23 February 2017

സിദ്ധാനുഗ്രഹം - 9



നിന്റെ കുഞ്ഞിന് കാഴ്‌ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്, എന്ന് ഒന്ന് ഒന്നായി പറഞ്ഞുവരുമ്പോൾ, ആദ്യത്തെയും രണ്ടാമത്തേയും വഴികൾ ക്ഷമയോടെ കേട്ടിരുന്ന അവരുടെ നേതാവ്, മൂന്നാമത്തെ ഉത്തരവ് കേട്ടതും അവൻ സ്വീകരിക്കുവാൻ വിസമ്മതിച്ചു.

ധനികർക്കു അവരുടെ കാര്യങ്ങൾ നടത്തുവാൻ സഹായിക്കുകയും, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, തട്ടിക്കൊണ്ടുപോകുക, എന്നീ പ്രവർത്തികൾ ചെയുകയും തക്കതായ പ്രതിഫലം മേടിക്കുകയും ചെയ്തിരുന്നു, നേതാവിന് കുഞ്ഞിനോട് ഉള്ള സ്നേഹം വളരെ കൂടുതൽ ആയിരുന്നതാൽ, അവൻ കൊലപാതകം ചെയ്‌തു ജീവിക്കുന്നത് കൂടി നിറുത്തുവാൻ മുൻവന്നു, ഇതു എന്നെ വളരെ സന്തോഷവാനാക്കി.

രണ്ടാമത് കൊള്ളിമലയിൽ പോയി അവിടെ ഉള്ള സിദ്ധ വൈദ്യരുടെ പക്കം കുഞ്ഞിന് മൂന്ന് മാസം ചികിൽസ എടുക്കുവാനും തയ്യാറായി.

എന്നാൽ മൂന്നാമത്തെ ഉത്തരവായ, "ഇതുവരെ നീ ചെയ്ത പാപങ്ങൾക്ക് പരിഹാരമായി ഒരു അനാഥ ആശ്രമത്തിൽ പോയി, ജീവിത അവസാനം വരെ നിന്റെ സേവനം ചെയ്യണം", എന്ന് അഗസ്ത്യ മുനി പറഞ്ഞത് മാത്രം അവന് സ്വീകരിക്കുവാൻ വിസമ്മതിച്ചു.

"ആദ്യത്തെയും രണ്ടാമത്തെയും ഉത്തരവ് എനിക്ക് ചെയ്യുവാൻ സാധിക്കും, എന്നാൽ മൂന്നാമത്തെ ഉത്തരവ് മാത്രം എനിക്ക് ചെയ്യുവാൻ സാധിക്കില്ല. എനിക്ക് മൂന്ന് ഭാര്യമാർ, വേറെ വരുമാനം ഒന്നും ഇല്ല. എന്റെ കുടുംബത്തിനെ പോലും നോക്കുവാൻ എനിക്ക് സാധിക്കുന്നില്ല, ഞാൻ പോയി അനാഥ ആശ്രമത്തിൽ ചെന്ന് സേവനം ചെയ്യണമോ?" എന്ന് പിറുപിറുത്തു.

പിന്നെ എന്റെ നേർക്കു തിരിഞ്ഞു "ചെന്നൈ തമിഴ് ഭാഷയിൽ" സംസാരിക്കുവാൻ തുടങ്ങി.

"എന്താ സാറെ? നീ എന്നെ കളിയാകുകയാണോ, അതോ ഇതെല്ലാം സത്യമാണോ, അത് ആദ്യം പറയൂ?" എന്ന് അധികാരപൂർവം ചോദിച്ചു.

ഇപ്പോളും അവന്റെ ഭീഷണിപ്പെടുത്തും വിധം അവനെ വിട്ടു പോകുന്നില്ല എന്നത് മനസിലാക്കി" "ഇതു അഗസ്ത്യ മുനിയുടെ വാക്കുകൾ ആകുന്നു" എന്ന് പറഞ്ഞു.

"ആദ്യം എന്റെ കുഞ്ഞിന് ഏതു സിദ്ധ വൈദ്യരുടെ പക്കം ചെല്ലണം, എന്തൊക്കെ വിധം വൈദ്യം ചെയ്യണം എന്ന് പറയൂ. അത് ചെയ്തതിനു ശേഷം, എന്റെ കുഞ്ഞിന് കാഴ്ച ലഭിച്ചതിനു ശേഷം മൂന്നാമത്തെ ഉത്തരവിനെ ആലോചിക്കാം", എന്ന ഒരു തീരുമാനത്തിൽ എത്തി.

"നേത്ര ദോഷ നിവർത്തി പുഷ്പം" എന്നത് മൂന്ന് വർഷത്തിൽ ഒരിക്കൽ കൊള്ളിമല കാട്ടിൽ പൂക്കും.  ആ പുഷ്പത്തിന്റെ ചാർ എടുത്തു ദിവസവും ഒരു തുള്ളി കണ്ണിൽ വിടുകയും, തലയിൽ പുരട്ടുകയും ചെയ്യണം, ഇതിനൊപ്പം വേറെ ചില ഔഷധങ്ങളും ആ സിദ്ധ വൈദ്യർ തരും.

ഈ വൈദ്യം കൃത്യമായി 90 ദിവസം ചെയ്‌തു വന്നാൽ മതി കാഴ്ച ശക്തി ലഭിക്കും, അവസാനം വരെ ഓപ്പറേഷൻ ചെയേണ്ട ആവശ്യം വരില്ല. ഉടൻ തന്നെ കൊള്ളിമലക് ചെല്ലുക, എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ.

"ഉടൻ തന്നെ തിരിക്കണമോ?"

"അതെ".

"എപ്പോൾ ഞാൻ പൂർത്തിയാകും മറ്റേ ജോലി", എന്ന് സ്വയം സംസാരിച്ചു. കൂടെയുള്ളവർ കണ്ണ് മിഴിച്ചു നോക്കിനിന്നു.

"മറ്റേ ജോലി........അത് വിട്ടിട്ടു നിന്റെ കുഞ്ഞിന്റെ ആവശ്യം നോക്കു", എന്ന് അവന്റെ മനസ്സ് മാറ്റുവാൻ വേണ്ടി പറഞ്ഞു.

നേതാവ് ആലോചിച്ചു.

ഇതിനകം അവന്റെ കൂടെയുള്ളവർ ഒന്നുചേർന്നിട്ടു "നിങ്ങൾ ഭ്രാന്തനായോ........കൈ നീട്ടി കാശ് മേടിച്ചിട്ടുണ്ട്........വാങ്ങിച്ച കാശിന് കാര്യം നടത്തിയിട്ടു ജീവിക്കുവാനുള്ള വഴി നോക്കുമോ?" ജ്യോതിഷം നോക്കി നേരം പാഴാകുന്നലോ...ഒന്ന് വരൂ.......നമുക്കെല്ലാം നാഡിയും ജ്യോതിഷവും എന്തിനു." എന്ന് നേതാവിനെ പ്രകോപിച്ചു.

"എടാ.......മാടസ്വാമി..........നിനക്കും പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞല്ലോ.......കേട്ടു നോക്കു," എന്ന് നേതാവ് പറഞ്ഞതല്ലാതെ അനുയായികൾ പറഞ്ഞതൊന്നും കേട്ടില്ല.

"അതെല്ലാം പിന്നീട് നോകാം.......ആദ്യം ആ വയസായ സന്യാസിയെ കണ്ടുപിടിക്കാം വാ" എന്ന് നേതാവിന്റെ കൈ പിടിച്ചു പറഞ്ഞു.

ഞാൻ ക്ഷമയോടെ അവരെ നോക്കി.

"സാർ, ഇവന്റെ പേര് മാടസ്വാമി, എന്റെ അനുജൻപോലെ, ഇവനും ചില പ്രശ്നങ്ങൾ ഉണ്ട്. നാഡി നോക്കി ഒന്ന് പറയാമോ," എന്ന് നേതാവ് ചോദിച്ചു.

"നോക്കാമോ?" എന്ന് മാടസ്വാമിയെ നോക്കി സമ്മതം ചോദിച്ചു.

"അതെന്താ ജ്യോതിഷമോ...........നാഡിയോ.......ശെരി, എന്തെങ്കിലും പറയു, ചേട്ടന് വേണ്ടി കേൾക്കാം," എന്ന് പിറു പിറുത്തു.

"പൂർവിക സ്വത്തിനു വേണ്ടി ചേട്ടനും അനുജനും തമ്മിൽ വിദ്വേഷമായി. ചേട്ടനെ അടിയാളകൾ മൂലം വയൽ വരപ്പിൽ അനുജൻ കൊലപാതകം ചെയ്തു. അനുജനെ കൊല്ലാൻ വേണ്ടി ചേട്ടന്റെ മക്കൾ നടക്കുന്നു. എന്നാൽ ജീവൻ ഭയന്ന് ആ അനുജൻ നാട് വിട്ടു ഓടിപോയി. ഇപ്പോൾ അവൻ കാശിയിൽ ഉള്ള ഒരു മഠത്തിൽ ഭയന്നു - ഭയന്നു ജീവിച്ചുകൊണ്ടിരിക്കുന്നു. ചേട്ടനെ അന്യായമായി കൊലപാതകം ചെയ്തല്ലോ, എന്ന് ദിവസവും, ദിവസവും ആലോചിച്ചുകൊണ്ടിരിക്കുന്നു അവൻ. ഇപ്പോൾ അവനു തളർവാതം പിടിപെട്ടിരിക്കുന്നു. ജീവനുവേണ്ടി നിമിഷംപ്രതി പോരാടിക്കൊണ്ടിരിക്കുന്നു. അവനെ ചികിൽസിക്കുകയാണെങ്കിൽ രക്ഷപെടുവാൻ സാധ്യതയുണ്ട് മാത്രമല്ല അവന്റെ സമ്പത്തുകൾ എല്ലാം ചേട്ടന്റെ മകനായ മാടസ്വാമിയ്ക്കു വന്നുചേരും".

മാടസ്വാമിക് ഒരു ഭാര്യയുണ്ട്, അവൾ ഒരു ഹൃദയ രോഗി. ദൈനംദിക ജീവിതത്തിൽ രോഗവുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ആ രോഗം ഇനിയും 5 ദിവസം നീണ്ടാൽ ഗുരുതരമാകും. അവളുടെ ജീവൻ രക്ഷിക്കണമെങ്കിൽ, മാടസ്വാമിയും കൊള്ളിമല വൈദ്യരുടെ പക്കം ഭാര്യയെ കൊണ്ടുചെല്ലണം. "വിശ്വാസം ഉണ്ടെങ്കിൽ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

പിന്നീട് "മാടസ്വാമിയുടെ ഭാര്യ രോഗനിവർത്തിക്കായി ഇലയിൽ നിന്നും വിടരും ഒരു പൂവിന് ഇതളെ സിന്ദൂരവും തേനും കലർന്നു  മൂന്ന് നേരം, പത്തിയതിനൊപ്പം കഴിക്കണം. ഇത് ആ കൊള്ളിമല വൈദ്യരോട് അഗസ്ത്യ മുനി പറഞ്ഞതായിട്ടു പറയു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

മാടസ്വാമിയെ പറ്റി  വന്ന വാക്കുകൾ, തീർച്ചയായിട്ടും അവനെ മാത്രമല്ല, അവന്റെ കൂടെയുള്ളവര്കും ഞെട്ടിച്ചിരിക്കും.

ഇല്ലെങ്കിൽ അവരെല്ലാം പരസ്പരം അതിശയത്തോടെ നോകുകയില്ല, അല്ലെങ്കിൽ മാടസ്വാമിയോ തേങ്ങി തേങ്ങി വിതുമ്പില്ല.

എല്ലാരും കൂടി മാടസ്വാമിയെ സമാധാനപ്പെടുത്തി.

"സാർ! നാഡിയിൽ വന്ന വാക്കുകൾ എല്ലാം സത്യം തന്നെ. ഇവന്റെ അച്ഛനെ സ്വന്തം അനുജൻ തന്നെ 10 വർഷങ്ങൾ മുൻപ് സ്വത്തിനു വേണ്ടി കൊലപാതകം ചെയ്തു. അന്നുമുതൽ മാടസ്വാമിയും അവന്റെ അനുജനും കൊച്ചച്ചൻ പ്രതിയുള്ള വൈരാഗ്യത്തോടെ നടക്കുകയാണ്. കൊച്ചച്ചനെയാണ് കണ്ടുകിട്ടാത്തതു."

"ഇപ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടെന്നു താങ്കൾ പറഞ്ഞാണ് അറിയുന്നത്. അദ്ദേഹം എങ്ങനെയോ പോകട്ടെ, ആദ്യം ഇവന്റെ ഭാര്യയുടെ ജീവൻ രക്ഷപെടട്ടെ. ഞങ്ങൾ കൊള്ളിമലക് പുറപ്പെടുന്നു. ഇതിനു ശേഷം നിങ്ങളെ വന്നു കാണാം"- നേതാവും കൂടെയുള്ളവരും ആവർത്തിച്ച് ആവർത്തിച്ച് ഇതു പറഞ്ഞു.

തീർച്ചയായിട്ടും കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കും, മാടസ്വാമിയുടെ ഭാര്യ ശാരീരികമായി സുഖമാകും, എന്ന് അനുഗ്രഹിച്ചു.

"എന്തിനാണോ വയസായ ആ സന്യാസിയെ തേടി കണ്ടു പിടിച്ചു കൊലപാതകം ചെയുന്ന പ്രവണതയോടെ വന്നുവോ അത് അടിയോടെ വിട്ടിട്ടു കൊള്ളിമല വൈദ്യരുടെ പക്കം നേതാവിന്റെ മകളെയും, മാടസ്വാമിയുടെ ഭാര്യയെയും കൂട്ടി ചെന്നു.

ആഹാ.....ഞാൻ വെള്ളം കുടിച്ചിട്ട് ഇരുന്നു.

എങ്ങനെയോ അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ആ കോടീശ്വര സന്യാസിയുടെ ജീവൻ രക്ഷപെട്ടു. അദ്ദേഹത്തെ തേടി വന്ന ഇരുപർക്കും അഗസ്ത്യ മുനിയുടെ നല്ല വഴി കാണിച്ചു എന്ന് ഒരു അല്പം സന്തോഷവും ഏർപ്പെട്ടു.

ഏതെങ്കിലും കാരണത്താൽ ആ കൊള്ളിമല വൈദ്യർ കൊടുക്കും മരുന്നിൽ രോഗം ഗുണമായില്ലെങ്കിൽ എന്ത് ചെയ്യും, അവർ നമ്മളുടെ കഥകഴിക്കും.

എല്ലാ കാര്യങ്ങളും അഗസ്ത്യമുനി നോക്കട്ടെ എന്ന് വിട്ടു ഞാൻ.

മുൻവശ വാതിൽ മുട്ടപെട്ടു. തുടർന്ന് "കാളിങ് ബെൽ" ശബ്ദവും കേട്ട്, ആരായിരിക്കും എന്ന് ആലോചിച്ചുകൊണ്ടു മുൻവശ വാതിൽ തുറന്നു.

അവിടെ കണ്ട കാഴ്ച  എന്റെ സപ്ത നാഡിയെയും സ്തംഭിപ്പിച്ചു. നാല് പേര് പിടിച്ചിട്ടും തല വിരി കോലത്തിൽ പിശാച് പിടിച്ചതുപോലെ അടികൊണ്ടിരുന്നു ഒരു പെൺ.


സിദ്ധാനുഗ്രഹം.............തുടരും!

16 February 2017

സിദ്ധാനുഗ്രഹം - 8



"ഇന്നലെ  ഒരു സന്യാസിയെപോലെ ഏതോ ഒരാൾ വന്നല്ലോ, ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട് എന്ന് അറിയുമോ?" എന്ന് ഭീഷണിപ്പെടുത്തുന്നതുപോലെ ചോദിച്ചവനെ നോക്കി.

അവന്റെ മുഖത്തിൽ ക്രൂരതയും, കൊലചെയുന്ന പ്രവണതയും കാണുവാൻ സാധിച്ചു. അവനെയും, കൂടെ വന്ന അടിയാളുകളെയും നന്നായിട്ടു ഒന്ന് നോക്കി, ഏതോ ഒരു പ്രധാനപ്പെട്ട കാരണത്താൽ ആ വയസായ മനുഷ്യനെ തേടി വന്നതു എന്ന് മനസിലായി.

പല വർഷങ്ങൾക്കു മുൻപ് കാണാതെ പോയ ആ വയസായ മനുഷ്യനെ തേടി ഇപ്പോൾ ഇവിടെ വന്നിട്ടുടെങ്കിൽ, ഇതിന് പിന്നിൽ ഏതോ ഒരു ഗൂഢത ഉള്ളതായിട്ടു തോന്നി. അദ്ദേഹത്തെ തേടി ഇത്രയധികം ദൂരം വരണമെങ്കിൽ, ഒന്ന് അദ്ദേഹത്തെ കടത്തിക്കൊണ്ടു പോകുവാനായിരിക്കും, ഇല്ലെങ്കിൽ ആ കോടേശ്വരൻ ജീവനോടെ ഇരിക്കും വരെ അവർക്കു സമ്പത്തുകൾ എടുക്കുവാൻ സാധിക്കില്ല എന്നത് കാരണം അദ്ദേഹത്തെ കൊലപാതകം ചെയുവാൻ തീരുമാനിച്ചിരിക്കും എന്ന് എന്റെ ഉള്ളുണർവ് പറഞ്ഞു.

ഇവരെ ഇങ്ങനെത്തന്നെ വിടരുത്, സമാധാനപ്പെടുത്തി മനസ്സ് മാറ്റണം എന്ന് തീരുമാനിച്ചു.

അവരിൽ നേതാവിനെ പോലെ ഇരുന്നവനെ ഇരിക്കുവാൻ പറഞ്ഞു, ആദ്യം വിസമ്മതിച്ചു പിന്നെ എന്റെ അരികിൽ വന്നു ഇരുന്നു.

"കുടിക്കുവാൻ വെള്ളം എടുക്കട്ടെയോ?" എന്ന് ചോദിച്ചു.

"ആവശ്യമില്ല" എന്ന് ഒരു നാഗരികതയില്ലാതെ ഉത്തരം പറഞ്ഞു.

"നിങ്ങൾക്കു വേണ്ട ശെരി, നിങ്ങളുടെ കൂടെ വന്നവർക്കു വേണമോ?" എന്ന് ചോദിച്ചു.

"അവരും ഒന്നും കഴിക്കില്ല" എന്ന ഉത്തരം വന്നു.

"ശെരി! എന്തിനാണ് ആ സന്യാസിയെ തേടി വന്നിരിക്കുന്നത്?"

"ആ കാരണങ്ങൾ എല്ലാം നിങ്ങളുടെ അടുത്ത് പറയുവാൻ സാധിക്കില്ല. അവൻ ഇപ്പോൾ അവിടെ ഉണ്ട് എന്ന് പറ".

മര്യാദ ഇല്ലാതെ അവൻ സംസാരിച്ചു, കുറച്ചു നേരം മൗനത്തിനു ശേഷം തുടർന്നു.

"അദ്ദേഹം ആര്? എവിടെനിന്നും വന്നു എന്ന് എനിക്ക് അറിയില്ല. പെട്ടെന്നു ഇന്നലെ രാത്രി വന്നു, ഏതോ മാനസിക തളർച്ച കാരണം വിഷം കുടിച്ചിരിക്കുന്നതായി തോന്നുന്നു. കുറച്ചു നേരം കഴിഞ്ഞു അദ്ദേഹം തന്നെ പോയി, അത്ര തന്നെ".

"എന്തിനുവേണ്ടി നിങ്ങളുടെ അടുത്ത് വരണം?"

"ജീവ നാഡി വായിക്കുവാൻ"

"നാഡിയെന്നാൽ? എന്ന് ഇടയ്ക്കു ചോദിച്ചു.

"ജീവ നാഡിയെപ്പറ്റിയുള്ള എല്ലാം വിവരങ്ങളും വിശദീകരിച്ചു. എന്ത് എന്ന് അറിയില്ല എല്ലാം വിവരങ്ങളും വളരെ സമാധാനമായി കേട്ടു.

"അപ്പോൾ അഗസ്ത്യ മുനിയോട് ചോദിച്ചാൽ എല്ലാം കാര്യങ്ങളും മണി മണിയായിട്ടു പറയും അല്ലെ!"

"അതെ. പക്ഷെ ഇതു അവരവരുടെ ഭാഗ്യം കണക്കു ഇരിക്കും" എന്ന് പറഞ്ഞു!

"അവന് എന്തോ ഒന്ന് എന്റെ അടുത്ത് ചോദിച്ചു മനസിലാക്കണം എന്ന് ആത്മാർഥമായി തോന്നി.

തന്റെ കൂടവന്നവരോട് ഇരിക്കുവാൻ പറഞ്ഞു, വെള്ളം ആവശ്യപ്പെട്ടു, അത് കൊടുത്തു.

"അദ്ദേഹം ഇപ്പോൾ ഇവിടെയുണ്ട്, ജീവനോടെ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയു" അവൻ പറഞ്ഞു.

"എന്തിനാണ് അദ്ദേഹത്തെ പറ്റി ചോദിക്കുന്നത്?"

"അദ്ദേഹത്തെ കൊണ്ട് പോയി ഒരാളുടെ പക്കം ഏൽപ്പിക്കണം".

"ഏല്പിച്ചുകഴിഞ്ഞാൽ?"

"ധാരാളം പണം ലഭിക്കും. കുറച്ചു ദിവസം സന്തോഷമായി കഴിയും".

"അതിനുശേഷം..........." എന്ന് ചോദിച്ചപ്പോൾ അവൻ അസ്വസ്ഥനായി.

"ഇതെല്ലാം എനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കില്ല. ആദ്യം അദ്ദേഹം അവിടെയാണ് എന്ന് ചോദിച്ചു പറയുക" എന്ന് അധികാരപ്പൂർവ്വം കേട്ടു.

ഇവനെ എളുപ്പത്തിൽ സമാധാനപ്പെടുത്താൻ പറ്റില്ല എന്നതു മനസ്സിലായി.

"ഭഗവാനെ, ഒരു ജീവനും അപായം വരുത്താതെ ഒരു നല്ല വഴി കാണിക്കണേ" എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

"ജീവ നാഡിയെടുത്തു പ്രാർത്ഥന ചെയ്തു വായിക്കുവാൻ തുടങ്ങി, അത് കുറച്ചു നേരത്തിനു നീണ്ടു.

"എന്താ സാർ.............ഒന്നും പറയുന്നില്ല, താങ്കൾ കബളിപ്പിക്കുകയെന്നോ?" എന്ന് അവന്റെ കൂടെ വന്നതിൽ ഒരുവൻ പരിഹസിക്കുന്ന രീതിയിൽ ചോദിച്ചു.

അവരുടെ നേതാവ് മിണ്ടാതിരിക്കുവാൻ പറഞ്ഞു. "ഒന്നുമില്ല, അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ, അദ്ദേഹം നിന്നെ പറ്റിയും നിന്റെ കുടുംബത്തെ പറ്റിയും പറയുവാൻ തുടങ്ങുന്നു, അതുകൊണ്ടു മാത്രം ആലോചിക്കുന്നു", വളരെ ശാന്തമായി പറഞ്ഞു.

ആദ്യം ഈ പറഞ്ഞ വാക്കുകൾ നേതാവ് വിശ്വസിച്ചില്ല.

അപ്പോൾ, "ആഹാ! എന്നെ പറ്റി പറയുന്നുവോ? എന്ത് പറയുന്നു.......പറയു  പറയു" എന്ന് ഉത്സാഹത്തോടെ ചോദിച്ചു.

ധൈര്യം ഉള്ളിൽ സംഭരിച്ചുകൊണ്ടു ജീവ നാഡിയിൽ വന്നത് വായിക്കുവാൻ തുടങ്ങി. അവനു ഇതെല്ലാം മനസ്സിലാകുമോ എന്ന് എനിക്ക് ഉള്ളിൽ ഭയന്നു, ഞാൻ എന്തെങ്കിലും ഒന്ന് പറയുന്നത്, അതിനെ ഈ അസുരൻ തെറ്റായി മനസ്സിലാക്കി, അവിവേകത്തിൽ എന്തെങ്കിലും ചെയ്യുമോ എന്നതായിരുന്നു അത്.

"നിന്റെ പേര് ഏഴുമലൈ. നിനക്ക് മൂന്ന് ഭാര്യമാർ ഉണ്ട്. ആദ്യത്തെ രണ്ടു ഭാര്യയിലും നിനക്ക് കുഞ്ഞുങ്ങൾ ഇല്ല. മൂന്നാമത്തെ ഭാര്യയിൽ ഒരു കുഞ്ഞു പിറന്നു. ആ കുഞ്ഞു ജനിച്ച സമയം നന്നായിട്ടു തന്നെ ഇരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞിന്റെ കാഴ്ച ശക്തി നന്നല്ല, വാസ്തവത്തിൽ ആ കുഞ്ഞിന്റെ കാഴ്ച്ച ശക്തി ആറു മാസത്തിനുള്ളിൽ പൂർണമായി നഷ്ടപ്പെടും. ആ കുഞ്ഞിന്റെ കാഴ്ച്ച വീണ്ടെടുക്കുവാൻ ലക്ഷകണക്കിന് പണം വേണ്ടിവരും. കൊലപാതകം ചെയ്യുവാനും നീ തയ്യാറായി!" എന്ന് ശാന്തമായി പറഞ്ഞതും, അവൻ പെട്ടെന്നു എണീറ്റുനിന്നു.

ഇതു കണ്ട എനിക്ക് ചെറുതായിട്ട് വിറയ്ക്കുവാൻ തുടങ്ങി.

"ഏതോ തെറ്റു പറഞ്ഞു പിടിപെട്ടു എന്ന് തോന്നുന്നു. അഗസ്ത്യ മുനി ഈ കൊലപാതകന്റെ പക്കം നമ്മെ  പെടുത്തിയല്ലോ!", എന്ന് കൂടെ വിചാരിച്ചു.

ഇരുന്നുകൊണ്ടിരിക്കുന്ന അവരുടെ നേതാവ് പെട്ടെന്ന് എൻറെ കാലിൽ വീണു. അവനു സംസാരിക്കുവാൻ പറ്റിയില്ല.  കണ്ണുകൾ നിറഞ്ഞു. അവന്റെ ഈ പെരുമാറ്റം കണ്ടു കൂടെവന്നവർ പകച്ചുപോയി.

"അതെ സാർ, അഗസ്ത്യ മുനി പറയുന്നതെല്ലാം ശെരിതന്നെ. ഈ കോടീശ്വര സന്യാസിയെ കൊലപാതകം ചെയ്യുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപ ലഭിക്കും, അത് കൊണ്ട് കുഞ്ഞിന്റെ കണ്ണിനു വേണ്ടിയുള്ള വൈദ്യത്തിനായി എന്ന് വിചാരിച്ചു ഇറങ്ങി" എന്ന് ധര്യത്തോടെയും, അതെ സമയം മനസ്സ് വിട്ടു പറഞ്ഞു അവൻ.

ഇതു  കേട്ടു എന്റെ അടി മനസ്സ് ഒന്ന് കലങ്ങി, എന്നാൽ അവന്റെ കൂടെ വന്നവർക്കു അവരുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടില്ല.

"ഈ കൊലപാതകം ചെയ്‌തു, ആ പണം കൊണ്ട് വേണ്ടുമോ കുഞ്ഞിന്റെ കാഴ്ച ശക്തിക്കു വഴി തേടാൻ", എന്ന് ചോദിച്ചു.

"വേറെ എന്ത് വഴി?"

"അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം.  അദ്ദേഹം പറയുന്നതുപോലെ ചെയ്യുമോ?" എന്ന് ചോദിച്ചു.

"തീർച്ചയായിട്ടു ചെയ്യാം സ്വാമി," എന്ന് പറഞ്ഞു.

അവന്റെ ഭീഷണിപ്പെടുത്തും സ്വഭാവം മാറിയത് കണ്ടു ഞാൻ, സന്തോഷമായി നാഡി വായിക്കുവാൻ ആരംഭിച്ചു.

"ഇതിനകം ഒരുപാട് 'ബ്രഹ്മഹത്യ ദോഷം' നിനക്ക് ഉണ്ട്. കഴിഞ്ഞ ജന്മത്തിൽ ഒരു ചെറു ബാലനെ ചീലാന്തിയുടെ കമ്പ് കൊണ്ട് അടിച്ചത്, വാക്കില്ലാതെ കൊണ്ട അടി അവന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിന്റെ ഫലമായിട്ടു തന്നെ ഈ ജന്മത്തിൽ നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടപെട്ടത്. ഇപ്പോൾ ഒരു ജീവനെ കൊന്നിട്ട് ആ പണംകൊണ്ട് നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തിക്കുവേണ്ടി ചികിൽസ ചെയ്താലും, പണം മാത്രം ചിലവാകും അല്ലാതെ, നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവൻ സങ്കടപ്പെട്ടു അടുത്ത് എന്ത് ചെയുവാൻ പറ്റും എന്ന് അനുതാപകരമായി നോക്കി.

"എന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കുവാൻ വഴി ഒന്നും ഇല്ലയോ?" എന്ന് ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞു, "നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്".

1 ഈ കൊലപാതകം ചെയ്‌തു ജീവിക്കുന്നത്  മൊത്തമായും  വിടണം.
2 കൊള്ളിമലയിൽ ചെന്ന് അവിടെയുള്ള സിദ്ധ വൈദ്യരുടെ പക്കം മൂന്ന് മാസത്തിനു കുഞ്ഞിന് ചികിൽസ എടുക്കണം.

മൂന്നാമത്തെ ഉത്തരവ് പറഞ്ഞു, അത് കേട്ടതും അവൻ ദേഷ്യത്തോടെ എണീറ്റു, "ഇതു എന്നെകൊണ്ട് സാധിക്കില്ല" എന്ന് അടിവയറ്റിൽ നിന്നും ആക്രോശിച്ചുകൊണ്ടു നിലവിളിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

09 February 2017

സിദ്ധാനുഗ്രഹം - 7



ഇതു കണ്ടതും ഞാൻ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസിലാക്കി, കൂടുതൽ കുഴപ്പങ്ങളിൽ ചെന്നെത്തുന്നതിന്  മുൻപ് പോലീസിൽ വിളിച്ചു പറയാം എന്ന് തീരുമാനിച്ചു. അദ്ദേഹമാണെങ്കിൽ വായിൽ നിന്നും വരുന്ന വിഷ നുരകൾ കൈകൾ കൊണ്ട് തുടച്ചിട്ട്, ഇടിവെട്ടുപോലേ ചിരിച്ചു.

"സാർ! ബാക്കിയിരുന്ന വിഷം കൂടി ഞാൻ കുടിച്ചു, ഇപ്പോൾ എനിക്ക് എങ്ങനെ ജീവിക്കുവാൻ സാധിക്കും? അഗസ്ത്യ മുനി എന്താണോ പറഞ്ഞത് ഇപ്പോൾ തെറ്റായില്ലെ? ഈ ഒരു ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാൽ മതി.

എനിക്ക് ഇതു കാണുവാൻ സാധിക്കുന്നില്ല, ഇതിനപ്പുറം സമയത്തമാസം ആകരുത് എന്ന് തീരുമാനിച്ചു, എന്തെങ്കിലും കാരണം പറഞ്ഞു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കണം എന്ന ചിന്തയിൽ ഹൃദയമിടിപ്പ്‌ വർധിക്കുവാൻ തുടങ്ങി. 

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട് പൂജാ മുറിയിൽ ചെന്നു. ചില ദിവസങ്ങൾക്കു മുൻപ് എനിക്ക് ലഭിച്ച പഴനി നവപാഷാണ മുരുകന്റെ വിഭൂതി പ്രസാദവും, ചന്ദനകാപ്പ് പ്രസാദവും എന്റെ കണ്ണുകളിൽ പെട്ടു, അതിൽ കുറച്ചു പ്രസാദം എടുത്തുകൊണ്ടു വേഗത്തിൽ അദ്ദേഹത്തിന്റെ അടുത്ത് എത്തി.

"ഈ പ്രസാദം കഴിക്കൂ", എന്ന് പറഞ്ഞു പ്രസാദവും കൊടുത്തു വെള്ളവും കൊടുത്തു.

എനിക്ക് അദ്ദേഹം എന്ത് തീരുമാനിച്ചു എന്ന് അറിയില്ല, ഞാൻ കൊടുത്ത വിഭൂതിയും, ചന്ദനവും പൂർണമായി കഴിച്ചു, ചുറ്റുവട്ടവും എന്നെയും നോക്കിയിട്ടു, "അപ്പോൾ ഞാൻ വരട്ടെ" എന്ന് സമാധാനമായി പറഞ്ഞിട്ട് പുറപ്പെടുവാൻ തുടങ്ങി.

എപ്പോൾ അദ്ദേഹം ഇവിടം വിട്ടു തിരിക്കും? എന്ന് നോക്കിയിരുന്ന എനിക്ക്, അദ്ദേഹത്തിന്റെ വാക്കുകൾ സമാധാനപരമാക്കി.

"ശെരി, ശ്രദ്ധിച്ചു പോയിട്ട് വരുക, അടുത്ത് തന്നെ ഒരു ആശുപത്രി ഉണ്ട്, അവിടെ ഉടനെ ചെല്ലുന്നത് നല്ലത്!"

"എന്തിനുവേണ്ടി ?"

വിഷം കുടിച്ചിരിക്കുകയാണ് താങ്കൾ, ഉടനെ പോകുക, ഞാൻ വേണമെങ്കിൽ കൂടെ വരട്ടെ?, എന്ന് ചോദിച്ചു. 

"വേണ്ട, ഞാൻ തന്നെ പോയിക്കൊള്ളാം, അഗസ്ത്യ മുനി തന്നെ പറഞ്ഞല്ലോ, എനിക്ക് മരണമില്ല, പിന്നെ എന്തിനു ആശുപത്രിൽ പോകണം? എന്ന് തമാശയ്ക്കു പറഞ്ഞിട്ട് ചെന്നു.

അദ്ദേഹം നടന്നു പോകുന്നത് നോക്കിനിന്നു, നടന്നത് ഉറച്ചതായിരുന്നു, അഗസ്ത്യ മുനിയോട് മനസ്സുറച്ചു പ്രാർത്ഥിച്ചു, അദ്ദേഹത്തിന് യാതൊരു വിധ ആപത്തും വരരുതേ എന്ന്.

അന്നേ ദിവസം രാത്രി എന്നിക്കു ഉറക്കമില്ല, ഏത് നിമിഷത്തിൽ എന്ത് വാർത്ത വരും എന്നായിരുന്നു, അര മണിക്കൂറിൽ ഒരു തവണ വീട്ടിനു മുൻവശം എത്തിനോക്കുകയായിരുന്നു.

വെളുപ്പിന് മൂന്ന് മണിയിരിക്കും, പതിവുപോലെ അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു, "ആ വയസായ മനുഷ്യൻ എന്തിനു എന്നെ വന്നു വിഷമിപ്പിക്കണം? അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നോ? ഇല്ലയോ?" എന്ന് ജീവ നാഡിയിൽ നോക്കി.

"എന്റെ പ്രിയ പുത്രാ! അവൻ ജീവനോടെ തന്നെ ഇരിക്കുന്നു, മാത്രമല്ല അവന് വളരെയധികകാലം ഇരുന്ന കുടൽ സംബന്ധമായ അസുഖവും തീർന്നത് കാരണം ആരോഗ്യവാനായിരിക്കുന്നു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇരുപത് വർഷങ്ങളായിട്ടു ഒരു നാടോടിയെപോലെ നടന്ന അദ്ദേഹത്തിന്, കുടൽ സംബന്ധമായി അസുഖം പിടിച്ചു, എവിടെയെല്ലാം  ചികിൽസയ്ക്കു പോയിട്ടും അസുഖം ഭേദമായില്ല. അവസാനമായി ആരോ പറഞ്ഞിട്ടു കൊള്ളിമലയിക്  ചെന്നു. അവിടെയിരുന്നു സിദ്ധരുടെ മരുന്നുകൾ ഒരു അളവിനു ഫലപ്രദമായി. എന്നാൽ മൊത്തമായുള്ള ഫലം കൊടുത്തില്ല, അവസാനമായി എന്നെ നോക്കി ഇവിടേക്ക് വന്നു. ശിവ ഭക്തനായി ഇരുന്നതാൽ അദ്ദേഹത്തിന്റെ അസുഖവും ചികിൽസിക്കാം എന്ന് ഞാനും കരുതി. അതിനു മുൻപ് വയറുവേദന സഹിക്കാതെ വിഷം കുടിച്ചു ഇവിടെ വന്നു. ധിറുതിയിൽ എടുത്ത ഒരു കാര്യത്തിലും ഒരു നന്മ ഉണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുവാൻ നീ കൊടുത്ത നവപാഷാണ വിഭൂതി പ്രസാദവും, ചന്ദന പ്രസാദവും അദ്ദേഹത്തിന്റെ കുടൽ അസുഖത്തെ മൊത്തമായും ഗുണമാക്കി, ഇല്ലെങ്കിൽ അവൻ കാൻസർ പിടിച്ചു കഷ്ടപ്പെട്ടേനെ", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അദ്ദേഹം കുടിച്ച വിഷം?"

"അഗസ്ത്യ മുനിയെ പൂർണമായി വിശ്വസിച്ചു ഇവിടെ വന്നതുകൊണ്ട്, അവൻ കുടിച്ച വിഷത്തിനെ പഴനി മുരുകന്റെ വിഭൂതിയും ചന്ദനവും കീഴടക്കി, ഈ കുടിച്ച വിഷം, നവപാഷാണ മുരുകന്റെ ചന്ദനത്തിന്റെയും, വിഭൂതിയുടെയും കൂടി കലർന്നപ്പോൾ, വളരെകാലമായി ഇരുന്ന അസുഖത്തിന് ദിവ്യഔഷധമായി", എന്ന് പറഞ്ഞു.

"വിസ്മയം തന്നെ!" എന്ന് അതിശയിച്ചു.

"ഇതിൽ എന്ത് അതിശയം ഇരിക്കുന്നു, ഇതിനപ്പുറം അവന്റെ ജീവിതത്തിൽ ഒരു ചില സംഭവങ്ങൾ നടക്കുവാൻപോകുന്നു. അത് കേട്ടാൽ നീയും വിസ്മയത്തിന്റെ ഉച്ചത്തിൽ നിറഞ്ഞു നിൽക്കും", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"എല്ലാം ശെരി, കോടിശ്വരനായിഇരുന്ന അദ്ദേഹം, ജീവിതം വെറുത്തു ഒരു പരദേശിയായി മാറി, താങ്കളുടെ അനുഗ്രഹത്താൽ അദ്ദേഹം, അവരുടെ കുടുംബത്തോടെ വീണ്ടും ഒന്നിക്കുവാൻ വഴികാണിക്കുവാൻ പറ്റില്ലേ?" എന്ന് വിഷമത്തോടെ ചോദിച്ചു. 

"കുറച്ചു സമയം കാത്തിരിക്കൂ, നിനക്ക് അദ്ദേഹത്തെപറ്റി അറിയിപ്പ് വരും. അതിനുമുൻപ്‌ അദ്ദേഹത്തിന് ചില പരീഷങ്ങൾ അദ്ദേഹം മറികടക്കേണ്ടിവരും", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അഗസ്ത്യ മുനി ഇതു പറഞ്ഞു തീരുന്നതും, പെട്ടെന്ന് 7 - 8 ആളുകൾ വീട്ടിനുള്ളിൽ വന്നു, അവരുടെ കൈകളിൽ മാരകമായ ആയുധങ്ങൾ ഉണ്ടായിരുന്നു. കണ്ണുകളിൽ ക്രൂരത കാണുവാൻ സാധിച്ചു, അവർ ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.

"ഇന്നലെ ഏതോ ഒരു സന്യാസിയെപോലെ ഒരാൾ ഇവിടെ വന്നിരുന്നല്ലോ? അദ്ദേഹം ഇപ്പോൾ എവിടെയെന്നു അറിയുമോ?"

അവരുടെ ചോദ്യം ചെയുന്ന വിധം ഭീഷണിപ്പെടുത്തുന്നതുപോലെ ഇരുന്നു.

ഭയം കാരണം എനിക്ക് നാക്ക് ഒട്ടിയിരുന്നു, ഇതു കാരണം സംസാരിക്കുവാൻ പറ്റിയില്ല.


സിദ്ധാനുഗ്രഹം.............തുടരും!

02 February 2017

സിദ്ധാനുഗ്രഹം - 6



എനിക്ക് മാത്രം "ദൈവ  രഹസ്യമായി" പറഞ്ഞ വാക്കുകൾ ഇതു.

"ഇവൻ (വിഷം കുടിച്ച പരദേശി) ഒരു ശിവ ഭക്തൻ. കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നോട്ടു വന്നവൻ. കോയമ്പത്തൂരിന് സമീപം ഒരു ബിസിനസ് തുടങ്ങി, ഭാഗ്യദേവതയും അദ്ദേഹത്തെ കൈ തുണച്ചു. ഒരു ചുരുങ്ങിയ സമയത്തിൽ വലിയ ഒരു പണക്കാരനായി മാറി അദ്ദേഹം.

അദ്ദേഹത്തിന് വിവാഹം നടന്നു, പക്ഷെ കുട്ടികൾ ഉണ്ടായിരുന്നില്ല, ഇതു കാരണം അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഭാര്യക്കും അഭിപ്രായ വ്യതാസങ്ങൾ ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്തു, ചില ബന്ധുക്കൾ ഈ ദമ്പതികളുടെ ദിനചര്യയിൽ ഇടപെടുകയും, അവരുടെ ഇടയിൽ വേർപിരിവുണ്ടാക്കി.

ഇപ്പോൾ, ഇവൻ എല്ലാം സമ്പത്തുകളും കൈയിൽ വച്ചിട്ടുണ്ടെങ്കിലും, വീട് വിട്ടു ഒരു ദിവസം രാത്രി ആരോടും പറയാതെ ഇറങ്ങി.

പല സ്ഥലങ്ങളിൽ ഒരു പരദേശിയെപോലെ ഇവൻ നടന്നു, ബന്ധുക്കളും, ഭാര്യയും അദ്ദേഹം മരിച്ചുപോയതായി കരുതി സമ്പത്തുകളെല്ലാം ഭാഗം ചെയുവാൻ തുടങ്ങി, എന്ന് അദ്ദേഹത്തിന്റെ ഭൂതകാലതെപറ്റി പറഞ്ഞു. "ഇവൻ തീർച്ചയായും രക്ഷപെടും", എന്നത് മാത്രം അദ്ദേഹത്തോട് പറഞ്ഞപ്പോൾ, അദ്ദേഹം വിശ്വസിച്ചില്ല.

ചിരിച്ചുകൊണ്ടുതന്നെ, കൈവശം ബാക്കിയുള്ള വിഷം ഉള്ള ബോട്ടിൽ തുറന്നു.

ഞാൻ, തികച്ചും ഞെട്ടിപ്പോയി.

അഗസ്ത്യ മുനി പറഞ്ഞു, നിങ്ങൾ തീർച്ചയായും രക്ഷപെടും, എന്നത് മാത്രം അദ്ദേഹത്തോട് പറഞ്ഞു, അല്ലാതെ അദ്ദേഹത്തിന്റെ ഭൂതകാലത്തെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല. 

കാരണം, അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ നോക്കുമ്പോൾ, മറുവശമുള്ള വ്യക്തിയുടെ ജീവിതത്തിലെ ഒരു കുറുപ്പ് പറയും, ഇതിനെ "ദൈവരഹസ്യം" എന്ന് പറയുന്നത്താൽ, ഇതിനെ കുറിച്ച് ഒരു കാരണവശാലും ആരുടെയടുത്തും ഞാൻ പരാമർശിക്കില്ല.

"നിങ്ങൾ വിഷം കുടിച്ചിട്ടുണ്ടെങ്കിലും, തീർച്ചയായും രക്ഷപെടും", എന്ന് പറഞ്ഞു ആശുപത്രിയിൽ പോകുവാനായി അപേക്ഷിച്ചു.

"എനിക്ക് കൃത്യമായി അറിയണം. അഗസ്ത്യ മുനി എന്ത് പറഞ്ഞു? ഒരിക്കൽ കൂടി വായിക്കുക", എന്ന് പറഞ്ഞു.

ഞാൻ ക്ഷുഭിതനായി. തമിഴിൽ ഒരു ചൊല്ല് ഉണ്ട് "കാലുകളിൽ ചുറ്റിയ പാമ്പ് കടിക്കാത്ത വിടത്തില്ല!" എന്ന് അദ്ദേഹത്തെ മനസ്സിൽ ശകാരിച്ചുകൊണ്ടു "തീർച്ചയായും രക്ഷപെടും" എന്ന് അഗസ്ത്യ മുനി പറഞ്ഞത് അങ്ങനെ തന്നെ വിവരിച്ചു.

"ഞാൻ ഇത് വിശ്വസിക്കത്തില്ല" എന്ന് പറഞ്ഞ അദ്ദേഹം, പെട്ടന്ന് കൈയിൽ ഇരുന്ന ബോട്ടിൽ തുറന്നു ബാക്കിയുള്ള വിഷം ഒറ്റടിക്കു കുടിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!