒരു സംബന്ധവുമില്ലാതെ ഒരു ദിവസം അറിയിക്കുകയുണ്ടായി.  വിപത്തിൽ പെട്ട് മരണപ്പെട്ട അമുദയെ കൊന്നവന്റെയും അവൻറെ വീട്ടുകാർക്കും മോക്ഷം ലഭിക്കുന്നതിനായി 48  ദിവസം തുടർച്ചായി മോക്ഷ ദീപം തെളിയിക്കുവാനായി അഗസ്ത്യ മുനി അറിയിച്ചിരുന്നു. അത് പ്രകാരം ഒരാളെ അയച്ചു ഈ വിവരം പറയുകയുണ്ടായി, അവരും മോക്ഷ ദീപം തെളിയിക്കുകയും ചെയ്തു.

അതുകൊണ്ട് അമുദയ്ക്കും, രാജഗുരുവിനും അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ മോക്ഷം ലഭിച്ചു എന്ന് അറിഞ്ഞതിൽ എനിക്ക് ഒരു സംതൃപ്തി.

അന്നേക്ക് നാലാമത്തെ ദിവസം.

അമുദയുടെ ആവിയെ കണ്ടതിന് ശേഷം എനിക്ക് അടുത്ത ഒരു നിയമനം.  

മന്ത്രാലയം ചെല്ലണം എന്ന് തന്നെയായിരുന്നു.

മന്ത്രാലയം ചെയ്യുവാനുള്ള യാത്രക്കായി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ഞാൻ നിന്നു. 

ടിക്കറ്റ് ലഭിച്ചില്ല.

റിസർവേഷൻ  ഇല്ലാതെ യാത്ര ചെയ്യണം എന്ന് കരുതി ഞാൻ പ്ലാറ്റഫോമിൽ വന്നു. അവിടെ നിന്നുകൊണ്ടിരുന്ന  കൂട്ടം കണ്ടപ്പോൾ ഇന്നേക്ക് മാത്രമല്ല ഇന്നേക്ക് ഒരു ആഴ്ച സമയം ടിക്കറ്റ് എടുത്തു പോകുവാൻ സാധിക്കില്ല എന്ന് തോന്നി.  

എല്ലാം കംപാർട്മെന്റിലും ആളുകൾ തിങ്ങിയിരിക്കുകയായിരുന്നു.  ഈ ട്രെയിനിൽ കയറിലെങ്കിൽ മന്ത്രാലയം പോകുവാൻ വേറെ ഒരു ട്രെയിനും അന്നേദിവസം ഇല്ല. അടുത്ത ദിവസം, വേണമെങ്കിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ പിടിച്ചു യെങ്ങനെയെങ്ങിലും മന്ത്രാലയം ചെന്നെത്താം.

പക്ഷേ ഇന്നേ ദിവസമായിരുന്നു അഗസ്ത്യ മുനി യാത്ര തുടരുവാൻ പറഞ്ഞിരുന്നു, എന്നുള്ളതുകൊണ്ട്  എന്താണ് ചെയുവാൻ സാധിക്കുന്നത്, എന്ന് ഒന്നും അറിയുവാൻ സാധിക്കാതെ അവിടെ നിന്നു.

എല്ലാവഴികളിൽ കൂടിയും ഞാൻ ഒന്ന് അന്വേഷിച്ചു നോക്കി, മാത്രമല്ല ട്രെയിൻ ടിക്കറ്റ് എക്‌സാമിനറും എൻറെ പ്രാർത്ഥനയ്ക്ക്  വകവച്ചില്ല.  

റിസർവേഷൻ ഇല്ലാത്ത പെട്ടിയിൽ കയറുക, എനിട്ട്‌ ഓരോ സ്റ്റേഷൻ എത്തുമ്പോഴും താങ്കൾ വന്നു എന്നെ കാണുക, എന്ന് പറഞ്ഞു. ആ സ്റ്റേഷനിൽ ആരെങ്കിലും ഇറങ്ങുകയാണെങ്കിൽ അപ്പോൾ ബെർത്ത് തരാം എന്നല്ലാതെ റിസർവേഷൻ ലഭിച്ചില്ല.         

ട്രെയിൻ പുറപ്പെടുവാൻ 5  നിമിഷം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരു വിധത്തിൽ വെറുപ്പും ദുഃഖത്തോടെയും അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ  ഞാൻ നോക്കി.

"വിഷമിക്കണ്ട", ഒരു കഷ്ടപാടുമില്ലാതെ നിൻറെ യാത്ര തുടരും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

എനിക്ക് ഒരു അംശം പോലും വിശവാസം ഇല്ലായിരുന്നു.

അപ്പോൾ തന്നെയായിരുന്നു അവിടെ ആ അതിശയം നടന്നത്.

എന്നെ നോക്കി ഓടി വന്ന ഒരാൾ, "സാർ നിങ്ങൾക്ക് മന്ത്രാലയം അല്ലെ പോക്കേണ്ടത്. ഇതോ ഈ കോച്ചിൽ രണ്ട് സീറ്റ് ഉണ്ട്.  ഉടൻ തന്നെ കയറുക, ഈ ബെർത്തിനുള്ള പണം ഞാൻ അടച്ചുകഴിഞ്ഞു", എന്ന് അദ്ദേഹം പറഞ്ഞു.    

എനിക്ക് വളരെ അതിശയമായിരുന്നു അത്.

എങ്ങനെ മറ്റൊരാളുടെ റിസർവേഷൻ സീറ്റിൽ യാത്ര ചെയ്യുക. ഇത് കുറ്റമാകുമല്ലോ എന്ന് ഞാൻ കരുതി നിൽക്കവേ, അദ്ദേഹമാണെങ്കിൽ എന്നെ ബലം പ്രയോഗിച്ചു ആ കംപാർട്മെന്റിൽ എൻറെ പെട്ടിയും കൂടെ എന്നെയും ഇരുത്തി. അടുത്ത സെക്കന്റ് ട്രെയിൻ പുറപ്പെടുകയും ചെയ്തു, മാത്രമല്ല അദ്ദേഹത്തെയും കാണുവാൻ സാധിച്ചില്ല.  എങ്ങനെ ഇത് സാധ്യം എന്ന് കരുതുമ്പോൾ ആ ടിക്കറ്റ് എക്സമിനാറും അവിടെ വന്നു.

ഞാൻ യാത്ര ചെയുവാൻ വേണ്ടി വാങ്ങിച്ച ടിക്കറ്റ് അദ്ദേഹത്തോട് കാണിച്ചു, പിന്നീട് അവിടെ നടന്ന സംഭവങ്ങളും എല്ലാം വിവരിക്കുമ്പോൾ.

അദ്ദേഹം ചിരിച്ചുകൊണ്ട് എൻറെ ടിക്കറ്റ്, എനിക്ക് തന്നെ തിരിച്ചുതന്നു.

"താങ്കൾ".

എൻറെ പേര് ഞാൻ പറഞ്ഞു.

ധിറുതിപ്പെട്ടു താങ്കൾ ടിക്കറ്റ് മേടിച്ചിരിക്കുന്നു, നാല് ദിവസം മുൻപ് തന്നെ നിങ്ങൾക്കായി ബെർത്ത് റിസർവേഷൻ ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"അതെങ്ങനെ, നടക്കും"?

കുറച്ചു സമയത്തിന് മുൻപ്‌ ഒരാൾ എന്റെ അടുത്ത് വന്നിട്ടു, ദാ താങ്കളുടെ ടിക്കറ്റ് എൻറെ കൈയിൽ ഇരിക്കുന്നു എന്ന് പറഞ്ഞു. ഇത് താങ്കൾ വയ്ക്കുക.  1 നിമിഷത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരാം എന്ന് പറഞ്ഞു ഞാൻ ആ ടിക്കറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അദ്ദേഹം വണ്ടി വിട്ടു താഴേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു.

എനിക്കാണെങ്കിൽ ഒന്നും തന്നെ മനസ്സിലായില്ല.

ഇപ്പോളാണെങ്കിൽ താങ്കൾ വേറെയൊരു ടിക്കറ്റ് കാണിക്കുന്നു. സൗകര്യമായി ഇരിക്കുക എന്ന്, പറഞ്ഞു ടി.ടി.

ഇത് എങ്ങനെയാണ് നടന്നത് എന്ന് എനിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കുവാൻ സാധിച്ചില്ല.

"ആരാണ് അദ്ദേഹം", എന്തിനാണ് അദ്ദേഹം ഈ ദിവസം എനിക്ക് വേണ്ടി മന്ത്രാലയം പോകുവാൻ വേണ്ടി ടിക്കറ്റ് എടുക്കണം. അതും ഇന്നേ ദിവസം ഈ ട്രെയിനിൽ തന്നെ എടുക്കണം. എൻറെ പേര് അദ്ദേഹത്തിന് എങ്ങനെ അറിയും? എന്നെല്ലാം കുറച്ചു നേരം ഞാൻ ആലോചിച്ചിരുന്നു.

ഒരാൾ ഒരു സീറ്റിന് വേണ്ടി പോയി, അതും ലഭിക്കാതെ വരുന്ന ഈ സമയത്തിൽ, എൻറെ പേരിൽ രണ്ട് ബെർത്ത് എങ്ങനെ ലഭിച്ചു.?  എല്ലാം എന്നെ വളരെ അതിശയത്തിൽ ആക്കി. ഒരു ബെർത്ത് ഞാൻ വേറെ ആർക്കെങ്കിലും കൊടുക്കാം എന്ന് കരുതി.  പക്ഷേ അതിന് ശേഷം ആ ടി.ടി. അവിടേക്ക് വന്നില്ല, എന്ന് മാത്രമല്ല ആ ബെർത്ത് ചോദിച്ചു വേറെയാരും തന്നെ വന്നില്ല.  

അടുത്ത ദിവസം രാവിലെ 10:00.......

ട്രെയിൻ മന്ത്രാലയം സ്റ്റേഷനിൽ നിന്നു. ആദ്യത്തെ പ്രാവശ്യമായതു കൊണ്ട് ഞാനും വളരെ പതുക്കെ സ്റ്റേഷനിൽ ഇറങ്ങി. അത് ഒരു ചെറിയ സ്റ്റേഷൻ ആയതുകൊണ്ട് വലിയ ഒരു പ്ലാറ്റഫോം അവിടെയില്ല. 

ഇവിടെനിന്ന് ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ജീവ  സമാധി ദർശനം ചെയുവാൻ  ഏകദേശം 15 കിലോ മീറ്റർ  ആകും.  റെയിൽവേ സ്റ്റേഷനിൽനിന്നും മന്ത്രാലയം പോകുന്നതിനായി സർക്കാർ ബസ് ഓരോ - മണിക്കൂറിലുംസർവീസ് ഉണ്ടായിരുക്കുന്നതാവും അല്ലെങ്കിൽ  ട്രെയിൻ അവിടേക്കു വരുമ്പോൾ ഒരു ബസ് സർവീസ്   സ്‌റ്റേറ്റിനിന്റെ മുൻവശം വന്ന് നിൽക്കും.

അത് വരെ അവിടെ ഒന്നും തന്നെ കാണപ്പെടില്ല .

എങ്ങനെ അവിടേക്കു പോയി എത്തുവാൻ സാധിക്കും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ. 


ഒരു അംബാസിഡർ കാർ അവിടെ എൻറെ മുന്നിൽ വന്ന് നിന്നു.  


സിദ്ധാനുഗ്രഹം.............തുടരും!

01 November 2018

സിദ്ധാനുഗ്രഹം - 65





ആ രൂപം എനിക്ക് നേർക്കുനേർ നിന്നു. ഒരു അടിപോലും മാറിയതുമില്ല, മറഞ്ഞുപോയതുമില്ല. സാധാരണമായി കഥകളിൽ കേൾകുന്നതുപോലെ അത് വെള്ള വസ്ത്രം അല്ല ഉടുത്തിരുന്നത്. ചെലങ്ങായുടെ ശബ്ദവും ഈ സമയം കേട്ടില്ല. കുളിർന്ന കാറ്റും അടിച്ചില്ല, മാത്രമല്ല ഒരു വിധത്തിലുമുള്ള ഗന്ധവും വന്നില്ല.

രണ്ടു നിമിഷം നോക്കിയതിനു ശേഷം.

എന്റെ കൈയിലുള്ള അഗസ്ത്യ മുനിയുടെ ജീവ നാഡി തുറന്നു അദ്ദേഹത്തെ പ്രാർത്ഥിച്ചു. 

അഗസ്ത്യ മുനി ആ ആവിയെ പറ്റി പറയുവാൻ തുടങ്ങി. ആ വാക്കുകൾ അങ്ങനെ തന്നെ ഞാൻ സമർപ്പിക്കുകയാണ്.

ഇവളുടെ പേര് അമുദ, ചെന്നൈയെത്തും മുൻപേ, ഏകദേശം 150 കിലോ മീറ്റർ  ചെന്നൈയെത്തും മുൻപേ തെക്ക് ഭാഗത്തുള്ള ഒരു ചെറു ഗ്രാമത്തിൽ ചേർന്നവൾ. വളരെ പാവപെട്ട കുടുംബത്തിൽ ഉള്ളവൾ. ഒരേ ഒരു പെൺകുട്ടിയായിരുന്നു അവൾ, അത് കാരണം അവൾ അവരുടെ ചെല്ലക്കുട്ടിയായിരുന്നു. പ്രായപൂർത്തിയായതും ഇവൾക്ക് വിവാഹം കഴിക്കണം എന്ന് ഉള്ളതാൽ അതിനുള്ള ധനത്തിനായി ഈ സ്ഥലത്തിൽ അമുദയുടെ അച്ഛനും - അമ്മയും വീട് വയ്ക്കുന്നവരുടെ സഹായികളായി പണിക്ക് വന്നുചേർന്നു.

ഈ സ്ഥലത്തിൽ വീട് പണിക്ക് കോൺട്രാക്ട് എടുത്തവന്റെ പേര് രാജഗുരു. അവൻ സ്ത്രീകളുടെ വിഷയത്തിൽ അൽപം ദുർബലനായിരുന്നു. അവൻ അമുദയേയും  തൻറെ മോഹ വലയത്തിൽ കീഴ്പ്പടുത്തി. അമുദ ഗർഭിണിയായി. ഇത് കണ്ട് ഭയന്ന രാജഗുരു, അമുദയെ ഒരു ദിവസം രാത്രി ഈ വീടിന് ഡ്രൈനേജിന് വേണ്ടി തൊണ്ടപെട്ടുള്ള തൊട്ടിയിൽ അവൻ കൊന്നിട്ട് അവിടെ പുതച്ചു - അതിൻറെ മുകളിൽ കല്ല് നികത്തി, സിമന്റ് വച്ച് പൂശുകയും ചെയ്‌തു. അത് ആരും തന്നെ കണ്ട് പിടിച്ചില്ല. 

അമുദയെ കാണാതെപോയ ആ മനഃ സ്ഥാപത്തിൽ അവളുടെ മാതാ - പിതാവ് മരിച്ചുപോവുകയും ചെയ്തു. അമുദയെ കൊന്നത് മാത്രമല്ലാതെ - അവളുടെ മാതാ - പിതാവിനെ കൊന്ന പാവം രാജഗുരുവിനെ വിരട്ടുവാൻ തുടങ്ങി.  ഇതിന് ബ്രഹ്മഹത്യ ദോഷം എന്ന് പേര്.

അതിന് വേണ്ടുള്ള പരിഹാരങ്ങൾ രാജഗുരു ചെയ്‌തിരുന്നാൽ, അത് കാരണം അവൻ ചെയ്തിട്ടുള്ള പാപത്തിൽ ഒരു അംശം കുറഞ്ഞിരിക്കും, എന്നാൽ അവൻ അത് പോലും ചെയ്തിട്ടില്ല. അത് കാരണം അവൻ വളരെ വലിയ പാപത്തിന് അർഹനായി, അവൻ ഒരു ദിവസം യാത്ര ചെയ്യുമ്പോൾ ഒരു സർക്കാർ വണ്ടിയുമായി അപകടത്തിൽ പെട്ട്, അവനും അവന്റെ 18 വയസ്സ് പ്രായമുള്ള മകളും, ഭാര്യയും വളരെ പരിതാപമായി മരണപെട്ടു. 

അമുദയ്ക് ബ്രഹ്മാ ദേവൻ കൂട്ടിയ വയസ്സ് 44. എന്നാൽ അവൾ 19 വയസ്സിൽ തന്നെ മരണപെട്ടു. ഇതിന് അവൾ പൂർവ ജന്മ പുണ്യ - പാപം കണക്കെടുക്കുകയാണെങ്കിൽ അവൾ കഴിഞ്ഞ ജന്മത്തിൽ അവളുടെ ഭർത്താവിനെ വെട്ടി കൊന്നിരുന്നു. അവൻ തന്നെയായിരുന്നു ഈ ജന്മത്തിൽ രാജഗുരുവായി മാറി പ്രതികാരം എടുത്തു. 

രാജഗുരു ഒരു അൽപം  മനഃസാക്ഷി കാണിച്ചു അമുദയെ തൻറെ ഭാര്യയായി കണ്ടിരുന്നെങ്കിൽ, അവന് ഇത്തരം ഒരു മരണം ഏർപ്പെട്ടിരിക്കില്ല. അമുദ കഴിഞ്ഞ ജന്മത്തിൽ ചെയ്ത തെറ്റ് കാരണം ഈ ജന്മത്തിൽ മരണപ്പെടണം എന്നില്ല. പക്ഷേ അവൾ അനുസരണകേട് കാണിച്ചു.  തന്നെ വിശ്വസിച്ചിരുന്ന മാതാ  - പിതാവിനെ അവൾ ചതിച്ചു. അതിൻറെ ഫലമായി തന്നെയാണ് അവൾക്ക് ഈ ഗതി ഏർപ്പെട്ടത്, എന്ന് വളരെ വേഗത്തിൽ പറഞ്ഞു അഗസ്ത്യ മുനി. 

ഈ വിവർത്തനം ചെയ്യുമ്പോൾ ആവി രൂപമായി അമുദയും അവിടെ തന്നെയുണ്ടായിരുന്നു. പിന്നീട് മറഞ്ഞു പോയി.   പക്ഷേ എൻറെ ദർശനത്തിൽ കാണുവാൻ സാധിച്ചില്ല.

ഇപ്പോൾ മന്ത്രവാദം എന്നാൽ എന്ത്, എന്നതിന് അഗസ്ത്യ മുനി കൂടുതൽ വിവരിക്കുവാൻ തുടങ്ങി. 

"മനുഷ്യ ജന്മം ഒരു തിരിച്ചറിവുള്ള ഒരു ജന്മമാണ്. എല്ലോരും യെനെങ്കിലും ഒരു ദിവസം മരണപ്പെടേണ്ടവർ തന്നെയാണ്, പക്ഷേ അത് ഉൾക്കൊള്ളും വിധത്തിൽ ഉള്ള അറിവ് നമുക്ക് ലഭിച്ചിട്ടില്ല. മാപ്പ് പറയും ഉത്തരവാദിത്തവും തന്നിരിക്കുന്നു. എത്ര തന്നെ വലിയ തെറ്റ് ഒരുവൻ ചെയ്തിരുന്നാലും അത് ക്ഷമിക്കുവാൻ ഉള്ള മനസ്സ് ഒരുവന്ന് ഉണ്ടെങ്കിൽ അവർക്ക് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ മറ്റും ദോഷവും മാറും. പറ്റുന്നവരെ ഒരു തെറ്റും ചെയ്യാതെ ഇരിക്കുകയും, മറ്റും എല്ലാം നടത്തിത്തരുന്നത് സർവേശ്വരൻ തന്നെയുമാണ് എന്ന് വിശ്വസിക്കുന്നവർ.  കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലം നമ്മൾ ഈ ജന്മത്തിൽ അനുഭവിക്കുന്നു, അതിൽ ചെറു പ്രായത്തിൽ നിന്നും തന്നെ നാം പ്രാർത്ഥന ചെയ്തു വന്നാൽ, പുണ്യം കയറും, തെറ്റായ ചിന്തകൾ, കോപപ്പെടുക, അഹങ്കാരം, ദേഷ്യം എന്നിവ ഒന്നും തന്നെ അവരെ കീഴ്പെടുത്തില്ല.  അതുമൂലം മറ്റുള്ളവർ തെറ്റ് ചെയ്താലും  അതിൽ ഇവരും കൂടി നിൽക്കുന്ന മനസ്സ് ഉണ്ടാകില്ല. 

ഇവിടെ രാജഗുരു മനസ്സ് നല്ല രീതിയിൽ നിയന്ത്രിച്ചിരുനെങ്ങിൽ, അമുദയുടെ ജീവൻ ഇത്തരം ഒരു മരണപ്പെട്ട രീതിയിൽ കാണേണ്ടിവരില്ല. തെറ്റ് ചെയ്യും വിധം അവനിൽ ഏർപ്പെട്ടിരിക്കുന്നു, പ്രാർത്ഥന, ഇപ്പോൾ ചെയുന്നനല്ല കർമങ്ങൾ, എല്ലാം കൂടി അവനെ രക്ഷപെടുത്തിരിയ്ക്കും. എന്നാൽ രാജഗുരു ദൈവ വിധികൾ എല്ലാം മറന്നു ഇന്ന് നടുവഴിയിൽ ഒരു ആവി രൂപത്തിൽ അലഞ്ഞു നടക്കുകയാണ്.

അതേ പോലെ അമുദയും മാതാ - പിതാവ് അറിയാതെ, അച്ചടക്കം ലംഘനം ചെയ്തു, മനസ്സിനെ നിയന്ത്രിച്ചില്ല. മാത്രമല്ല അവളുടെ ചെറുപ്പത്തിൽ തന്നെ ദൈവീക വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. നല്ല വീട്ടിൽ ജീവിച്ചിരിക്കും തൻറെ മാതാ - പിതാവിന്  എല്ലാം വിധത്തിലും ഗുണപ്രധാമാല്ലാത്ത ഒരു മകളായി അവൾ വളർന്നു. ഇവൾ കുറച്ചു ആലോചിരുനെങ്കിൽ ഇത്തരം ഒരു ദുർമരണം ഏർപെടാതിരിക്കും.

ഇപ്പോൾ മനസ്സിലാകുന്നുവോ മന്ത്രവാദം എന്ന് ഉള്ളത് കഴിഞ്ഞ ജന്മത്തിൻറെ തുടർ തന്നെയാണ്. പെട്ടെന്ന് ആരും ഒന്നും ചെയ്യുന്നില്ല. ഒരു സമയം കഴിഞ്ഞ ജന്മത്തിൽ തന്നെ നല്ലത് ചെയ്തുകൊണ്ട് ദൈവ ചിന്തയിൽ ഏതൊരു കാര്യത്തിലും മുന്നോട്ടുവരുന്നുടെങ്കിൽ ആര് തന്നെ ഏതൊരു രീതിയിലും നമ്മെ മുന്നോട്ടു വരാൻ  സമ്മതിക്കുന്നില്ലെങ്കിലും  അത് മൂലം നമുക്ക് ഒരു രീതിയിലും കുഴപ്പഗങ്ങൾ ഉണ്ടാക്കില്ല.  

നീ പോലും ചോദിക്കും നല്ലത് ചെയ്തു വരുന്ന എത്രയോ പേർക്ക് ഇപ്പോഴും മന്ത്രവാദം (അഥർവ വേദപ്രയോഗം നടക്കുന്നുവല്ലോ) എന്ന്. ഇപ്പോൾ പറയാം അത്തരം ബാധിക്കപെട്ടവർ എൻറെ പക്കം വരട്ടെ. അവരുടെ തലയിൽ ഉള്ള എഴുത്തുകൾ സർവെശ്വരൻറെ അനുഗ്രഹത്താൽ  മാറ്റികാണിക്കാം എന്ന് അഗസ്ത്യ മുനി സമ്മതിച്ചു.

ഇത് കേട്ടതും എനിക്ക് വളരെ സമാധാനമായി. എന്നാൽ അവർക്കെല്ലാം അഗസ്ത്യ മുനിയുടെ അനുഗ്രഹം ലഭിക്കണമല്ലോ എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ.  

"ആരെല്ലാം എന്നെ തേടി വരുന്നുവോ അവരെ ഞാൻ സഹായിക്കും. എന്നാൽ ഞാൻ പോയി അവരുടെ വിധിയെ മാറ്റുകയില്ല, എന്തെന്നാൽ അവരും എന്നെ വിശ്വസിക്കണം. എൻറെ മക്കളായി, ജീവ നാഡി വായിക്കുന്നവരെയും  അവർ വിശ്വസിക്കണം.  അതോടെ എൻറെ ജീവ നാഡി വായിച്ചു കൊടുക്കുമ്പോൾ  വാക്കുകൾ മാറാതെ, മൊഴി മാറ്റാതെ, അവർ അവിടേക്കു വരുന്ന ഭക്തജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. ഇങ്ങനെ പറയുന്നതിനുവേണ്ടി അവർ ഒരു രീതിയിലുമുള്ള സാധനങ്ങൾ മേടിക്കരുത്.  അതെ സമയം ജീവ നാഡി വായിക്കുന്നവർക്ക് വേണ്ടി ആരെങ്കിലും യെന്തെങ്കിലും സാധനങ്ങൾ കൊണ്ട് വരുന്നത്  അവർക്ക് സ്വീകരിക്കാം.  എല്ലാം ഒരു പരിമിതിക്ക്‌ ശേഷം പോക്കരുത്.  അതേ സമയം അഗസ്ത്യ മുനിയുടെ പേര് ചൊല്ലി ഭയപെടുത്തുവാനും പാടില്ല. 

"എൻറെ താളിയോല കൊണ്ട് അളവിന് മുകളിൽ വലിയ രീതിയിൽ സമ്പാദിക്കുന്നവരോട് ജീവ രൂപമായി" ഞാൻ ദർശനം കൊടിക്കില്ല എന്ന് അത്ഭുതമായി വിവരിച്ചു, അഗസ്ത്യ മുനി . 

"എനിക്കൊരു സംശയം"? ഞാൻ ചോദിക്കാമോ?

ചോദിക്കുക.

"ഈ ആവി രൂപമായി കാണപ്പെടുന്നത് എപ്പോഴും പെണ്ണുങ്ങൾ ആണല്ലോ? ആണുങ്ങളുടെ രൂപത്തിൽ ആവി ഇല്ലയോ?"

"പിന്നെ?"

"മനുഷ്യൻറെ കണ്ണുകളിൽ ആവി രൂപം കാണുവാൻ സാധിക്കില്ല എന്ന് പറയുന്നത്.  പക്ഷേ എനിക്ക് താങ്കൾ ആവിയെ കാണിച്ചു തന്നു, അത് പോലെ ഹനുമാൻ സ്വാമിയെയും എനിക്ക് കാണിച്ചു തരാൻ സാധിക്കുമോ?

"കാണിച്ചു തരാം", പിന്നീട് എന്താ വേണ്ടത്.

"മാത്രവാദത്തിനെ കുറിച്ച് അഥർവ വേദത്തിൽ വളരെ യധികം പറഞ്ഞിട്ടുണ്ട്.  താങ്കൾ പറയുന്നതിനും അഥർവ വേദത്തിൽ പറയുന്നതിലും വളരെയധികം വ്യതാസം ഉണ്ടല്ലോ. ഏതാണ് സാധാരണ ജനങ്ങൾ നടപ്പിലാക്കേണ്ടത്.  

ഇത്ര മാത്രം തന്നെയാണോ അതോ വേറെയും ചോദ്യങ്ങൾ ഉണ്ടോ?

ഉണ്ട് മഹാമുനി, ഈ അമുദയ്ക് ശാപ വിമോചനം തങ്ങൾക്ക് തരാൻ ആകില്ലയോ? അതേ പോലെ വിപത്തിൽ മരിച്ചു പോയ രാജഗുരുവിൻറെ ഭാര്യക്കും, മകൾക്കും  നല്ല ബുദ്ധി നൽകുവാൻ താങ്കൾക്കു ആകില്ലയോ? രാജഗുരു ആണെങ്കിൽ പാവം ചെയ്തു എന്ന് പറയാം. അവരുടെ ഭാര്യക്കും, മകൾക്കും പകരം വീട്ടുന്നതിൽ എന്താണ് ന്യായം.  ഇതും അമുദയുടെ ആവി തന്നെയാണോ ചെയ്തതു? അതോ ദൈവം കൊടുത്ത തീർപ്പാന്നോ? അതും അറിഞ്ഞാൽ കൊള്ളാം.

നിനക്ക് അറിഞ്ഞിട്ട് എന്താണ് സംഭവിക്കുവാൻ പോകുന്നത്? ഓരോരുത്തരും ഈ ജന്മത്തിൽ അവർ - അവർ ചെയ്ത പുണ്യ -പാപം അനുസരിച്ചു ഈ ജന്മം എടുക്കുന്നു. ചെറുപ്പത്തിൽ തന്നെ ദൈവ ഭക്തിയും മനഃസാക്ഷിയും കൊണ്ട്, ആരുടേയും മനസ്സ് സങ്കടപ്പെടാതെ നമ്മൾ കാര്യങ്ങൾ എല്ലാം ചെയ്താൽ , അത്രയും പാപങ്ങൾ നമ്മളിൽ നിന്നും പോയി, നമ്മളും ഒരു നല്ല മനുഷ്യനാകും.  എന്നാൽ ആരും തന്നെ ഇത് ചെയ്യാറില്ല.  കഷ്ടം വരുമ്പോൾ മാത്രം ഈശ്വരനെ വിളിക്കുന്നു.

"മഹാമുനിയെ എപ്പോളാണോ സുഖമില്ലാത്തത് അപ്പോൾ മാത്രമല്ലേ നമ്മൾ ഒരു ഡോക്ടറിനെ സമീപിക്കുക.  കഷ്ടം വരുമ്പോൾ മാത്രമല്ലെ ഈശ്വരനെ വിളിക്കുന്നത്, ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?

"സമ്മതിക്കുന്നു. ആദ്യം തന്നെ ഈശ്വരനെ പ്രാർത്ഥിച്ചാൽ കഷ്ടം പോലും വരില്ലല്ലോ?" എന്ന് വളരെ പരിഹാസത്തോടെ പറഞ്ഞു,  "എന്നോടുതന്നെ ഇത്തരം ഒരു ചോദ്യമോ", എന്ന് ഒരു കുത്തും എനിക്ക് അദ്ദേഹം തന്നു, അഗസ്ത്യ മുനി.


നീ ചോദിച്ച ചോദ്യങ്ങൾ എല്ലാം ഞാൻ ഉത്തരം നൽകാം.  നീ ആദ്യം.........പോലീസ് സ്റ്റേഷനലിൽ ചെന്ന് അമുദ എന്ന ഒരു പെൺകുട്ടി കാണാതെ പോയിട്ടുണ്ട് എന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് നോക്ക്.  പിന്നീട് ഇന്നേക്ക് നാലാം ദിവസം, രാഘവേന്ദ്ര സ്വാമിയുടെ ജീവ സമാധിയായി രാഘവേന്ദ്ര മഠത്തിൽ പോയി വരുക.  ആ മന്ത്രലയത്തിൽ മൂന്ന് ദിവസം താമസിക്കുക.  രാഘവേന്ദ്ര സ്വാമി നിനക്ക് നേരിട്ട് ദർശനം നൽകും. പിന്നീട് അവിടെ നിന്ന് അടുത്തുള്ള രണമണ്ഡലം മലയുടെ മുകളിൽ കയറുക.  അവിടെ നിൻറെ പ്രാർത്ഥന നാം സ്വീകരിക്കുകയും നിനക്ക് അവിടെ ഹനുമാൻ സ്വാമിയുടെ ദർശനം നൽകുകയും ചെയ്യും.  അതുവരെ ഒരുരുത്തർക്കും ഇതിനെ കുറിച്ച് പറയരുത്.  ഇത് ദൈവ രഹസ്യം, എന്ന് പറഞ്ഞിട്ട് എന്നെ സംസാരിക്കുവാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ നിറുത്തി അഗസ്ത്യ മുനി . 


സിദ്ധാനുഗ്രഹം.............തുടരും!

02 August 2018

സിദ്ധാനുഗ്രഹം - 64




മന്ത്രവാദം എന്നത് ഉള്ളത് തന്നെയാണോ എന്ന് ചോദിക്കുവാൻപോയപ്പോൾ അത് ഞങ്ങളെ പിശാചുക്കളെ കാണുന്ന വിധം ആയല്ലോ!  ഇത് ഇവിടെ നിന്നും എവിടേക്ക് കൊണ്ട് വിടുമോ? എന്ന ഭയം ഉള്ളിൽ ഉണ്ടായിരുന്നു.

സുഹൃത് പൊതുവാകെ ഒരു ധൈര്യശാലി തന്നെയാണ്. എന്നാൽ ആ അമാവാസ്യ ദിവസത്തിൽ പിശാചുക്കളെ കാണുവാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ഒന്ന് ഭയന്നു.  അഗസ്ത്യ മുനി മൂലം ഈ അമാവാസ്യ ദിവസത്തിൽ ലഭിക്കുന്ന പിശാചുക്കളുടെ ദർശനം ഒരു വിധത്തിലുമുള്ള  ഉപദ്രവം ചെയ്യില്ല എന്ന് വിശ്വസിച്ചിരുന്നാലും, മന്ത്രവാദത്തിനും ഇത്തരം പിശാചുക്കളായി നടക്കുന്നതിനും ഒരു നേരിയ ബന്ധം കാണും.  ഇല്ലെങ്കിൽ അഗസ്ത്യ മുനി ഇത്തരം ഒരു സന്ദർഭം തരില്ല എന്ന് എൻറെ മനസ്സ് പറയുവാൻ തുടങ്ങി.

നമ്മുടെ മുന്നോർ ഇത്തരം ആവിയായി തന്നെയാണ് നടക്കുന്നത്. അവരെ അമാവാസ്യ ദിവസത്തിൽ  അല്ലെങ്കിൽ അവർ ഭൂമിയിൽ നിന്നും നിര്യാതരായ ആ ദിവസം അല്ലെങ്കിൽ തിഥിയിലൂടെ അഭ്യർത്ഥന  ചെയുമ്പോൾ അഗ്നി രൂപമായി വന്ന് അനുഗ്രഹം ചെയ്തു പോകുന്നു എന്നത് ഹിന്ദു മതത്തിൽ ഉള്ളവർ വിശ്വസിക്കുന്നു. 

ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു ചില ക്രിസ്തവർ, പിശാചുക്കൾ അല്ലെങ്കിൽ ആവി നടക്കുന്ന വീട്ടിൽ പോയി ആവിയെ കണ്ടിരിക്കുന്നു.  എന്നാൽ അതിനെ തൻറെ ക്യാമെറയിൽ പിടിക്കുവാൻ ശ്രമിച്ചതിൽ പരാജയപ്പെട്ടിരിക്കുന്നു എന്ന് പത്രത്തിൽ ഒരു അത്ഭുതമായ ഒരു വാർത്ത വന്നു. ഇസ്ലാം സമൂഹത്തിൽ ഉള്ളവർ ഈ ആവി അല്ലെങ്കിൽ പിശാചുക്കളിൽ വളരെയധികം വിശ്വസിക്കുന്നവർ, അവരിൽ ഇന്നും പലരും അവരുടെ ശക്തിമൂലം നല്ല ആവി മൂലം ഇന്നും പല കാര്യങ്ങൾ നടത്തി വരാറുണ്ട്.  അല്ലാത്ത ആവിയെ വിരട്ടുകയും ചെയുന്നു.

എന്നിരുന്നാലും, "ആവി ഇന്നേക്ക് എല്ലാം സമൂഹത്തിലും, മൊത്തമായും സമ്മതിക്കുവാൻ ആഗ്രഹമില്ലാത്തതുകൊണ്ടും, നിഴൽ രൂപമായി അംഗീരരിച്ചിട്ടുള്ളത് കൊണ്ട്, അഗസ്ത്യ മുനി  പറയുന്നതുപോലെ നടത്തുവാൻ ഞാൻ തയ്യാറായി. 

അന്നേദിവസം ഒരു അമാവാസ്യ ദിവസമായിരുന്നു.

ചിലർ ആവിയെ കാണുവാൻ പോകുമ്പോൾ ആവിയെ കാണാൻ പോകുന്നോ, എന്തിനും ഒരു ഇരുമ്പ് കഷ്ണം അല്ലെങ്കിൽ കത്തിയെടുത്തു കൊണ്ട് പോകുക. പിന്നീട് എന്താണ് നടന്നത് എന്നത് നാളെ രാവിലെ പറയുക.  എന്ന് പറഞ്ഞു.

ഒരു ചിലരാണെങ്കിൽ, ഞാൻ പറയുന്നത് തെറ്റായി കരുതരുത്, അഗസ്ത്യ മുനിയെ ഞാൻ വളരെയധികം പൂജിക്കുന്നു. എന്നാൽ അദ്ദേഹം ഇത്തരം ആവി, പിശാചുക്കൾ എന്ന് പറയുന്നത് വിശ്വസിക്കുവാൻ ആകുന്നില്ല, അദ്ദേഹം ഒരു സിദ്ധപുരുഷനാണ്.  പക്ഷേ ജീവ നാഡിയിലൂടെ ഞങ്ങളെ ഒരുതരം ഭ്രാന്തന്മാർ ആക്കി ഭയപെടുത്തുവാൻ പാടില്ല.  എന്ന് അവിടെയുള്ളവർ യുക്തിവാദികളെ പോലെ പറയുകയുണ്ടായി.

പതിവില്ലാതെ അന്നേ ദിവസം എന്നെ തേടി വന്ന കൂട്ടം അധികം തന്നെയായിരുന്നു. അന്നേ ദിവസം ഞാൻ വേറെ ആർക്കും വേണ്ടി ജീവ നാഡി നോക്കിയില്ലയെങ്കിലും ഒരു ബലിയാടിനെ പോലെ നോക്കുന്നതായി എനിക്ക് കാണുവാൻ സാധിച്ചു. "തീർച്ചയായും വരാം" എന്ന് പറഞ്ഞ എൻറെ സുഹൃത് രാത്രി 7:00  മണിയായിട്ടും വന്നില്ല. അതോടെ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നത് താളിയോലയിൽ നോക്കിയാൽ മാത്രമേ അറിയുവാൻ സാധിക്കുകയൊള്ളു എനത്താൽ, അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു താളിയോലയിൽ നോക്കി.

വെങ്കടേശ്വരൻറെ പേരുള്ളവൻ ഇവിടേക്ക് ഇനി വരില്ല. അവൻ ഭയന്നിരുന്നു, ഈ സമയം തിരുവള്ളുവർ സന്നിധിയിൽ ദർശനം നടത്തുകയാണ്. 40 കൽത്തൂണിന്റെ മദ്യത്തിൽ നിൽക്കുന്ന അയ്യനാർ ശില്പത്തെ തൊഴുതാൽ അവിടെ ഒരു പട്ടി വരും. ആ പട്ടിയുടെ പിന്നാലെ കുറച്ചു ദൂരം ചെല്ലുക. അവിടെ ഒരു പകുതി നിർമാണം ചെയ്ത ഒരു കെട്ടിടം കാണുവാൻ സാധിക്കും, അതിൻറെ തെക്കേവശം ഉള്ള മരത്തിൻറെ ചുവട്ടിൽ നിൽക്കുക. പിന്നീടുള്ളത് അവിടെ വന്ന് പറയാം. പെട്ടെന്നു പുറപ്പെടുക. അർദ്ധജാമ വേളയിൽ നീ അവിടെ തീർച്ചയായും നിൽക്കണം എന്ന് അനുഗ്രഹിച്ചു അഗസ്ത്യ മുനി.

എൻറെ സുഹൃത് വളരെ അടുത്തകാലമായിരുന്നു വിവാഹം നടന്നത്. അമാവാസ്യ ദിവസത്തിൽ ആവിയെ കാണുവാൻ പോകുന്നതായി തൻറെ ഭാര്യയോട് വളരെ ഗർവോടെ പറഞ്ഞിരിക്കുന്നു. തൻറെ ഭർത്താവിന് ഒന്നും ആകരുതേ എന്ന് ഭയന്ന അദ്ദേഹത്തിൻറെ ഭാര്യ, വീട്ടിലുള്ള എല്ലാം വലിയവരെയും വിളിച്ചു കൂടി ബഹളം ഉണ്ടാക്കി, അദ്ദേഹത്തെ കൂട്ടി തിരുവള്ളുവർ വീരരാഘവ പെരുമാളിന്റെ സന്നധിയിൽ ചെന്നിരിക്കുന്നു.

ആവിയെ കാണുന്നതിന് പകരം ഭഗവാനെ കാണുന്നത് തന്നെയാണ് മഹത്തായത്.  അതിലും തിരുവള്ളുവർ അമാവാസ്യ ദർശനം വളരെ വിഷേശമായതാണ് എന്ന് പറഞ്ഞു നിർബന്ധപൂർവം കൊണ്ടുപോയതായി അഗസ്ത്യ മുനി അവിടെ നടന്നത് എന്നോട് വിവരിച്ചു.

ഇത് പിന്നീട് എൻറെ സുഹൃത്തും സമ്മതിച്ചു, എന്നിരുന്നാലും എന്നോടൊപ്പം വരാൻ സാധിക്കാത്തത് അദ്ദേഹത്തിന്ന് ഒരു വിഷമം തന്നെയായിരുന്നു.

ഇതിനപ്പുറം താമസിക്കരുത് എന്ന് കരുതി, ഉടൻ തന്നെ ജീവ നാഡിയുമായി ഞാൻ മാത്രം അഗസ്ത്യ മുനി പറഞ്ഞ വഴികളിലൂടെ ഞാൻ മാത്രം യാത്ര തുടർന്നു.

എന്നെ കാറിലോ, അല്ലെങ്കിൽ ഒരു ഇരു ചക്ര വാഹനത്തിൽ അവിടെ കൊണ്ട് വിടുന്നതിനായി ആരും തന്നെ മുൻ വന്നില്ല, എന്നത് ഒരു അതിശയം തന്നെയായിരുന്നു.

അഗസ്ത്യ മുനി പറഞ്ഞ സ്ഥലംയെത്തി, ബസ്സിൽ നിന്നും ഞാൻ ഇറങ്ങി. ആ സ്ഥലത്തിൽ ശ്വാസം എടുക്കുന്ന ഒരേ ഒരു ജീവനായി ഞാൻ മാത്രം. ശ്വാസം എടുക്കാത്ത എന്നാൽ ഗംഭീരമായ മീശയും, കൈയിൽ അരിവാളുമായി വളരെ ഉയർന്ന ഒരു അയ്യനാർ ശിൽപം അവിടെ ഉണ്ടായിരുന്നു.

അവിടെ മൊത്തമായും ഞാൻ ഒന്ന് നോക്കി.

അത് ഒരു സാധാരണ ഗ്രാമം, വേറിട്ട് ഒറ്റയായ കുറെ കുടിലുകൾ കാണുവാൻ സാധിച്ചു. വയലിൻറെ വരമ്പത്തുഉള്ള ചതുര മൂലയിലുള്ള കല്ലുകൾ ആ അമാവാസ്യ ഇരുട്ടിലും കാണുവാൻ സാധിച്ചു.

മിന്നാമിനുങ്ങികൾ വട്ടമായി ചുറ്റി പറന്നത് മനസ്സിൽ നേരിയ ഒരു സന്തോഷം ഉണ്ടാക്കി. ഞാൻ ഇറങ്ങിയ ബസ് കാണാമറയത് ദൂരം ചെന്നു. അത് തന്നെയായിരുന്നു ആ ഗ്രാമത്തിൽ ചെല്ലുന്ന അവസാന ബസ് ആയതിനാൽ വേറെ ആരും എൻറെ കണ്ണിൽ കണ്ടില്ല. 

കൈയിലുള്ള ടോർച്ച അടിച്ചു വാച്ചിൽ സമയം നോക്കിയപ്പോൾ ഏകദേശം 11:40 എന്ന് കാണിച്ചു. അരമണിക്കൂറിൽ താൻ ആവിയെ കാണുവാൻപോകുന്നു ഇത് ഒരു പുതിയ അനുഭവമായിരിക്കും എന്ന് ആലോചിച്ചപ്പോൾ ഒരു ഞടുക്കം മനസ്സിലുണ്ടായി അപ്പോൾ അവിടെ എൻറെ മുന്നിൽ കിടന്നിരുന്ന ഒരു കറുത്ത പട്ടി പെട്ടെന്ന് എണീറ്റു നിന്നു. കാതുകൾ കൂർപ്പിച്ചു അവിടെ നിന്നിരുന്ന ആ പട്ടിയുടെ പിന്നാലെ നടക്കുവാൻ തുടങ്ങി.

വഴിയിൽ ചെറിയ ഓടുകൾ, മറ്റും കല്ലും, ഉടഞ്ഞ മൺചട്ടികൾ, മറ്റും മുൾച്ചെടികൾ, കയറ്റവും - ഇറക്കവുമുള്ള, ടാർ ചെയ്ത റോഡ് അല്ലാത്തതുകൊണ്ട് ചെറിയ കല്ലും ഉള്ളതുകൊണ്ടും ആ വഴി നടന്നപ്പോൾ കാലുകൾക്ക് വളരെ വേദന ഉണ്ടാകുംവണ്ണമായിരുന്നു. 

പെട്ടെന്ന് ...................

10 മൂങ്ങകൾ ഒന്നായി അലറിയതുപോൽഉള്ള ശബ്ദം, എൻറെ ദൃഢമായ മനസ്സിനെയും അത് ഉടച്ചു. ഒരു സമയം അവിടെന്ന് തന്നെ തിരിഞ്ഞുപോയാലോ എന്ന് പോലും ഞാൻ കരുതി.

അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു കൊണ്ട് താളിയോല അവിടെ വച്ച് തന്നെ ഞാൻ നോക്കുവാൻ തുടങ്ങി.

"ഭയപ്പെടേണ്ട", ഞാൻ കൂടെയുള്ളപ്പോൾ എന്തിനാണ് ഭയപ്പെടുന്നത്? തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ നിൻറെ യാത്ര തുടരും. എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ദാഹം കാരണം നാക്ക് വരണ്ടു.

അടുത്തുള്ള വയലിൽ ഒരു കിണറും, അതിന് അടുത്ത് വെള്ളം സംഭരിച്ചിട്ടുള്ള ഒരു തോട്ടിയും  കാണുവാൻ സാധിച്ചു. ഒരു കാരണവശാലും ആ കിണറ്റിൻ അരികിൽ വീണുപോകരുത് എന്ന് ഉള്ളതാൽ ആ തോട്ടിയുടെ  സമീപം ഞാൻ നിന്നു.

ഇരുട്ടായിട്ടുള്ളത് കൊണ്ട് അതിൽ വെള്ളം ഉണ്ടോ അതോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിച്ചില്ല. പതുക്കെ ആ തോട്ടിയുടെ നടുക്കിൽ നിന്നും ജലം ഉണ്ടോ എന്ന് ഞാൻ നോക്കി.

ഭാഗ്യവശാൽ, ജലം ഉണ്ടായിരുന്നു.

ആ ജലം, രണ്ട് കൈകളാൽ  എടുത്തു നന്നായി കുടിക്കുകയും, മുഖം തുടയ്ക്കുകയും ചെയ്തു.

വീണ്ടും ആ ടോർച്ചിന്റെ വെളിച്ചം മൂലം നടക്കുവാനുള്ള പാതയിൽ വന്നപ്പോൾ ആ കറുത്ത പട്ടി എനിക്ക് വേണ്ടി കാത്തുനിൽകുന്നതുപോലെ   അവിടെ നിൽക്കുകയായിരുന്നു. ഞാൻ അതിൻറെ അടുത്ത് വന്നതും, എനിക്ക് വഴി കാണിക്കുന്നതുപോലെ, എനിക്ക് മുൻപിൽ വേഗമായി ഓടുകയായിരുന്നു.  

ഏതോ ഒരു  ശക്തിയിൽ വിശ്വസിക്കുന്നത് മൂലം ഞാൻ പോയത്അല്ലാതെ, ഒരു തെളിഞ്ഞ മനസ്സോടെയല്ല ഞാൻ അവിടേക്ക് ചെന്നത് .  "ഞാൻ ആരാണ് ", എന്തിനാണ് ആ പട്ടിയുടെ പിന്നാലെ നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരം ഒരു സാഹചര്യം ആവശ്യമാണോ? എന്ന് ആലോചിക്കുവാൻ പോലും പറ്റാത്തത്, ഇപ്പോഴും ആലോചിക്കുമ്പോൾ അതിശയമായിരിക്കുന്നു. 

ആ കറുത്ത പട്ടി അവിടെ - അവിടെയായി  കെട്ടപ്പെട്ടിരുന്നു, അവിടെ ഉള്ള ഒരു കെട്ടിടത്തിന്റെ മുന്നിൽ പെട്ടെന്ന് വന്ന് നിന്നു.

എവിടെ നിന്നും മറ്റ് പട്ടികൾ അവിടെ വന്നു എന്ന് അറിയില്ല, പക്ഷേ എല്ലാം പട്ടികളും ഒന്ന് ചേർന്ന് ഒരേ സ്വരത്തിൽ ആ കെട്ടിടത്തിന്റെ എല്ലാം ദിശകളിൽ നിന്നും  ഊളിയിടുവാൻ തുടങ്ങി.  എന്നാൽ ആ കറുത്ത പട്ടി മാത്രം കുരച്ചില്ല .  ഇതു വരെ എന്നെ  ആ കെട്ടിടത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ആ കറുത്ത പട്ടി പിന്നീട് കാണുവാൻ സാധിച്ചില്ല.  ഇത് എന്നിൽ വളരെയധികം അതിശയത്തിൽലാക്കി. എന്നാൽ, ഏകദേശം 20  മുതൽ 25  എണ്ണത്തോളം  അവിടെ കൂടിയിരുന്ന പട്ടികൾ, ഊളിയിട്ടു  ആ കെട്ടിടത്തിൽ നിന്നും ഏതിനെയോ തുരത്തുന്നതുപോലെ, എന്നിക്ക് തോന്നി.  

"എന്നിൽ തോന്നിയതിനെ", ആ പട്ടികളും അത് സഞ്ചരിക്കുന്ന എല്ലാം ദിശകളിലും  നോക്കി ഊളിയിടും. ചില സമയം ആ അനക്കം നിശ്ചലമാകുമ്പോൾ ഈ പട്ടികളും ഊളിയിടില്ല.  ഊളിയിടുന്ന ഈ ശബ്ദം രാത്രിയുടെ ഇരുട്ടിനെ പോലും തുരത്തുന്നതുപോലെ പിന്തുടരും, അതു ഭയന്നുകൊണ്ടു പിൻവാങ്ങുകയും ചെയ്യും. ഏകദേശം ഒരു 7 മിനിട്ടോളം ഇത്തരം ഒരു കളി ആ കെട്ടിടത്തിൻറെ തെക്ക്  -  പടിഞ്ഞാറ്  ഭാഗത്തായി നടന്നു.

ഇത് തന്നെയാണോ ആവി എന്ന് അറിയപ്പെടുന്നത്?  ഇതിനെ കാണുവാൻ വേണ്ടിയാണോ ഞാൻ ഇവിടെ വന്നത്? എന്ന് ആലോചിച്ചു ഞാൻ അവിടെ നിന്നു തന്നെ അഗസ്ത്യ മുനിയുടെ താളിയോല എടുത്തു.

"കാത്തിരുന്നു കാണുക. അടുത്തുള്ള പടിക്കെട്ടിൽ കയറുന്നത് വരെ ഈ പട്ടികളുടെ ഊളിയിടുന്നത് തുടരും. പിന്നീട് ആ പടിക്കെട്ടിൽ കൂടി നീയും കയറുക, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത്രയധികം പട്ടികൾ ഊളിയിട്ടിട്ടും,  അവിടെ അടുത്തുള്ള കുടിലുകളിൽ താമസിക്കുന്നവർ ആരും എണീറ്റു വന്നില്ല. മാത്രമല്ല ഒരാൾപോലും അവിടെ ടോർച്ചോ, അല്ലെങ്കിൽ ഒരു കോലിന്റെ സഹായത്തോടെ അവിടെ വന്നില്ല.  

ആ കെട്ടിടത്തിന് ഒരാൾപോലും കാവലായിട്ടില്ല.  അങ്ങനെ ഒരാൾ ഉണ്ടായിരുനെങ്കിൽ എന്നെ കണ്ടതും അവിടെ ഒരു ടോർച്ച അല്ലെങ്കിൽ ഒരു കോലുമായി അവിടേക്ക് വന്നേനെ.

പക്ഷേ അവിടേക്ക് ഒരാൾപോലും നോക്കിയില്ല.

അല്ലെങ്കിൽ ഇവിടെ കൂടിനിന്ന് ഊളിയിടുന്ന ഈ പട്ടികളെ ഓടിച്ചേനെ.  പക്ഷേ ഒരു ശബ്ദം പോലും കേട്ടില്ല.

ആ സമയത് എൻറെ അടുത്തുകൂടി, ഒരു രൂപം പതുക്കെ നടന്ന്  പുറത്തുള്ള പടികളൂടെ മുകളിലേക്ക് നടന്ന് പോകുന്നത് പോലെ എനിക്ക് തോന്നി.  ധൈര്യം സംഭരിച്ചുകൊണ്ട് പതുക്കെ എൻറെ പോക്കറ്റിൽ നിന്നുമുള്ള ടോർച്ച എടുത്തു ആ രൂപത്തിൻറെ വഴിയിലൂടെ അടിച്ചു നോക്കി. 


എന്നാൽ.

എത്ര തന്നെ അടിച്ചു നോക്കിയിട്ടും "ടോർച്ചിൽ" നിന്നും വെളിച്ചം ഒട്ടും തന്നെ വന്നില്ല. എത്രയോ തട്ടി നോക്കി, കാരണം അതിൽ ഉണ്ടായിരുന്ന ബാറ്ററി പുതുതായിട്ടാണ് വാങ്ങിയതാണ്. 

ഇത് കൂടെ പറയുകയാണെങ്കിൽ, ആ ടോർച്ച പുതുതായി വാങ്ങിയതാണ്.  എന്നാൽ എത്ര തന്നെ നോക്കിയിട്ടും ടോർച്ച പ്രവർത്തിച്ചിട്ടില്ല. 

ഒരു നിമിഷം ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു. തിരിച്ചു എങ്ങനെ ചെല്ലും എന്ന ഭയവും ഇപ്പോൾ തോന്നുവാൻ തുടങ്ങി.

"ശെരി" അഗസ്ത്യ മുനി തന്നെ നോക്കിക്കൊള്ളട്ടെ എന്ന് കരുതി. എന്താണോ നടക്കേണ്ടത് അത് നടക്കട്ടെ, എന്ന് ഞാൻ സ്വയം പറഞ്ഞു തുടങ്ങി. ദേവിയുടെ രൂപം നിന്ന ആ പടിക്കെട്ടിൽ ഞാൻ നോക്കി. 

ആ ആവി ആദ്യം പടിക്കെട്ടിൽ കൂടി മുകളിൽ കയറുകയും പിന്നീട് തിരിച്ചു വരുകയും ചെയ്തതുപോലെ എനിക്ക് തോന്നുവാൻ തുടങ്ങി. പടിക്കെട്ടിൽ കൂടി കയറിട്ടുണ്ടെങ്കിൽ പട്ടികൾ ഊളിയിടുന്നത് നിറുത്തിയിരുന്നേനെ. തിരിച്ചു പടിക്കെട്ടിൽ കൂടി ഇറങ്ങുമ്പോൾ പട്ടികൾ അതിനെ തുരത്തും. ഇത് ഒരു സമയം ചെറിയ ഒരു കളിയായിട്ടും തോന്നി തുടങ്ങി. അതേ നേരത്തിൽ വയറ്റിൽ ചെറിയ ഒരു ഭീതിയും ഉണ്ടാകുവാൻ തുടങ്ങി. 

ഏകദേശം 10  മിനിറ്റ് ഓളം ഈ അപൂർവമായ കാഴ്ച കണ്ട് അതിശയിച്ചു നിൽക്കുകയായിരുന്നു.

പിന്നീട് അവിടെയുള്ള പട്ടികൾ എല്ലാം  അവിടം വിട്ടു മാറുവാൻ തുടങ്ങി. ഊളിയിടുന്ന ആ ശബ്ദം കുറഞ്ഞതും ഞാൻ പതുക്കെ പടിക്കെട്ടിലൂടെ മുകളിലേക്ക്  കയറുവാൻ തുടങ്ങി.

അടുത്ത നിമിഷം.

ആരോ വളരെ വേഗത്തിൽ എന്നെ തൂക്കികൊണ്ട്, മുകളിലേക്ക് കൊണ്ടുപോകുന്നത് പോലെ ഞാൻ മനസ്സിലാക്കി.

ഏതോ അഗസ്ത്യ മുനിയുടെ ജീവ നാടി മൂലം വളരെയധികം ജനങ്ങൾക്ക് നല്ല മാർഗം കാണിച്ചുകൊടിത്തിരുന്ന എനിക്ക്,ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് ലാഭം എന്ന് ആലോചിക്കുവാൻ തുടങ്ങി.

 എന്നാൽ............................

ഈ ആവിയുടെ കാര്യങ്ങൾ ഒന്നും കാണാതെ പോയ ഒരു പാവം പെൺകുട്ടിയുടെ കാര്യങ്ങൾ പറ്റിയത്. മാത്രവാദം എന്നാൽ എന്ത്? എന്നതിനുള്ളതിന് അടയാളമായി അവൾ ഉണ്ടെന്നും, അഗസ്ത്യ മുനി അത് എനിക്ക് മനസ്സിലാക്കുവാൻ വേണ്ടി ഇവിടെ വരുത്തിയതാണെന്നും മനസ്സിലാക്കി. 

എന്നെ പടിക്കെട്ടുകൾ വളരെ വേഗം കയറ്റിയ ആ വേഗത്തിനെ ആലോചിച്ചു നോക്കുന്ന ആ വേളയിൽ മഞ്ഞ പട്ടു പാവാട അണിഞ്ഞു ഒരു പെൺകുട്ടിയുടെ രൂപം ആ അമ്മാവസ്യ രാത്രിയിൽ നന്നായി കാണുവാൻ സാധിച്ചു. 


ഇപ്പോൾ ഞാനും ആ രൂപവും വളരെ അടുത്ത് നേർക്കുനേർ നിൽക്കുകയായിരുന്നു. 



സിദ്ധാനുഗ്രഹം.............തുടരും!